ഭവന കുംഭകോണം; മുൻ മഹാരാഷ്ട്ര മന്ത്രിക്ക് ഏഴുവർഷം തടവ്
text_fieldsമുംബൈ: 29 കോടി രൂപയുടെ ഭവന കുംഭകോണ കേസിൽ മുൻ മഹാരാഷ്ട്ര മന്ത്രിയും ശിവസേന നേതാവുമ ായ സുരേഷ് ജയിനിന് ഏഴുവർഷം തടവും 100 കോടി രൂപ പിഴയും. മുതിർന്ന എൻ.സി.പി നേതാവ് ഗുലാബ് റ ാവു ദേവ്കർക്ക് കോടതി അഞ്ചുവർഷം തടവും വിധിച്ചു.
1995നും 2000ത്തിനുമിടയിൽ ജൽഗാവ് നഗരസഭയുടെ കീഴിലെ ഭവനനിർമാണ പദ്ധതിയിൽ അഴിമതി നടത്തിയതായി കണ്ടെത്തിയ ജൽഗാവ് സെഷൻസ് കോടതിയാണ് ശനിയാഴ്ച ശിക്ഷ വിധിച്ചത്. അന്നത്തെ നഗരസഭാംഗങ്ങളും ഉദ്യോഗസ്ഥരുമടക്കം മറ്റ് 46 പേർക്ക് മൂന്നു മുതൽ ഏഴുവർഷം വരെയും കോടതി ശിക്ഷവിധിച്ചു.
2012ൽ അറസ്റ്റിലായ സുരേഷ് ജയിൻ ഒരു വർഷത്തെ ജയിൽവാസത്തിനു ശേഷം ജാമ്യത്തിലാണ്. ദേവ്കർ വിചാരണക്കിടെ മൂന്നുവർഷം ജയിലിലായിരുന്നു. വിധിയെത്തുടർന്ന് കോടതിയിൽ ഹാജരായ ജയിനും ദേവ്കറും അടക്കം 48 പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.