മധേപുരയിൽ കേരളത്തിനുമുണ്ട് കാര്യം ബിഹാറിലെ മധേപുരയിൽനിന്ന്
text_fieldsബിഹാറിെൻറ ഒരറ്റത്തെ മധേപുരയിലെ തെരഞ്ഞെടുപ്പിൽ കൊച്ചു കേരളത്തിനുമുണ്ട് കാര്യം. എ ം.പി. വീരേന്ദ്രകുമാർ നയിക്കുന്ന കേരളത്തിലെ ലോക്താന്ത്രിക് ജനതാദളിെൻറ അഖിലേന്ത് യ നേതാവ് ശരദ് യാദവ് ജീവന്മരണ പോരാട്ടം നടത്തുന്ന മണ്ഡലമാണ് മധേപുര. ശരദ് യാദവി െൻറ മത്സരത്തിന് പ്രത്യേകതകൾ നിരവധിയാണ്, വെല്ലുവിളികളും. ലോക് താന്ത്രിക് ജനതാദ ൾ നായകനാണെങ്കിലും ശരദ് യാദവ് മത്സരിക്കുന്നത് രാഷ്ട്രീയ ജനതാദൾ ചിഹ്നത്തിലാണ ്. അദ്ദേഹവും അനുയായികളും എത്തിനിൽക്കുന്ന ദുരവസ്ഥയാണിത്. സ്വന്തം ചിഹ്നവും സീറ്റും മറ്റൊരു പാർട്ടി നേതാവിന് വിട്ടുകൊടുക്കാൻ ലാലുപ്രസാദ് നയിക്കുന്ന ആർ.ജെ.ഡി കാണിച്ച ഒൗദാര്യം പ്രതിപക്ഷ മഹാസഖ്യത്തിനു വേണ്ടിയുള്ള വിട്ടുവീഴ്ചകളുടെ കൂടി കഥയാണ്. ജയിച്ചാലും തോറ്റാലും തെരഞ്ഞെടുപ്പു കഴിഞ്ഞാൽ ശരദ് യാദവും ഒപ്പമുള്ളവരും ആർ.ജെ.ഡിയിൽ ലയിക്കും.
ഒന്നിച്ചുനിന്ന് ലോക്ദളിനെ നയിക്കുകയും കഴിഞ്ഞ പതിറ്റാണ്ടുകളിൽ ബദ്ധവൈരികളായി മാറുകയും ചെയ്ത നേതാക്കളാണ് ലാലുവും ശരദ് യാദവും. നിതീഷ്കുമാർ നയിക്കുന്ന ജനതാദൾ-യുവിനും സഖ്യകക്ഷിയായ ബി.ജെ.പിക്കും ഒപ്പം നിന്ന് ശരദ് യാദവ് ആർ.ജെ.ഡിയോടു പട വെട്ടിയിട്ടുണ്ട്. എന്നാൽ, മോദി വിരോധം പറഞ്ഞ് എൻ.ഡി.എ വിട്ട്, ആർ.ജെ.ഡിക്കൊപ്പം മഹാസഖ്യമുണ്ടാക്കിയ നിതീഷ്, അതിവേഗം മോദിവിരോധം ഉപേക്ഷിച്ച് ബി.ജെ.പിയുമായി സഖ്യം പുനഃസ്ഥാപിച്ചത് ശരദ് യാദവിന് പിടിച്ചില്ല. പ്രതിപക്ഷത്ത് ഉറച്ചു നിൽക്കാൻതന്നെ അദ്ദേഹം തീരുമാനിച്ചു.
കൂറുമാറ്റ നിരോധന നിയമം പ്രയോഗിച്ച് രാജ്യസഭാംഗത്വം തെറിപ്പിച്ചാണ് മുഖ്യമന്ത്രി നിതീഷ്കുമാർ അതിനോട് പ്രതികരിച്ചത്. ജനതാദൾ-യു വിട്ട ശരദ് യാദവ് ലോക്താന്ത്രിക് ജനതാദൾ ഉണ്ടാക്കി. കോൺഗ്രസും ആർ.ജെ.ഡിയും മറ്റുമായി സീറ്റ് പങ്കിടൽ പൂർത്തിയാക്കിയപ്പോൾ ശരദ് യാദവിന് ആർ.ജെ.ഡി ക്വോട്ടയിൽ മധേപുര സീറ്റ് നൽകാൻ യുവനേതാവ് തേജസ്വി യാദവ് തീരുമാനിച്ചു. മധുരമായ പ്രതികാരത്തെ ലാലു എതിർത്തില്ല.
