വായിക്കാൻ കഴിയാത്ത കത്ത് –ജസ്റ്റിസ് രമണ
text_fieldsന്യൂഡൽഹി: മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും ഗവർണർ ക്ക് സമർപ്പിച്ച കത്തുകൾ കേന്ദ്ര സർക്കാറിെൻറ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബെഞ്ചി ന് കൈമാറിയപ്പോൾ കത്തിലെഴുതിയത് മനസ്സിലാകുന്നില്ലെന്ന് ജസ്റ്റിസ് എൻ.വി. രമണ. പരിഭാഷയും കൂെട വെച്ചിട്ടുണ്ടെന്നായിരുന്നു സോളിസിറ്റർ ജനറൽ നൽകിയ മറുപടി. തുടർന്ന് ഒന്നാമത്തെ കത്ത് മുഖ്യമന്ത്രി ദേേവന്ദ്ര ഫഡ്നാവിസിേൻറതാണെന്നുപറഞ്ഞ് അതിലെ ഉള്ളടക്കം മേത്ത വായിച്ചപ്പോൾ, ഒന്നും വായിക്കാൻ കഴിയുന്നില്ലെന്ന് ജസ്റ്റിസ് ആവർത്തിച്ചു.
തന്നെ ബി.ജെ.പി മഹാരാഷ്ട്ര നിയമസഭാ കക്ഷി നേതാവായി േനരത്തേ തെരഞ്ഞെടുത്തതായിരുന്നു. എന്നാൽ, അന്ന് ഭൂരിപക്ഷമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് സർക്കാറുണ്ടാക്കുന്നില്ലെന്ന് അറിയിച്ചതെന്നും ഫഡ്നാവിസിെൻറ കത്തിെൻറ ഉള്ളടക്കമായി തുടർന്ന് മേത്ത വായിച്ചുകേൾപ്പിച്ചു. എന്നാലിപ്പോൾ ബി.ജെ.പിയുടെയും എൻ.സി.പിയുടെയും 159 ഉൾപ്പെടെ 170 എം.എൽ.എമാരുടെ പിന്തുണ ഉണ്ടെന്നും കത്തിൽ ബോധിപ്പിച്ചതായി മേത്ത പറഞ്ഞു. ഗവർണർ ആ കത്ത് സ്വീകരിച്ചു. ഇനി ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെടേണ്ടത് സ്പീക്കറാണ് കോടതിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉള്ളടക്കമില്ലാത്ത കത്ത് കാണിച്ച് നടത്തുന്നത് ജനാധിപത്യത്തിൻ മേലുള്ള കള്ളക്കളിയാണെന്ന് കോൺഗ്രസിെൻറയും എൻ.സി.പിയുടെയും അഭിഭാഷകനായ അഭിഷേക് മനു സിങ്വി സുപ്രീംകോടതിയിൽ എതിർവാദം നിരത്തി. ആ കള്ളത്തരം പൊളിക്കാൻ കോടതി ബാധ്യസ്ഥമാണ്. ജനാധിപത്യം സംരക്ഷിക്കാൻ സുപ്രീംേകാടതിക്ക് ബാധ്യതയുണ്ടെന്ന് സിങ്വി ഒാർമിപ്പിച്ചതോടെ ക്ഷുഭിതനായ ജസ്റ്റിസ് ഖന്ന വിഷയം വീണ്ടും വലുതാക്കുകയാണെന്ന് കുറ്റെപ്പടുത്തി. അങ്ങനെയെങ്കിൽ ഹരജിയിൽ ഉന്നയിച്ച വിഷയങ്ങൾക്ക് കക്ഷികൾക്ക് മറുപടിക്ക് നോട്ടീസ് അയക്കാൻ സാവകാശം നൽകി സാധാരണ നടപടിക്രമവുമായി മുന്നോട്ടുപോകുമെന്ന് മുന്നറിയിപ്പ് നൽകി.
അതോടെ ജഡ്ജിയെ ശാന്തനാക്കാനായി താൻ അതിലേക്ക് കടക്കുന്നില്ല എന്നു പറഞ്ഞ് വിശ്വാസ വോട്ടിെൻറ നടപടി ക്രമങ്ങളിലേക്ക് കടന്നു. വിശ്വാസ വോട്ട് നടപടിക്രമം സംബന്ധിച്ച കോടതിവിധികൾ സിങ്വി വിവരിച്ചപ്പോൾ അതുവേണ്ടെന്ന് ജസ്റ്റിസ് രമണ മറുപടി നൽകി. ഇതൊക്കെ തങ്ങൾക്കറിയാമെന്നും തങ്ങൾ തന്നെ ചെയ്തോളുമെന്നും ജസ്റ്റിസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.