Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർഷക സമരം; അമരത്ത്...

കർഷക സമരം; അമരത്ത് മലയാളിയും

text_fields
bookmark_border
Viju-Krishnan-12
cancel

കണ്ണൂർ: കർഷകരോഷം മുംബൈ നഗരത്തെയും മഹാരാഷ്ട്ര സർക്കാറിനെയും പിടിച്ചുലക്കുേമ്പാൾ കണ്ണൂരിലെ കരിവെള്ളൂർ ഗ്രാമത്തിന്  അഭിമാനിക്കാം. അടുത്തകാലത്ത് ഇന്ത്യ കണ്ടതിൽവെച്ച് ഏറ്റവും വലിയ കർഷക സമരം  നയിക്കുന്നവരിലൊരാൾ അഖിലേന്ത്യ കിസാൻ സഭയുടെ ജോ. സെക്രട്ടറി ഡോ. വിജു കൃഷ്ണൻ ഇൗ ഗ്രാമത്തിെൻറ സന്തതിയാണ്.  നാസിക്കിൽനിന്ന് തുടങ്ങിയ കർഷക മാർച്ച് മുംബൈ നഗരത്തിൽ പ്രവേശിച്ച് നിയമസഭ  ലക്ഷ്യമിട്ട് മുന്നേറുേമ്പാൾ ഒരു ലക്ഷത്തോളം വരുന്ന സമരക്കാരെ നയിച്ച് വിജു കൃഷ്ണൻ മുൻനിരയിലുണ്ട്. 30,000 പേരെ വെച്ച് തുടങ്ങിയ മാർച്ചിൽ ദിവസം തോറും കൂടുതൽ പേർ സ്വമേധയ അണിചേരുന്ന അനുഭവമാണ് ഉണ്ടായതെന്ന് വിജു കൃഷ്ണൻ ഫോണിൽ ‘മാധ്യമ’ത്തോട് പറഞ്ഞു.  പദയാത്ര ആറു ദിവസം കൊണ്ട് 200 കി.മീറ്ററോളം പിന്നിട്ടാണ് മുംബൈ നഗരത്തിൽ പ്രവേശിച്ചത്.

ഇത്രയും ദൂരം സമരക്കാർക്ക് നാട്ടുകാർ ഭക്ഷണം  വെച്ചുവിളമ്പുന്നു.  സമരക്കാരും നേതാക്കളും റോഡിൽ കിടന്നുറങ്ങുന്നു. പിറ്റേന്ന് വീണ്ടും എഴുന്നേറ്റ് നടക്കുന്നു. വലിയ സമരാവേശമാണുള്ളത്. രണ്ട് വർഷത്തിലേറെയായി നടക്കുന്ന നിരവധി ചെറുസമരങ്ങളുടെ തുടർച്ചയാണ് ഇപ്പോഴത്തെ മുന്നേറ്റമെന്നും വിജു കൃഷ്ണൻ പറഞ്ഞു. അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ അടുത്തകാലത്തായി ഉത്തരേന്ത്യയിൽ നടന്ന അവകാശ പോരാട്ടങ്ങളുടെ സംഘാടകരിൽ പ്രധാനി 44കാരനായ വിജു കൃഷ്ണനാണ്. രാജസ്ഥാനിലെ സിക്കറിൽ ഏതാനും മാസംമുമ്പ് നടന്ന കർഷക സമരത്തിെൻറ മുന്നിലും ഇൗ കണ്ണൂരുകാരനുണ്ടായിരുന്നു. സി.പി.എം കുടുംബമാണ് വിജുവിേൻറത്. ഇ.കെ. നായനാർ ഉൾപ്പെടെയുള്ള നേതാക്കൾ വിജുവിെൻറ വീട്ടിൽ ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. വിജുവിെൻറ പിതാവ് പി. കൃഷ്ണൻ ബംഗളൂരുവിൽ ശാസ്ത്രജ്ഞനായിരുന്നു. 

പിതാവിനൊപ്പം ചെറുപ്പത്തിലേ നാടുവിട്ട വിജു പഠിച്ചത് ബംഗളൂരുവിലും ഡൽഹിയിലുമാണ്. ജെ.എൻ.യുവിലായിരുന്നപ്പോൾ വിദ്യാർഥി യൂനിയൻ പ്രസിഡൻറായിരുന്നു. നവലിബറൽ നയങ്ങളുടെ കാലത്തെ കർഷക ജീവിതം എന്ന വിഷയത്തിലാണ്  വിജുവിെൻറ ഡോക്ടറേറ്റ്. 
താൻ കണ്ടറിഞ്ഞ ദുരിതങ്ങൾ മനസ്സിലുടക്കിയപ്പോൾ കോളജ് അധ്യാപകെൻറ ജോലി ഉപേക്ഷിച്ച് കർഷക പോരാട്ടങ്ങളിലേക്ക്  ഇറങ്ങിത്തിരിക്കുകയായിരുന്നു. കിസാൻ സഭയുടെ മുഴുസമയ പ്രവർത്തകനായത് അങ്ങനെയാണ്. അതിനുള്ള അംഗീകാരമായാണ് 2009ൽ സി.പി.എമ്മിെൻറ കേന്ദ്ര കമ്മിറ്റിയിലേക്ക് വിജു തെരഞ്ഞെടുക്കപ്പെട്ടത്.   

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai Newsmalayalam newsLong marchAIKS
News Summary - Long march: Farmers strike-India news
Next Story