മധേപുരയിൽ ശരദ് യാദവ് നാലുവട്ടം ജയിക്കുകയും മൂന്നു തവണ തോൽക്കുകയും ചെയ്തിട്ടുണ്ട്. ലാലു പ്രസാദിനൊപ്പമായിരുന്ന പപ്പു യാദവാണ് കഴിഞ്ഞതവണ അദ്ദേഹത്തെ തോൽപിച്ചത്. ആർ.ജെ.ഡി പുറത്താക്കിയ പപ്പു യാദവ് ഇന്ന് മധേപുരയിൽ സ്വതന്ത്ര സ്ഥാനാർഥി. ശരദ് യാദവിനോടും പപ്പു യാദവിനോടും ബി.ജെ.പിയുടെ കൂടി കരുത്തിൽ കണക്കു ചോദിക്കാൻ നിതീഷ്കുമാർ ഇവിടെ നേരിട്ട് കളത്തിലുണ്ട്. സംസ്ഥാന മന്ത്രിയും ശരദ് യാദവിെൻറ ശിഷ്യനുമായ ദിനേശ് ചന്ദ്ര യാദവാണ് ബി.െജ.പി-ജെ.ഡി.യു സഖ്യ സ്ഥാനാർഥി.
ഫലത്തിൽ സിറ്റിങ് എം.പി പപ്പു യാദവ് വിമത വേഷത്തിൽ. ബുള്ളറ്റിൽ കറങ്ങി നടന്ന് വോട്ടുചോദിക്കുന്ന, നൂറോളം ക്രിമിനൽ കേസുകളിൽ പ്രതിയായ പഴയ ‘ഗുണ്ട’ നേതാവ് ജയിച്ചാലും ഇല്ലെങ്കിലും വോട്ടു പിടിക്കും. അതുകൊണ്ട് ശക്തമായ ത്രികോണ മത്സരമാണ് മധേപുരയിൽ. മഹാസഖ്യത്തിെൻറ കാര്യത്തിലും പപ്പു യാദവിന് വിമത വേഷമാണ്. പപ്പുവിെൻറ ഭാര്യ രഞ്ജീത് രഞ്ജൻ തൊട്ടടുത്ത സുപോളിലെ കോൺഗ്രസ് എം.പിയുമാണ്. ഇക്കുറിയും കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നു. മധേപുരയിൽ കോൺഗ്രസിെൻറകൂടി പിന്തുണയുള്ള ശരദ് യാദവിനെ പിന്തുണക്കേണ്ടയാൾ. പക്ഷേ, സിറ്റിങ് എം.പിയായ തന്നെ തഴഞ്ഞ് പഴയ കുതിരയായ ശരദ് യാദവിന് സീറ്റു കൊടുത്തത് പപ്പുവിന് ഇഷ്ടപ്പെട്ടില്ല; അത്രതന്നെ. മതേതര വോട്ട് ഭിന്നിപ്പിക്കരുതെന്ന സമ്മർദമൊന്നും പപ്പു കണക്കിലെടുത്തില്ല. സ്ഥാനാർഥിയായ ശേഷം ഭാര്യ രഞ്ജീത് രഞ്ജനുമായി കണ്ടിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നത് പപ്പു യാദവ് തന്നെ.ഇതിനെല്ലാമിടയിൽ ശരദ് യാദവിന് ഇക്കുറി ജയിച്ചേതീരൂ. അതല്ലെങ്കിൽ പതിറ്റാണ്ടുകൾ ദേശീയ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന ഒരു നേതാവിെൻറ രാഷ്ട്രീയ വനവാസത്തിലേക്ക് അത് എത്തിയെന്നു വരാം. കേരളത്തിലെന്ന പോലെ 23നാണ് മധേപുരയിലും സുപോളിലും വോെട്ടടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.