Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅട്ടിമറി ശ്രമങ്ങൾ...

അട്ടിമറി ശ്രമങ്ങൾ അതിജയിച്ച് മഹാവികാസ് അഗാഡിക്ക് രണ്ടാം പിറന്നാൾ

text_fields
bookmark_border
maha vikas aghadi
cancel

മുംബൈ: മഹാരാഷ്ട്രയിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്നകറ്റാൻ രൂപംകൊണ്ട ശിവസേന, എൻ.സി.പി, കോൺഗ്രസ് സഖ്യ സർക്കാർ-മഹാ വികാസ് അഗാഡി നിലവിൽ വന്നിട്ട് ഞായറാഴ്ച രണ്ടു വർഷം തികയുന്നു.

കോവിഡ്, ചുഴലിക്കാറ്റുകൾ, കാലംതെറ്റിയ മഴയും പ്രളയവും, പാൽഗറിൽ രണ്ട് സന്യാസിമാർ കൊല്ലപ്പെട്ടത്, മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി വാഹനം കണ്ടെത്തിയത്, സുശാന്ത് സിങ്ങി‍െൻറ ആത്മഹത്യ തുടങ്ങി നിരവധി പ്രതിസന്ധികളിലൂടെയാണ് ഉദ്ധവ് താക്കറെ സർക്കാർ കടന്നുപോന്നത്. ഇതിനിടയിലെ ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് തിരിച്ചടി നൽകാനുമായി.

കോവിഡിൽ ആദ്യം പതറിയ ഉദ്ധവ് സർക്കാർ പിന്നീട് മികച്ച പ്രകടനം കാഴ്ചവെച്ചു. ജി.എസ്.ടി വിഹിതം പിടിച്ചുവെച്ചും ഭരണപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയും കേന്ദ്ര സർക്കാർ മഹാരാഷ്ട്രക്ക് കൂച്ചുവിലങ്ങിടുന്നു. നഗരസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വികസന പ്രവർത്തനങ്ങൾ അനിവാര്യമാണ്.

എന്നാൽ, പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. മാർച്ച് വരെയെ ഉദ്ധവ് സർക്കാറിന് ആയുസ്സുള്ളൂവെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി നാരായൺ റാണെ പറഞ്ഞത്. എന്നാൽ, ശിവസേനയും എൻ.സി.പിയും തമ്മിലെ ബന്ധം കൂടുതൽ ബലപ്പെട്ടത് ബി.ജെ.പിയുടെ അട്ടിമറി ശ്രമങ്ങൾക്ക് പ്രതികൂലമാകുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtraMaha Vikas Aghadi
News Summary - maha vikas aghadi coalition completes two years in maharashtra
Next Story