Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅട്ടിമറിക്ക് ആന്‍റി...

അട്ടിമറിക്ക് ആന്‍റി ക്ലൈമാക്സ്; മോദി-അമിത് ഷാമാർ നാണക്കേടിൽ

text_fields
bookmark_border
amit-sha-modi
cancel

ന്യൂഡൽഹി: മഹാരാഷ്ട്ര ഭരണം പിടിക്കാൻ നടത്തിയ പാതിരാ അട്ടിമറിക്ക് ആൻറി ക്ലൈമാക് സ്. പ്രതിപക്ഷ പാർട്ടികളെ മലർത്തിയടിക്കുന്ന അസാധാരണ ചാണക്യ സൂത്രങ്ങൾക്ക് പേരെട ുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ മഹാരാഷ്ട്രയു ടെ മണ്ണിൽ മുഖമടിച്ചുവീണു. പ്രതിപക്ഷ സഖ്യത്തിെൻറ ഒത്തൊരുമയുള്ള നീക്കത്തിനു മുന്ന ിൽ ബി.ജെ.പിക്ക് ആകെത്തന്നെ അത് നാണംകെട്ട തോൽവിയുമായി. പാതിരാ അട്ടിമറിയിലൂടെ ശനി യാഴ്ച രാവിലെ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രിയായി അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തത് ലോകത്തെ അറിയിച്ച ആദ്യ സന്ദേശങ്ങളിലൊന്ന് പ്രധാനമ ന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ ആശംസയായിരുന്നു. അത്തരമൊരു അട്ടിമറിക്കുള്ള മോ ദി-അമിത് ഷാമാരുടെ പങ്ക് എത്രത്തോളമെന്ന് വ്യക്തമാക്കുന്നതുകൂടിയായിരുന്നു ആ സ ന്ദേശം. എന്നാൽ, മരുമകനൊപ്പം താനില്ലെന്ന് ശരദ് പവാർ വ്യക്തമാക്കിയതോടെ അമ്പരപ്പാർന്ന ഇരുട്ടടിയുടെ ചിത്രം മാറി.

പവാറിെൻറയും ശിവസേനയുടെയും ഒപ്പം കോൺഗ്രസിെൻറയും കൂട്ടായ നീക്കത്തിനൊടുവിൽ അജിത് പവാറിനൊപ്പം അദ്ദേഹംപോലും ഇല്ലെന്നു വന്നു. ബി.ജെ.പി പ്രതീക്ഷിച്ചതിന് അപ്പുറമായിരുന്നു അത്. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ പാകത്തിൽ പ്രതിപക്ഷ സഖ്യത്തിൽനിന്ന് പ്രലോഭിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ എം.എൽ.എമാരെ അടർത്തിമാറ്റാൻ കഴിയില്ലെന്നുവന്നതോടെയാണ് ഫഡ്നാവിസിനോട് രാജി വെക്കാനുള്ള സന്ദേശം ഡൽഹിയിൽനിന്ന് പോയത്. മറുകണ്ടം ചാടിയ എം.എൽ.എമാരെ തിരിച്ചുപിടിക്കാൻ പവാറും ഉദ്ധവ് താക്കറെയും മഹാരാഷ്ട്രയുടെ മണ്ണിൽ ഇറങ്ങിനിന്നപ്പോൾ കേന്ദ്രാധികാരവും പണക്കരുത്തും മറ്റു സ്വാധീനങ്ങളും നിഷ്പ്രഭമായി.

മന്ത്രിസഭയെ നോക്കുകുത്തിയാക്കി; ഒടുവിൽ പാഠമായി
ഫഡ്നാവിസിനു സത്യപ്രതിജ്ഞ ചെയ്യാൻ പാകത്തിൽ രാഷ്ട്രപതിഭരണം പിൻവലിച്ച നടപടിക്ക് മന്ത്രിസഭ ഇനി എങ്ങനെ മുൻകാല പ്രാബല്യം നൽകും? പാതിരാ അട്ടിമറി നടന്ന രാത്രി മന്ത്രിസഭ യോഗം നടന്നിരുന്നില്ല. മന്ത്രിസഭയുടെ ശിപാർശ ഇല്ലാതെയും രാഷ്ട്രപതിഭരണം പിൻവലിക്കുന്നതിന് നിർദേശിക്കാൻ പ്രധാനമന്ത്രിക്ക് അധികാരമുണ്ട് എന്ന് വാദിച്ചുനിന്ന നിയമമന്ത്രി രവിശങ്കർ പ്രസാദ് അടക്കമുള്ളവർക്ക് ഇനി പുതിയ ന്യായീകരണങ്ങളും വ്യാഖ്യാനങ്ങളും നൽകേണ്ടിവരും.

