മഹാരാഷ്ട്രയിൽ പുതിയ തർക്കം വിശ്വാസ വോട്ട് ആര് നടത്തണം?
text_fieldsന്യൂഡൽഹി: മഹാരാഷ്ട്രയിൽ വിശ്വാസ വോെട്ടടുപ്പിലേക്ക് കാര്യങ്ങൾ നീങ്ങിയതോടെ, ന ടത്തേണ്ടത് സ്പീക്കറാണോ പ്രോ ടെം സ്പീക്കറാണോ എന്ന തർക്കം ഉടലെടുത്തു. അജിത് പ വാറിെൻറ തീരുമാനത്തിന് വിരുദ്ധമായി ഫഡ്നാവിസിന് എതിരെ വോട്ടുചെയ്യുന്ന എം.എൽ. എമാരെ ബി.ജെ.പി നിയമിക്കുന്ന സ്പീക്കർ അയോഗ്യരാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ്, പ് രോ ടെം സ്പീക്കർ വിശ്വാസവോട്ട് നടത്തണമെന്ന് കോൺഗ്രസും ശിവസേനയും എൻ.സി.പിയും സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്.
എന്നാൽ, പ്രോ ടെം സ്പീക്കർ ആദ്യ അജണ്ടയായി വിശ് വാസ വോട്ട് നടത്തണമെന്ന് പറയാനാവിെല്ലന്ന് ഫഡ്നാവിസിെൻറ അഭിഭാഷകൻ മുകുൾ രോഹ തഗി വാദിച്ചു. നിയമസഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് പ്രോ ടെം സ്പീക്കറുടെ അജണ്ട . അതു കഴിഞ്ഞ് സ്പീക്കറെ തെരഞ്ഞെടുത്ത ശേഷമാണ് വിശ്വാസ വോെട്ടടുപ്പ് നടത്തുകയെ ന്ന് രോഹതഗി വാദിച്ചപ്പോൾ, ശക്തമായ എതിർപ്പുമായി ശിവസേന അഭിഭാഷകൻ കപിൽ സിബൽ എഴുന്നേറ്റു.
ഇത്തരം കേസുകളിൽ പ്രോ ടെം സ്പീക്കർക്കു പകരം സ്പീക്കർ വിശ്വാസ വോെട്ടടുപ്പ് നടത്തിയ ഏതെങ്കിലും ഒരു സുപ്രീംകോടതി വിധി ഉദ്ധരിക്കാൻ കപിൽ സിബൽ രോഹതഗിയെ വെല്ലുവിളിച്ചു. എതിരെ വോട്ടുചെയ്യുന്നവരെ അയോഗ്യരാക്കാനാണിത്. പ്രോ ടെം സ്പീക്കർ വിശ്വാസ വോെട്ടടുപ്പ് നടത്തരുതെന്ന് നിയമ നിർമാണ സഭയിൽ വിശ്വാസമുള്ള ഒരാൾക്ക് പറയാനാവില്ലെന്നും സിബൽ വാദിച്ചു.
അവർ ഗവർണർക്ക് ഉത്തരവ് നൽകാൻ പറയുകയാണെന്ന് രോഹതഗി ഇതിനെ എതിർത്തു. അതുമിതും ചെയ്യാൻ പറയുന്നു. അവർ പറയുമ്പോലെയല്ല ചെയ്യേണ്ടത്. കൃത്യമായ നിയമ വിരുദ്ധതയില്ലാതെ ഗവർണറുടെ നടപടിയിൽ ഇടപെടാൻ പറ്റില്ല. സത്യപ്രതിജ്ഞക്കുശേഷം സ്പീക്കറുടെ തെരഞ്ഞെടുപ്പ്, അതിനുശേഷം സ്പീക്കർ വിശ്വാസ വോെട്ടടുപ്പ് നടത്തണം. പ്രോ ടെം സ്പീക്കർക്കു മുന്നിൽ ഭൂരിപക്ഷം തെളിയിക്കേണ്ട ആവശ്യമില്ല.
നിയമസഭയുടെ നടപടിക്രമം കോടതി തീരുമാനിക്കരുത് എന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടപ്പോൾ അപ്പോഴും തങ്ങൾ അതിലേക്ക് കടന്നില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ പ്രതികരിച്ചു.
കേസ് നീട്ടാൻ പുതിയ ഉപായങ്ങളുമായി കേന്ദ്രം
ന്യൂഡൽഹി: മഹാരാഷ്ട്ര കേസ് മൂന്ന് ദിവസം നീട്ടിക്കൊണ്ടുപോകുന്നതിൽ വിജയിച്ച കേന്ദ്ര സർക്കാർ, എം.എൽ.എമാരുടെ എണ്ണം തികക്കാൻ കേസ് വീണ്ടും നീട്ടുന്നതിനുള്ള പുതിയ ഉപായങ്ങളുമായി സുപ്രീംകോടതിയിൽ. ഹരജിയിൽ മറുപടിക്ക് മൂന്നു ദിവസം കൂടി വേണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചപ്പോൾ ഭരണഘടനാ ബെഞ്ചിന് വിടേണ്ട ഗൗരവമായ കേസാണിതെന്നായിരുന്നു ഒപ്പമുള്ള മുകുൾ രോഹതഗിയുടെ വാദം.
