മധ്യപ്രദേശിൽ സൈബർ യുദ്ധത്തിനൊരുങ്ങി കോൺഗ്രസും ബി.ജെ.പിയും
text_fieldsഭോപാൽ: മധ്യപ്രദേശിൽ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ സമൂഹ മാധ്യമങ്ങളിൽ കോൺഗ്രസിെൻറയും ബി.ജെ.പിയുടെയും പോരാളികൾ ഒരുങ്ങി. യുവവോട്ടർമാരെ തങ്ങളുടെ പക്ഷത്താക്കാനാണ് രണ്ടു പാർട്ടികളുടെയും ശ്രമം. കഴിഞ്ഞ മൂന്നുമാസത്തിനിടെ 65,000 ‘സൈബർ പോരാളി’കളെ വിന്യസിച്ചതായും 5000 േപരെ ഉടൻ നിയോഗിക്കുമെന്നും സംസ്ഥാനത്ത് ബി.ജെ.പി െഎ.ടി സെൽ ചുമതലയുള്ള ശിവ്രാജ് സിങ് ദാബി പറഞ്ഞു.
കോൺഗ്രസാകെട്ട ബി.ജെ.പിയെ നേരിടാൻ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ ‘രാജീവിെൻറ പടയാളികൾ’ എന്ന 4000 പേരുടെ സംഘത്തെയാണ് സജ്ജമാക്കിയത്. 5000 പേർക്കുകൂടി പരിശീലനം നൽകി ഉടൻ നിയോഗിക്കുമെന്ന് മധ്യപ്രദേശിൽ കോൺഗ്രസിെൻറ െഎ.ടി സെൽ ചുമതല വഹിക്കുന്ന ധർമേന്ദ്ര ബാജ്പേയി പറഞ്ഞു. ജൂൺ 25മുതൽ ഇവരുടെ പരിശീലനം തുടങ്ങുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയിലൂടെ കൂടുതൽ ജനങ്ങളിലെത്താനാണ് ഇരു പാർട്ടികളും ഉദ്ദേശിക്കുന്നതെങ്കിലും വാട്സ്ആപിലാണ് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുക. തെരഞ്ഞെടുപ്പിൽ തങ്ങളുടെ ഏറ്റവും വലിയ ആയുധം വാട്സ്ആപ് ആയിരിക്കുമെന്ന് ധർമേന്ദ്ര ബാജ്പേയി പറഞ്ഞു.
വാട്സ്ആപിലൂടെയാണ് സാധാരണക്കാരിലും ഗ്രാമീണരിലും എത്താൻ സാധിക്കുകയെന്ന് ശിവ്രാജ് സിങ് ദാബിയും വ്യക്തമാക്കി. മധ്യപ്രദേശിൽ 10 ദിവസത്തെ കർഷക സമരത്തിനിടെ കോൺഗ്രസിനെ നേരിടാൻ ബി.ജെ.പി സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചിരുന്നു. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ േക്ഷമപദ്ധതികളാണ് ഇതിനായി പ്രചരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ട്വിറ്ററിൽ രാഹുൽ കർഷകരോടൊപ്പം എന്ന ഹാഷ്ടാഗിൽ കോൺഗ്രസ് പോസ്റ്റ് ചെയ്ത ചിത്രം വൻ വജയമായിരുന്നുവെന്ന് ധർമേന്ദ്ര ബാജ്പേയി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.