അങ്ങേയറ്റം അടിയന്തര ഘട്ടങ്ങളിൽ മന്ത്രിസഭ ചേരാതെതന്നെ തീരുമാനമെടുക്കാൻ പ്രധാനമന്ത്രിക്ക് ഭരണ നടപടിച്ചട്ടം 12ാം വകുപ്പ് അധികാരം നൽകുന്നുണ്ടെന്നാണ് നിയമമന്ത്രിയും മറ്റും വിശദീകരിച്ചത്. ഇങ്ങനെ എടുക്കുന്ന തീരുമാനത്തിന് പിന്നീട് കേന്ദ്ര മന്ത്രിസഭ യോഗം ചേരുേമ്പാൾ മുൻകാല പ്രാബല്യത്തോടെ അനുമതി നൽകിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കേന്ദ്ര മന്ത്രിസഭ യോഗം നടക്കുന്നതിനു മുമ്പുതന്നെ ഫഡ്നാവിസ് വീണു. പ്രധാനമന്ത്രിയുടെ അന്നത്തെ തീരുമാനത്തിന് ഇനി അനുമതി നൽകിയിട്ടെന്തു കാര്യം? മുൻകാല പ്രാബല്യം നൽകാതിരിക്കുന്നത് എങ്ങനെ? കേന്ദ്രം നടത്തിയ എടുത്തുചാട്ടത്തിെൻറ റഫറൻസായി മാറുകയാണ് ഈ തീരുമാനവും അതിെൻറ പരിണതിയും.

മുഖം കളഞ്ഞ് ഗവർണർ, രാഷ്ട്രപതി
പ്രതിപക്ഷ സഖ്യത്തിെൻറ നീക്കങ്ങൾക്കു മുന്നിൽ മോദി-അമിത് ഷാമാരുടെ കൊെമ്പാടിഞ്ഞതിനൊപ്പം രാഷ്ട്രപതിയുടെയും ഗവർണറുടെയും പ്രതിച്ഛായക്കുമേൽ കരിപുരളുന്നതിനും മഹാരാഷ്ട്ര സംഭവവികാസങ്ങൾ കാരണമാക്കി. ബി.ജെ.പിയുടെ ചട്ടുകമായി പേരുകളഞ്ഞ ഗവർണർ ഭഗത് സിങ് കോശിയാരിക്ക് രാജ്ഭവനിൽ തുടരാനുള്ള ധാർമികത ചോദ്യംചെയ്യപ്പെടുകയാണ്. കേന്ദ്രത്തിൽനിന്നുള്ള നിർദേശം അക്ഷരംപ്രതി അനുസരിച്ച പാവഗവർണറുടെ ആസ്ഥാനമായി മാറുകയായിരുന്നു രാജ്ഭവൻ.

മഹാരാഷ്ട്രയിൽ ബി.ജെ.പി-സേന സഖ്യം തകരുകയും ബി.ജെ.പിക്ക് അധികാരത്തിൽ വരാനുള്ള വഴി അടയുകയും ചെയ്തതിനു പിന്നാലെ ഭരണഘടനാ വ്യവസ്ഥകൾ പലവട്ടം കാറ്റിൽപറത്തുകയായിരുന്നു ഗവർണർ. ബി.ജെ.പിക്ക് സർക്കാർ രൂപവത്കരണത്തിന് സാവകാശം നൽകിയ അദ്ദേഹം, ശിവസേനക്ക് ഒരു ദിവസവും എൻ.സി.പിക്ക് അര ദിവസവും മാത്രം നൽകിയതിനൊടുവിൽ രാഷ്ട്രപതിഭരണത്തിന് ശിപാർശ ചെയ്തു. ബി.ജെ.പിക്ക് വീണ്ടും അധികാരം പിടിക്കാനുള്ള വഴി തുറന്നുകൊടുത്ത് രാഷ്ട്രപതിഭരണം പിൻവലിച്ചത് പാതിരാവിലാണ്. അതേ ഗവർണർക്ക് ഫഡ്നാവിസ് രാജിക്കത്തും നൽകുന്നു; അടുത്ത ദിവസം സേന മുഖ്യമന്ത്രിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കേണ്ടിവരുന്നു.

