Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2019 2:47 AM GMT Updated On
date_range 25 Nov 2019 2:47 AM GMTഒറ്റപ്പെട്ട് അജിത് പവാര്‍; ആത്മവിശ്വാസത്തില്‍ എന്‍.സി.പി
text_fieldsbookmark_border
മുംബൈ: പാതിരാ നാടകത്തിനൊടുവില്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പി സര്‍ക്കാറില്‍ ഉപമുഖ്യ മന്ത്രിയായി അധികാരമേറ്റ എന്‍.സി.പി നേതാവ് അജിത് പവാര്‍ ഒറ്റപ്പെട്ടു. കൂറുമാറാന്‍ കൂ ടെ പുറപ്പെട്ട എം.എല്‍.എമാരില്‍ രണ്ടു പേരൊഴികെ മറ്റെല്ലാവരും എന്‍.സി.പിയില്‍ തിരിച ്ചെത്തി. 165 എം.എല്‍.എമാരുടെ പിന്‍ബലത്തില്‍ ഫഡ്നാവിസ് സര്‍ക്കാറിനെ വീഴ്ത്തി സഖ്യ സര്ക്കാ ര്‍ രൂപവത്കരിക്കാനാകുമെന്ന ആത്മശ്വാസത്തിലാണ് ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യം. ഇതോടെ ആസൂത്രണം പാളിയ ബി.ജെ.പി മറ്റ് പാര്‍ട്ടി എം.എല്‍.എമാരെ റാഞ്ചാന്‍ ശ്രമിക്കുന്നതായി ആരോപണമുയര്‍ന്നു. റാഞ്ചല്‍ ഭീഷണിയെ തുടര്‍ന്ന് എന്‍.സി.പി എം.എല്‍.എമാരെ പവായിലെ റിൈനസന്സ് ഹോട്ടലില്‍ നിന്ന് അന്ദേരിയിലെ ഹയാത്ത് ഹോട്ടലിലേക്ക് മാറ്റി.
54 ൽ 51 എം.എല്‍.എമാരും ഒപ്പമുണ്ടെന്ന് എൻ.സി.പി വക്താവ് നവാബ് മാലിക് അവകാശപ്പെട്ടു. അജിത് പവാറിനെ പാര്‍ട്ടി നിയമസഭ കക്ഷി നേതാവ് പദവിയില്‍നിന്ന് മാറ്റിയ 42 എന്‍.സി.പി എം.എല്‍.എമാരുടെ കത്ത് ജയന്ത് പാട്ടീല്‍ രാജ്ഭവന് നല്കി. പവാര്‍ കുടുംബാംഗങ്ങളും ജയന്ത് പാട്ടീല്‍ അടക്കമുള്ള മുതിര്‍ന്ന എന്‍.സി.പി നേതാക്കളും അജിത് പവാറിനെ അനുനയിപ്പിക്കാന്‍ നടത്തിയ ശ്രമം വിജയിച്ചില്ല. വൈകീട്ടോടെ ട്വിറ്ററിലൂടെ അജിത് നിലപാട് വ്യക്തമാക്കി. മുന്‍ ഉപമുഖ്യമന്ത്രി, എം.എല്‍.എ ബാരാമതി എന്ന ട്വിറ്റര്‍ പ്രൊഫൈലിലെ വിവരങ്ങള്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി, എന്‍.സി.പി നേതാവ് എന്നാക്കിമാറ്റി.
പിന്നീട്, സത്യപ്രതിജ്ഞക്കു ശേഷം തന്നെ അഭിനന്ദിച്ച പ്രധാനമന്ത്രി അടക്കമുള്ള ബി.ജെ.പി നേതാക്കളുടെ ട്വീറ്റിന് നന്ദി അറിയിച്ചു. ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായിരുന്നു അദ്ദേഹത്തിെൻറ അടുത്ത ട്വീറ്റ്. ഇപ്പോഴും എന്‍.സി.പിക്കാരനാണെന്നും നേതാവ് ശരദ് പവാറാണെന്നും ഇത് ബി.ജെ.പി-എന്‍.സി.പി സഖ്യ സര്‍ക്കാറാണെന്നുമായിരുന്നു കുറിപ്പ്. ബി.ജെ.പിക്കൊപ്പം സര്ക്കാറുണ്ടാക്കില്ലെന്നും അജിത് തെറ്റിദ്ധരിപ്പിക്കുകയാണെന്നും ശരദ് പവാര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. പവാറിനെ അംഗീകരിക്കുെന്നങ്കില് അജിത് തെറ്റുതിരുത്തി തിരിച്ചുവരണമെന്ന് നവാബ് മാലിക് ആവശ്യപ്പെട്ടു.
ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ എന്‍.സി.പി, കോണ്‍ഗ്രസ് എം.എല്‍.എമാരെ കണ്ട് സഖ്യം ശക്തമായി തുടരുമെന്നും 165 പേരുണ്ടെന്നും സര്‍ക്കാറുണ്ടാക്കുമെന്നും ഉറപ്പു നല്കി. മറ്റ് എം.എല്‍.എമാരുടെ പിന്തുണ നേടാന്‍ നേതാക്കളെയും പാര്‍ട്ടി ബന്ധമുള്ള ബിസിനസുകാരെയും ബി.ജെ.പി രഹസ്യമായി ചുമതലപ്പെടുത്തിയതായാണ് വിവരം.
54 ൽ 51 എം.എല്‍.എമാരും ഒപ്പമുണ്ടെന്ന് എൻ.സി.പി വക്താവ് നവാബ് മാലിക് അവകാശപ്പെട്ടു. അജിത് പവാറിനെ പാര്‍ട്ടി നിയമസഭ കക്ഷി നേതാവ് പദവിയില്‍നിന്ന് മാറ്റിയ 42 എന്‍.സി.പി എം.എല്‍.എമാരുടെ കത്ത് ജയന്ത് പാട്ടീല്‍ രാജ്ഭവന് നല്കി. പവാര്‍ കുടുംബാംഗങ്ങളും ജയന്ത് പാട്ടീല്‍ അടക്കമുള്ള മുതിര്‍ന്ന എന്‍.സി.പി നേതാക്കളും അജിത് പവാറിനെ അനുനയിപ്പിക്കാന്‍ നടത്തിയ ശ്രമം വിജയിച്ചില്ല. വൈകീട്ടോടെ ട്വിറ്ററിലൂടെ അജിത് നിലപാട് വ്യക്തമാക്കി. മുന്‍ ഉപമുഖ്യമന്ത്രി, എം.എല്‍.എ ബാരാമതി എന്ന ട്വിറ്റര്‍ പ്രൊഫൈലിലെ വിവരങ്ങള്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി, എന്‍.സി.പി നേതാവ് എന്നാക്കിമാറ്റി.
പിന്നീട്, സത്യപ്രതിജ്ഞക്കു ശേഷം തന്നെ അഭിനന്ദിച്ച പ്രധാനമന്ത്രി അടക്കമുള്ള ബി.ജെ.പി നേതാക്കളുടെ ട്വീറ്റിന് നന്ദി അറിയിച്ചു. ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായിരുന്നു അദ്ദേഹത്തിെൻറ അടുത്ത ട്വീറ്റ്. ഇപ്പോഴും എന്‍.സി.പിക്കാരനാണെന്നും നേതാവ് ശരദ് പവാറാണെന്നും ഇത് ബി.ജെ.പി-എന്‍.സി.പി സഖ്യ സര്‍ക്കാറാണെന്നുമായിരുന്നു കുറിപ്പ്. ബി.ജെ.പിക്കൊപ്പം സര്ക്കാറുണ്ടാക്കില്ലെന്നും അജിത് തെറ്റിദ്ധരിപ്പിക്കുകയാണെന്നും ശരദ് പവാര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. പവാറിനെ അംഗീകരിക്കുെന്നങ്കില് അജിത് തെറ്റുതിരുത്തി തിരിച്ചുവരണമെന്ന് നവാബ് മാലിക് ആവശ്യപ്പെട്ടു.
ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ എന്‍.സി.പി, കോണ്‍ഗ്രസ് എം.എല്‍.എമാരെ കണ്ട് സഖ്യം ശക്തമായി തുടരുമെന്നും 165 പേരുണ്ടെന്നും സര്‍ക്കാറുണ്ടാക്കുമെന്നും ഉറപ്പു നല്കി. മറ്റ് എം.എല്‍.എമാരുടെ പിന്തുണ നേടാന്‍ നേതാക്കളെയും പാര്‍ട്ടി ബന്ധമുള്ള ബിസിനസുകാരെയും ബി.ജെ.പി രഹസ്യമായി ചുമതലപ്പെടുത്തിയതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story