Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

പൊതുതെരഞ്ഞെടുപ്പിൽ അവിശ്വാസം രേഖപ്പെടുത്തി വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥർ

text_fields
bookmark_border
election-commission
cancel

ന്യൂഡൽഹി: രണ്ടാം മോദി സർക്കാറിനെ അധികാരത്തിലേറ്റിയ പൊതുതെരഞ്ഞെടുപ്പിൽ കടുത്ത അവിശ്വാസം രേഖപ്പെടുത്തി വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥർ. ഏപ്രിൽ 11 മുതൽ മേയ് 19 വരെ ഏഴുഘ ട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ ഗുരുതര കൃത്യവിലോപം നടന്നതായി 60ലേറെ ഉന്നത ഉദ ്യോഗസ്ഥർ സംയുക്തമായി തെരഞ്ഞെടുപ്പ് കമീഷന് എഴുതിയ കത്തിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ രാജ്യത്തു നടന്നതിൽ ഏറ്റവും നീതിരഹിതവും സ്വാതന്ത്ര്യം ഹനിക് കപ്പെട്ടതുമായ തെരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയതെന്നും ഈ മാസം രണ്ടിന് എഴുതിയ കത്തിൽ അവർ പറഞ്ഞു.

സുതാര്യതയും വിശ്വാസ്യതയും കാത്തുസൂക്ഷിക്കേണ്ടത് തെരഞ്ഞെടുപ്പ് ക മീഷെൻറ കടമയാണ്. എന്നാൽ, നിരവധി തെറ്റുകുറ്റങ്ങൾ ആവർത്തിക്കപ്പെട്ടിട്ടും അതു തിരു ത്താൻ കൂട്ടാക്കാതെ മുന്നോട്ടു പോവുകയാണ് കമീഷൻ ചെയ്തത്. ഇതിലൂടെ ജനാധിപത്യത്ത ിെൻറ വിശുദ്ധി പരിപാലിക്കാൻ ചുമതലപ്പെട്ട ഭരണഘടനാസ്ഥാപനംതന്നെ ജനാധിപത്യ പ്രക് രിയ അട്ടിമറിക്കാൻ കൂട്ടുനിൽക്കുെന്നന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. മുൻ തെരഞ്ഞെടുപ്പ് കമീഷണർമാർവരെ തെരഞ്ഞെടുപ്പ് കമീഷനെതിരെ രംഗത്തുവന്ന സാഹചര്യമുണ്ടായി. കീഴ്വഴക്കം തെറ്റിച്ച് തെരഞ്ഞെടുപ്പ് വൈകിപ്പിച്ചതിലൂടെ ഒരു പ്രത്യേക പാർട്ടിയോട് കമീഷൻ പക്ഷപാതിത്വം കാണിക്കുന്നതായും സംശയിക്കപ്പെട്ടു. 

പ്രധാനമന്ത്രി നേരന്ദ്ര മോദിക്ക് നിരവധി പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കാൻവേണ്ടിയാണ് തെരഞ്ഞെടുപ്പ് തീയതി വൈകിപ്പിച്ചതെന്ന് ന്യായമായും സംശയമുയർന്നു. ഫെബ്രുവരി എട്ടിനും മാർച്ച് ഒമ്പതിനും ഇടയിൽ 157 പദ്ധതികളുടെ ഉദ്ഘാടനമാണ് മോദി നിർവഹിച്ചത്. തെരഞ്ഞെടുപ്പ് കമീഷൻ തീയതി നിശ്ചയിക്കുന്നതിനനുസരിച്ച് സർക്കാർ കാര്യങ്ങൾ മാറുന്ന രീതിക്കു പകരം സർക്കാറിെൻറ സൗകര്യത്തിന് തെരഞ്ഞെടുപ്പ് കമീഷൻ നിന്നുകൊടുക്കുെന്നന്ന തോന്നൽ ബലപ്പെട്ടു. ഇതു തെരഞ്ഞെടുപ്പ് കമീഷെൻറ നിഷ്പക്ഷതക്കും സ്വാതന്ത്ര്യത്തിനും കോട്ടം തട്ടിച്ചു.

