തിവാരെ ഡാം തകർന്നത് ഞണ്ടുകൾ തുരന്നത് മൂലം -മന്ത്രി
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ അണക്കെട്ട് തകർന്നത് ഞണ്ടുകളുടെ ആക്രമണം മൂലമെന്ന് ജലസംരക്ഷണ മന ്ത്രി തനാജി സാവന്ത്. റിസർവോയറിൽ ഞണ്ടുകൾ പെരുകിയെന്ന് പരാതി ഉണ്ടായിരുന്നു. ഞണ്ടുകൾ കൂട്ടത്തോടെയെത്തി അണക്ക െട്ട് തുരന്നതോടെ ഡാമിന് വിള്ളൽ വീണു. അതാണ് ദുരന്തത്തിന് കാരണമായത്. പതിനഞ്ച് വർഷം മാത്രം പഴക്കമുള്ള തിവാര ി അണക്കെട്ടിന് ബലക്ഷയമോ മറ്റ് കേടുപാടുകേളാ ഉണ്ടായിരുന്നില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അണക്കെട്ട് തകർന്നുണ്ടായ അപകടത്തിൽ 18 പേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിരുന്നു.
നിര്‍മാണത്തിലെ പാകപ്പിഴയാണോ അപകടമുണ്ടാക്കിയതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് സമീപവാസികളോ കര്‍ഷകരോ തനിക്ക് അങ്ങനൊരു വിവരം നൽകിയിട്ടില്ലെന്നായിരുന്നു ശിവസേന അംഗമായ മന്ത്രിയുടെ മറുപടി.
2004 ലാണ് അണക്കെട്ട് പണിതത്. കനത്ത മഴയിൽ അണക്കെട്ടിലെ വെള്ളം എട്ട് മീറ്റർ അധികം ഉയർന്നിരുന്നു. അണക്കെട്ടിലെ വിള്ളലുകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും സമീപത്തുള്ള ബന്ദേവാടി ഗ്രാമത്തിലുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിരുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു.
ശിവസേന നിയമസഭാംഗമാണ് അണക്കെട്ട് നിർമാണം കരാറെടുത്തിരുന്നതെന്നും ദുരന്തമുണ്ടായ ശേഷം അപകടമുക്കിയത് ഞണ്ടുകളാണെന്ന് പ്രസ്താവന നടത്താൻ നാണമില്ലേയെന്നും കോൺഗ്രസ് വക്താവ് നവാബ് മാലിക് ചോദിച്ചു. അണക്കെട്ട് തകർന്നതിൽ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തി ശിക്ഷ നൽകുകയാണ് വേണ്ടതെന്നും നവാബ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.