കുതിരക്കച്ചവട സാധ്യതയുള്ളതിനാൽ അതുകൂടി പരിഗണിച്ച് ഹരജിയിലുന്നയിച്ച വിഷയങ്ങൾക്ക് ഇനിയൊരു മൂന്നു ദിവസം കൂടി അനുവദിക്കണമെന്ന് മേത്ത ആവശ്യപ്പെട്ടു. രാജ്യത്തെ നിരവധി സർക്കാറുകളെ ബാധിക്കുന്ന ഭരണഘടനാ വിഷയമായതിനാലാണ് അഞ്ചംഗ ബെഞ്ചിന് വിടണമെന്ന് ആവശ്യപ്പെടുന്നതെന്ന് മുകുൾ രോഹതഗി വിശദീകരിച്ചു. ‘‘സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ കോടതി പറയരുത്. ഇത് വലിയ വിഷയമാണ്. ഞങ്ങൾ സഭയിൽ ഭൂരിപക്ഷം തെളിയിക്കും. 10 ദിവസം കഴിഞ്ഞും വിശ്വാസ വോെട്ടടുപ്പ് ആവശ്യപ്പെടാൻ ഗവർണർക്ക് വിവേചനാധികാരം ഉണ്ട്. ഗവർണർ മൂന്നോ അഞ്ചോ പേത്താ ദിവസത്തിനകം സഭ വിളിച്ചുചേർക്കണം എന്ന് പറയാൻ കോടതിക്കാവില്ല. സഭയിലെ വിശ്വാസ വോട്ട് സ്പീക്കർ തീരുമാനിക്കും. ഈ കോടതിക്ക് ഇതിൽ എന്തുണ്ട് കാര്യം’’ -രോഹതഗി ചോദിച്ചു.
ഒക്ടോബർ 24ന് ഫലം വന്ന് 15 ദിവസം എല്ലാവർക്കും സർക്കാർ രൂപവത്കരിക്കാൻ സമയമുണ്ടായിരുന്നുവെന്ന് മേത്ത ചൂണ്ടിക്കാട്ടി. ആരുടെ ഭാഗത്തുനിന്നും നീക്കം ഇല്ലാത്തതിനെ തുടർന്നാണ് ബി.ജെ.പിക്ക് സമയം നൽകിയത്. ഭൂരിപക്ഷത്തിന് എണ്ണമില്ല എന്ന് അവർ അറിയിച്ചപ്പോൾ 10ന് ശിവസേനയെ വിളിച്ചു. അവർക്കും കഴിയാതെ വന്നപ്പോൾ എൻ.സി.പിക്കും കൊടുത്തു 24 മണിക്കൂർ. അതിന് ശേഷമാണ് 12ന് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത്. അതിന് ശേഷം, തങ്ങൾ പിന്തുണക്കുന്നു എന്നു പറഞ്ഞ് എൻ.സി.പി നിയമസഭാ കക്ഷി നേതാവായ അജിത് പവാർ ദേേവന്ദ്ര ഫഡ്നാവിസിനെ സമീപിച്ചു.
പാർട്ടി കക്ഷിനേതാവായി തെരഞ്ഞെടുക്കപ്പെട്ട തനിക്ക് സർക്കാർ രൂപവത്കരണ കാര്യത്തിൽ എന്ത് തീരുമാനവുമെടുക്കാനുള്ള അധികാരമുണ്ടെന്ന് അജിത് പവാർ അറിയിച്ചതിെൻറ അടിസ്ഥാനത്തിലാണ് ഗവർണർ ഫഡ്നാവിസിനെ ക്ഷണിച്ചത്. ഗവർണറുടെ ധാരണ തെറ്റല്ല. മുഖ്യമന്ത്രി ഗവർണർക്ക് കൊടുത്ത, പിന്തുണക്കുന്നവരുെട പട്ടികയുടെ അടിസ്ഥാനത്തിലാണ് സർക്കാറുണ്ടാക്കാൻ ക്ഷണിച്ചത്. ഗവർണർ ഭരണഘടനാ സ്ഥാപനമാണ്. ഗവർണർ രാത്രിയാണിതെല്ലാം ചെയ്തതെന്നാണ് ഹരജിക്കാർ പറയുന്നത്. എന്നാൽ, ഇൗ ദിവസം വരെ അവർ സർക്കാറുണ്ടാക്കാൻ ഗവർണറെ സമീപിച്ചിട്ടില്ലെന്നും അടിയന്തരമായി കേസ് പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും മേത്ത വാദിച്ചു.
എന്നാൽ, അജിത് പവാറിനെ നിയമസഭാ കക്ഷി നേതാവാക്കിക്കൊണ്ടുള്ള പ്രമേയത്തിൽ രേഖപ്പെടുത്തിയ ഒപ്പുകൾ, പിന്തുണക്കത്തിലെ ഒപ്പായി സുപ്രീംകോടതിയെ കബളിപ്പിച്ചിരിക്കുകയാണെന്നും നിയമസഭാകക്ഷി നേതൃസ്ഥാനത്തുനിന്ന് അജിത് പവാറിനെ പിൻവലിച്ചിട്ടുണ്ടെന്നും കോൺഗ്രസിനും എൻ.സി.പിക്കും േവണ്ടി ഹാജരായ അഭിഷേക് മനു സിംഗ്വി വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.