ആന്ധ്രയിലും തെലങ്കാനയിലുമായി 40 ദശലക്ഷം മുസ്ലിംകളും 30 ദശലക്ഷം ദലിതുകളും വോട്ടർ പട്ടികയിൽനിന്ന് പുറത്താക്കപ്പെട്ടതായി സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാണിച്ചിരുന്നു. ഇത് അന്വേഷിച്ച് തൃപ്തികരമായ വിശദീകരണം നൽകാൻ തെരഞ്ഞെടുപ്പ് കമീഷൻ തയാറായില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്ര മോദി സായുധസേനയെ തെരഞ്ഞെടുപ്പ് പ്രചാരണ ഉപാധിയാക്കിയതിനെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടും മോദിക്ക് ക്ലീൻ ചിറ്റ് നൽകുകയാണ് കമീഷൻ ചെയ്തത്. അനധികൃത കുടിയേറ്റക്കാരെ ബംഗാൾ ഉൾക്കടലിൽ എറിയുമെന്ന ബി.ജെ.പി അധ്യക്ഷെൻറ പ്രസംഗത്തിനെതിരെ പരാതി വന്നപ്പോഴും നടപടിയുണ്ടായില്ല.

നിയമം ലംഘിക്കുന്ന ചെറുമീനുകൾക്കെതിരെ നടപടി എടുക്കുകയും വമ്പൻ സ്രാവുകളെ വെറുതെ വിടുകയും ചെയ്യുന്ന പ്രവണതയാണ് കമീഷെൻറ ഭാഗത്തുനിന്ന് ഉണ്ടായത്. പ്രധാനമന്ത്രി മോദിയുടെ ഹെലികോപ്ടർ പരിശോധിച്ചതിന് കർണാടകയിലെ ഐ.എ.എസ് ഉദ്യോഗസ്ഥൻ മുഹമ്മദ് മുഹ്സിനെ സസ്പെൻഡ് ചെയ്തത് കടുത്ത പക്ഷപാതിത്വമായിരുന്നു.

ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായക്, പെട്രോളിയം മന്ത്രിയായിരുന്ന  ധർമേന്ദ്ര പ്രധാൻ എന്നിവരുടെ ഹെലികോപ്ടർ പരിശോധിച്ചതിെൻറ പേരിൽ അവർ പ്രശ്നമുണ്ടാക്കുകയോ അത് ഏതെങ്കിലും രീതിയിലെ നടപടികളിലേക്ക് നയിക്കുകയോ ചെയ്തില്ല. ഇവിടെ തെരഞ്ഞെടുപ്പ് കമീഷന് പ്രകടമായ ഇരട്ടത്താപ്പുണ്ടായി. ഇതേപ്പറ്റി വിശദീകരിക്കാനും കമീഷൻ തയാറായില്ല.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി സന്ദർശിക്കുന്ന സ്ഥലങ്ങളെപ്പറ്റി പ്രധാനമന്ത്രിയുടെ ഓഫിസിന് വിവരങ്ങൾ നൽകണമെന്ന് നിതി ആയോഗിനോട് ആവശ്യപ്പെട്ടത് മാതൃക പെരുമാറ്റച്ചട്ടത്തിെൻറ കടുത്ത ലംഘനമായിട്ടും അതിനെതിരായ പരാതി വെറുതെ തള്ളുകയാണ് കമീഷൻ ചെയ്തത്. വോട്ട്യന്ത്രം, തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവ സംബന്ധിച്ചും നിരവധി പരാതികൾ ഉയർന്ന തെരഞ്ഞെടുപ്പാണിത്.

മൊത്തത്തിൽ നോക്കുേമ്പാൾ 2019ലെ ജനവിധി സംശയിക്കപ്പെടുമെന്നതിൽ ഒരു സംശയവും വേണ്ടെന്നും കത്തിൽ പറയുന്നു. ഭാവിയിൽ ഇത് സംഭവിക്കാതിരിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ജാഗ്രതയോടെ പ്രവർത്തിക്കണം. പരാതികൾക്ക് യഥാസമയം വിശദീകരണം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു. സാമൂഹിക പ്രവർത്തകരും അക്കാദമിക രംഗത്ത് പ്രവർത്തിക്കുന്നവരുമായ 83 പേരും കത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

മുൻ കേന്ദ്ര സ്പെഷൽ സെക്രട്ടറി വാപ്പാല ബാലചന്ദ്രൻ, ഇറ്റലി മുൻ സ്ഥാനപതി കെ.പി. ഫാബിയാൻ, മുൻ മുഖ്യ വിവരാവകാശ കമീഷനർ വജാഹത് ഹബീബുല്ല, പ്രസാർ ഭാരതി മുൻ സി.ഇ.ഒ ജവഹർ സർകാർ, ആസൂത്രണ കമീഷൻ മുൻ സെക്രട്ടറി എൻ.സി. സക്സേന, അരുണ റോയ്, ഹർഷ് മാന്ദർ തുടങ്ങി 60 പേരാണ് കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsloksabha election 2019Retird IAS Officers
News Summary - Loksabha Election 2019 Retird IAS Officers -india News
Next Story