Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്ട്ര:...

മഹാരാഷ്ട്ര: സുപ്രീംകോടതിക്ക് കത്ത് കിട്ടി; വിധി ഇന്ന്

text_fields
bookmark_border
supreme-court
cancel

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ സർക്കാറുണ്ടാക്കാൻ ദേവേന്ദ്ര ഫഡ്നാവിസും അജിത് പവാറു ം ഗവർണർക്ക് നൽകിയ കത്തുകൾ കിട്ടിയിട്ടും വിശ്വാസ വോെട്ടടുപ്പിൽ വിധി പറയുന്നത് സുപ്രീംകോടതി ഒരു ദിവസംകൂടി നീട്ടി. ഗവർണർക്കുള്ള കത്തുകൾ പരിശോധിച്ച് തിങ്കളാഴ ്ച ഉത്തരവിറക്കാമെന്നായിരുന്നു ഞായറാഴ്ച മൂന്നംഗ ബെഞ്ച് അറിയിച്ചിരുന്നതെങ്കിലും കത്തുകൾ കണ്ട ശേഷം വിധി പറയുന്നത് ചൊവ്വാഴ്ച പത്തരയിലേക്ക് മാറ്റി. മൂന്നുനാല് ദിവസമെങ്കിലും അനുവദിക്കണമെന്ന കേന്ദ്ര സർക്കാറിെൻറ തുടക്കം മുതൽക്കുള്ള ആവശ്യം ഇതുവഴി ഫലത്തിൽ നടപ്പാകുകയാണുണ്ടായത്.

അതേസമയം, വിശ്വാസ വോെട്ടടുപ്പ് നടത്തിയേ മതിയാകൂ എന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷണും സഞ്ജീവ് ഖന്നയും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. ഇത്തരം ഒാേരാ കേസിലും 24 മണിക്കൂറിനകം വിശ്വാസ വോട്ട് നേടാൻ കോടതി ഉത്തരവിട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഒാർമിപ്പിച്ചു. സർക്കാറിെൻറ ഭൂരിപക്ഷം തീരുമാനിക്കേണ്ടത് ഗവർണറല്ല. അത് സഭാതലത്തിൽ തീരുമാനിക്കേണ്ടതാണ്. മുഖ്യമന്ത്രിക്ക് സഭയിൽ ഭൂരിപക്ഷമുണ്ടോ എന്നാണ് ചോദ്യം. അതിനാൽ സഭയിൽ വിശ്വാസ വോെട്ടടുപ്പ് നടത്തിയേ മതിയാകൂ എന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന കൂട്ടിച്ചേർത്തു.

ഇതിനെ എതിർത്ത ഫഡ്നാവിസിെൻറ അഭിഭാഷകൻ മുകുൾ രോഹതഗി യുക്തിസഹമായ സമയത്തിനുള്ളിൽ വിശ്വാസവോട്ട് നടത്താൻ ഗവർണർ ഭഗത് സിങ് കോഷിയാരിയോട് കോടതി അപേക്ഷിക്കുകയാണ് വേണ്ടതെന്ന് വാദിച്ചു. ഇന്നാണോ നാളെയാണോ വിശ്വാസ വോട്ട് എന്ന് തീരുമാനിക്കുക ഗവർണറുടെ ഒാഫിസാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും കൂട്ടിച്ചേർത്തു.

ഗവർണർ ഏറ്റവും വലിയ കക്ഷിയെ വിളിച്ചത് തനിക്കു മുന്നിലുള്ള രേഖകൾ വെച്ചാണ്. ആ രണ്ടു കത്തുകളാണ് ഇതെന്ന് പറഞ്ഞ് രണ്ടു കത്തുകളുടെ പകർപ്പുകൾ മേത്ത ബെഞ്ചിലെ മൂന്ന് ജഡ്ജിമാർക്കും നൽകി. നവംബർ 22ന് അജിത് പവാർ നൽകിയ കത്ത് കൈമാറി 54 എൻ.സി.പി എം.എൽ.എമാരുടെ ഒപ്പുകൾ അതിലുെണ്ടന്നും സോളിസിറ്റർ ജനറൽ അറിയിച്ചു. എല്ലാ എൻ.സി.പി എം.എൽ.എമാരും ഒപ്പിട്ടുവെന്ന് പറഞ്ഞപ്പോൾ കത്തിെൻറ ഉള്ളടക്കം എന്താണെന്ന് ജസ്റ്റിസ് രമണ ചോദിച്ചു. തീരുമാനമെടുക്കാൻ എല്ലാ എം.എൽ.എമാരും തനിക്ക് അധികാരം തന്നുവെന്നാണ് കത്തിൽ അജിത് പവാർ വ്യക്തമാക്കിയതെന്നായിരുന്നു മറുപടി. 11 സ്വതന്ത്ര എം.എൽ.എമാർ അടക്കം 170 പേരുടെ പിന്തുണയുണ്ടെന്ന് ഇൗ കത്തുകളിൽനിന്ന് വ്യക്തമാണെന്നും മേത്ത വാദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsMaharashtra Govt Formationsupreme court
News Summary - Maharashtra Govt Formation Supreme Court -India News
Next Story