Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൂന്നാം ഘട്ടത്തിൽ...

മൂന്നാം ഘട്ടത്തിൽ 65.71 ശതമാനം; ബംഗാളിൽ വീണ്ടും കൊല

text_fields
bookmark_border
loksabha-poling
cancel

ന്യൂഡൽഹി: 17ാമത് ലോക്സഭ തെരെഞ്ഞടുപ്പ് പ്രക്രിയയിൽ ഏറ്റവും കൂടുതൽ മണ്ഡലങ്ങളി ൽ വോട്ടെടുപ്പ് നടന്ന മൂന്നാം ഘട്ടത്തിൽ 65.71 ശതമാനം േപർ സമ്മതിദാനാവകാശം രേഖപ്പെടു ത്തി. കേരളത്തിലെ 20 മണ്ഡലങ്ങളടക്കം രാജ്യത്തെ 116 ലോക്സഭ മണ്ഡലങ്ങളിലാണ് ചൊവ്വാഴ്ച മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടന്നത്.

കേരളത്തിനൊപ്പം ഗുജറാത്ത് (26), ഗോവ (2) സംസ്ഥാ നങ്ങളിലെ മുഴുവൻ മണ്ഡലങ്ങളിലെയും മറ്റു 11 സംസ്ഥാനങ്ങളിലെ വിവിധ മണ്ഡലങ്ങളി ലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും വോട്ടർമാരാണ് ഏഴു ഘട്ടങ്ങളി ലായി നടക്കുന്ന തെരഞ്ഞെടുപ്പിെൻറ മൂന്നാം ഘട്ടത്തിൽ ചൊവ്വാഴ്ച ബൂത്തിലെത്തിയത്. 18.85കോടി വോട്ടർമാർക്കിടയിൽ 1640 സ്ഥാനാർഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.

രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്ന ഈസ്റ്റ് ത്രിപുര മണ്ഡലത്തിലെ പോളിങ് സുരക്ഷ കാരണങ്ങളാൽ ചൊവ്വാഴ്ചയാണ് നടന്നത്. ജമ്മു-കശ്മീരിലെ അനന്ത്നാഗ് മണ്ഡലത്തിൽ മാത്രം മൂന്നു ഘട്ടങ്ങളായാണ് വോട്ടെടുപ്പ്. ഈ മാസം 11ന് ആദ്യ ഘട്ടത്തിൽ 91ഉം 18ന് രണ്ടാം ഘട്ടത്തിൽ 95ഉം മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് പൂർത്തിയായിരുന്നു. തമിഴ്നാട്ടിലെ വെല്ലൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയതൊഴിച്ചാൽ ചൊവ്വാഴ്ചയോടെ ദക്ഷിണേന്ത്യയിലെ മുഴുവൻ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് പൂർത്തിയായി.

polling-table2
കേരളത്തിലെന്ന പോലെ ബിഹാറിലും മറ്റു കിഴക്കൻ സംസ്ഥാനങ്ങളിലും വോട്ടുയന്ത്രത്തെക്കുറിച്ച് വ്യാപക പരാതിയുയർന്നു. എന്നാൽ, പോളിങ് പൊതുവെ സമാധാനപരമായിരുന്നു. അതേസമയം, പശ്ചിമ ബംഗാളിൽ മൂന്നാം ഘട്ടത്തിലും പരക്കെ അക്രമം അരങ്ങേറി. ഒരു കോൺഗ്രസ് പ്രവർത്തകൻ കൊല്ലെപ്പട്ടു. മുർശിദാബാദ് ലോക്സഭ മണ്ഡലത്തിലെ ബൂത്തിന് പുറത്താണ് 51കാരനായ കോൺഗ്രസ് പ്രവർത്തകൻ കുത്തേറ്റു മരിച്ചത്. രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

അഞ്ച് മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടന്ന ബംഗാളിൽ ചിലയിടങ്ങളിൽ ബൂത്തിലേക്ക് ബോംബേറുമുണ്ടായി. വിവിധയിടങ്ങളിൽ വോട്ടെടുപ്പിനിടെ ഒന്നിലേറെ പേർ കുഴഞ്ഞുവീണു മരിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെ വയനാട് മണ്ഡലത്തിലും ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ഗുജറാത്തിലെ ഗാന്ധി നഗർ മണ്ഡലത്തിലും ജനവിധി തേടി. സമാജ്വാദി പാർട്ടി രക്ഷാധികാരി മുലായം സിങ് യാദവ് ഉത്തർപ്രദേശിലെ മെയിൻപുരിയിലും  എസ്.പിയുടെത്തന്നെ അഅ്സം ഖാനും, ബി.ജെ.പി ടിക്കറ്റിൽ സിനിമനടി ജയപ്രദയും ചൊവ്വാഴ്ച ബലപരീക്ഷണത്തിനിറങ്ങിയവരിൽ ഉൾപ്പെടുന്നു.

പിലിബിത്തിൽ വരുൺ ഗാന്ധിയും മഹാരാഷ്ട്രയിൽ എൻ.സി.പി നേതാവ് ശരദ് പവാറിെൻറ മകൾ സുപ്രിയ സുലെയും ജനവിധി തേടി. ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടന്ന 116 മണ്ഡലങ്ങളിൽ 66 എണ്ണവും കഴിഞ്ഞ തവണ ബി.ജെ.പി സഖ്യം നേടിയവയാണ്. യു.പി.എ 27 സീറ്റ് നേടി. നാലാം ഘട്ടം ഈ മാസം 29നാണ്. മേയ് ആറ്, 12, 19 തീയതികളിലാണ് തുടർ ഘട്ടങ്ങൾ. മേയ് 23നാണ് ഫലപ്രഖ്യാപനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsloksabha election 2019Third Phase Poling
News Summary - Loksabha Election 2019: Third Phase Poling 65 Percentage -India News
Next Story