Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവാദമായ ക്ഷേത്രത്തിൽ ...

വിവാദമായ ക്ഷേത്രത്തിൽ ആചാരം തുടരുന്നു

text_fields
bookmark_border
വിവാദമായ ക്ഷേത്രത്തിൽ  ആചാരം തുടരുന്നു
cancel


മംഗളൂരു: ഉഡുപ്പി പര്യായ പളി മാറുമഠത്തിൽ ബ്രാഹ്മണരുടെ എച്ചിലിലയിൽ ഉരുളുന്ന മഡെ സ്നാനയും പ്രസാദ ഇലയിൽ ഉരുളുന്ന എഡെസ്നാനയും വേണ്ടന്ന് മഠാധിപതി തീരുമാനിച്ചുവെ ങ്കിലും വിവാദങ്ങൾക്ക് തുടക്കമിട്ട സുള്ള്യ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ആചാരം തുടരു ന്നു. വ്യാഴാഴ്ച നടന്ന ഷഷ്ടി ഉത്സവത്തിെൻറ ഭാഗമായി നടന്ന ചടങ്ങിൽ 362 പേരാണ് ദേവന് അർച്ചിച്ച പ്രസാദത്തിന്റെ ഇലയിൽ ഉരുളാൻ എത്തിയത്. മഡെസ്നാന നിരോധിക്കുന്നതിനു മുമ്പ് 3000 ഓളം പേർ എത്തിയിരുന്നു. പളി മാറുമഠം സ്വാമിയുടെ പ്രഖ്യാപനം വ്യാപക ചലനം സൃഷ്ടിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് കർണാടകയിലെ ഉഡുപ്പി ശ്രീകൃഷ്ണമഠത്തിൽ എഡെ സ്നാന നിർവഹിക്കേണ്ടതില്ലെന്ന് പര്യായ പളിമാറു മഠാധിപതി ശ്രീ വിദ്യാധീശ തീർഥസ്വാമി പ്രഖ്യാപിച്ചത്. ഹിന്ദുമതത്തിൽ അത്യന്താപേക്ഷിതമല്ല ഇൗ ആചാരമെന്ന് മഠത്തിലെ ഷഷ്ഠി ഉത്സവാനന്തരം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഉയർന്ന ജാതിക്കാർ ഭക്ഷണം കഴിച്ച വാഴയിലയിൽ രോഗശാന്തിക്കായി മറ്റുള്ളവർ ഉരുളുന്ന ചടങ്ങായിരുന്നു മഡെ, മഡെ സ്നാന. ഇത് നിരോധിച്ചപ്പോൾ സംഘ്പരിവാർ ഉൾെപ്പടെയുള്ള വലിയൊരുവിഭാഗം എതിർത്തു. സുബ്രഹ്മണ്യ ക്ഷേത്രത്തിൽ രഥം വലിക്കില്ലെന്ന് വരെ ഭീഷണികളുണ്ടായി. തുടർന്ന് എച്ചിലിൽ ഉരുളുന്നത് ഒഴിവാക്കി ദേവന് നിവേദിച്ച പ്രസാദ ഇലയിൽ ഉരുളുന്നതിന് വിലക്കില്ലെന്ന് സന്യാസിമഠങ്ങളിൽനിന്ന് നിർദേശങ്ങളുണ്ടായി. ഇൗ രീതിക്കാണ് എഡെ സ്നാന എന്ന് പറയുന്നത്.

എന്നാൽ, ഇൗ പ്രാർഥനക്ക് ആളുകൾ കുറഞ്ഞതോടെയാണ് ഇതും ആവശ്യമില്ലെന്ന തീരുമാനമുണ്ടായത്. ‘‘മഡെ സ്നാനയും എഡെ സ്നാനയും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഇപ്പോൾ വിശ്വാസികൾക്ക് ഇതിൽ രണ്ടിലും താൽപര്യമില്ല." - മഠാധിപതി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakamalayalam newsMadasnanaEdasnana
News Summary - Madasnana in temple-India news
Next Story