Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോയ കേസ്:...

ലോയ കേസ്:  ജഡ്ജിയുടെ നിരീക്ഷണം ഹരജിയിൽ പരാമർശിച്ചത് നീക്കി

text_fields
bookmark_border
ലോയ കേസ്:  ജഡ്ജിയുടെ നിരീക്ഷണം ഹരജിയിൽ പരാമർശിച്ചത് നീക്കി
cancel

ന്യൂഡൽഹി: ജഡ്ജി  ലോയ കേസിെൻറ വിചാരണക്കിെട   ജഡ്ജിയുടെ ഭാഗത്തുനിന്നുണ്ടായ  ഒരു  നിരീക്ഷണം ഇതേ കേസിൽ  കക്ഷിചേരാൻ സമർപ്പിച്ച അപേക്ഷയിൽ ഉൾക്കൊള്ളിച്ചത്  മായ്പ്പിച്ചു. കേസിെൻറ വിചാരണക്കിടെ സുപ്രീംകോടതി  ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നടത്തിയ നിരീക്ഷണം ഹരജിയിൽ  ഇന്ത്യൻ ലോയേഴ്സ് യൂനിയനാണ്    ഉൾപ്പെടുത്തിയത്.  ഇത് വെട്ടിമാറ്റിച്ചശേഷമാണ് വാദം തുടരാൻ അനുവദിച്ചത്.  

ലോയയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികളിൽ  ഇന്ദിര ജയ്സിങ്ങിെൻറ വാദം കഴിഞ്ഞയുടൻ ലോയേഴ്സ് യൂനിയനുവേണ്ടി ഹാജരായ അഡ്വ. സുരേന്ദ്രനാഥ് ഹരജിയിലെ പ്രസക്ത ഭാഗങ്ങൾ വായിച്ചു.  തെൻറ നിരീക്ഷണം അതിൽ  ഉദ്ധരിച്ചപ്പോൾ ജസ്റ്റിസ് ചന്ദ്രചൂഡ് അനിഷ്ടം പ്രകടിപ്പിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. കോടതിയിൽ ജഡ്ജിമാർ പല േചാദ്യങ്ങളുയർത്തുമെന്നും അതൊന്നും ഒരു റിട്ട് ഹരജിയിൽ ഉദ്ധരിക്കുന്നത് ശരിയല്ലെന്നും ചന്ദ്രചൂഡ് പറഞ്ഞു. 

വിധിയിലല്ലാതെ കോടതി നടത്തുന്ന നിരീക്ഷണങ്ങൾ ഹരജികളിൽ ഉദ്ധരിക്കരുതെന്ന് ചീഫ് ജസ്റ്റിസും ഒാർമിപ്പിച്ചു. തുടർന്ന് മൂന്ന് ജഡ്ജിമാരും തങ്ങളുടെ കൈകളിലുള്ള ഹരജിയുടെ പകർപ്പുകൾ അഡ്വ. സുരേന്ദ്രനാഥിന് തിരിച്ചുനൽകി.  അപ്പോൾതന്നെ ഹരജിയിൽനിന്ന്  വെട്ടിമാറ്റിക്കുകയായിരുന്നു. 

അതിനിടെ, ലോയയുടെ മരണത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജിയെ എതിർത്ത് മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയിൽ. ഹരജി ‘മഞ്ഞ പത്രപ്രവർത്തന’ത്തിെൻറ അടിസ്ഥാനത്തിലുള്ളതാണെന്ന് സർക്കാർ വാദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsJustice BH LoyaLoya Casesupreme court
News Summary - Loya Case - India News
Next Story