ഭരണഘടനയുടെ കാവലാളെന്നനിലയിൽ ഉത്തമബോധ്യത്തോടെ അധികാരം പ്രയോഗിക്കാൻ ബാധ്യതയുള്ള രാഷ്ട്രപതി രാംനാഥ് കോവിന്ദിെൻറ കൈെയാപ്പോടെ, ഫഡ്നാവിസിന് സത്യപ്രതിജ്ഞ ചെയ്യാൻ പാകത്തിൽ രാഷ്ട്രപതിഭരണം പിൻവലിച്ചുകൊണ്ടുള്ള വിജ്ഞാപനം ഇറങ്ങിയത് ശനിയാഴ്ച പുലർച്ച 5.47നാണ്. ഭരണഘടനയിലേക്ക് നോക്കാെത കേന്ദ്രം ഭരിക്കുന്നവരുടെ ഇംഗിതം മാത്രം നോക്കിയ രാഷ്ട്രപതിമാരുടെ ഗണത്തിലേക്ക് അദ്ദേഹം അതുവഴി എത്തിപ്പെടുകയായിരുന്നു. രാഷ്ട്രപതിഭവെൻറ നിഷ്പക്ഷതക്കുമേൽ അതുവഴി കരിനിഴൽ വീണു.

ശിവസേന സഖ്യ വിമുഖത അലിഞ്ഞു
നാലു ദിവസംകൊണ്ട് മഹാരാഷ്ട്രയിൽ ബി.ജെ.പി സർക്കാർ വീണത്, ആറുമാസമായി അങ്കലാപ്പിൽ കഴിഞ്ഞ പ്രതിപക്ഷനിരക്ക് പുതിയ ആവേശമായി. ബി.ജെ.പിയുടെ പാതിരാ അട്ടിമറി ദുരന്തപര്യവസായിയായി മാറുേമ്പാൾ ശിവസേനയും കോൺഗ്രസുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള ചർച്ചകൾ മിക്കവാറും ഇല്ലാതായിക്കഴിഞ്ഞു. കാവിരാഷ്ട്രീയം പിൻപറ്റുന്ന സേനയുമായി മതേതര മുഖമുള്ള കോൺഗ്രസ് ബന്ധം സ്ഥാപിക്കുന്നത് അനുചിതമാണെന്ന ചർച്ചകളാണ് സേന-കോൺഗ്രസ്-എൻ.സി.പി സഖ്യനീക്കങ്ങൾ വൈകിച്ചത്. മഹാരാഷ്ട്ര ഭരണം എങ്ങനെയും നിലനിർത്താനുള്ള മോദി-അമിത് ഷാമാരുടെ കരുനീക്കങ്ങൾ, ഈ സഖ്യത്തെ അരക്കിട്ടുറപ്പിക്കാൻ സഹായിക്കുകയാണ് ചെയ്തത്. സേന പ്രതിപക്ഷനിരയിലെ പ്രമുഖ കക്ഷിയായി പൊടുന്നനെ മാറി. സർക്കാറിെൻറ ഭരണഘടനാദിനാചരണ ചടങ്ങ് ബഹിഷ്കരിക്കാൻ ചൊവ്വാഴ്ച അവർ മുേമ്പയിറങ്ങി. പാർലെമൻറിലെ പ്രതിപക്ഷനിരക്ക് കൂടുതൽ വീര്യം നൽകുന്നതാണ് സേനയുടെ മുന്നണിമാറ്റം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiAmit Shahmalayalam newsindia newsMaharashtra Govt Formation
News Summary - Maharashtra Govt Formation Amit Shah Narendra Modi -India News
Next Story