ലോക്പാൽ നിയമനത്തിന് പ്രത്യേക ക്ഷണിതാവാകാനുള്ള വാഗ്ദാനം നിരസിച്ച് ഖാർഗെ
text_fieldsന്യൂഡൽഹി: ലോക്പാൽ സമിതിെയ തെരഞ്ഞെടുക്കാനുള്ള സംഘത്തിലേക്ക് പ്രത്യേക ക്ഷണിതാവാകാനുള്ള വാഗ്ദാനം നിരസിച ്ച് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ. ഇക്കാര്യം അറിയിച്ചുകൊണ്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദ ിക്ക് കത്തെഴുതി.
പ്രത്യേക ക്ഷണിതാവിന് ലോക് പാൽ അംഗങ്ങളെ തെരഞ്ഞെടുക്കുന്ന നടപടിയിൽ പങ്കെടുക്കാൻ അവക ാശമില്ല. ഗൗരവമുള്ള വിഷയങ്ങളിൽ പ്രതിപക്ഷത്തെ നിശബ്ദരാക്കുന്നതിനാൽ ഈ സ്ഥാനം സ്വീകരിക്കില്ല. -മല്ലികാർജുൻ ഖാർ ഗെ മോദിക്കെഴുതിയ കത്തിൽ പറഞ്ഞു.
ലോക്പാലിനെ തെരഞ്ഞെടുക്കാനുള്ള പാനലിൽ പ്രതിപക്ഷത്തെ വലിയ കക്ഷിയുടെ നേതാവെന്ന നിലയിൽ മല്ലികാർജുൻ ഖാർഗെയെ ഉൾപ്പെടുത്താത്തത് വിവാദമായിരുന്നു. പ്രത്യേക ക്ഷണിതാവെന്ന സ്ഥാനം മുമ്പും മല്ലികാർജുൻ ഖാർഗെക്ക് വെച്ചു നീട്ടിയിരുന്നു. ഏഴാം തവണയാണ് അദ്ദേഹം സ്ഥാനം നിരസിക്കുന്നത്.
താൻ യോഗത്തിൽ പങ്കെടുക്കാൻ സാധ്യമല്ലെന്ന് അറിയിക്കുന്നത് ചൂണ്ടിക്കാട്ടി കഴിഞ്ഞ അഞ്ചുവർഷമായി ലോക്പാൽ നിയമനം നടത്താതെ ഒഴിവുകഴിവ് പറയുകയാണ് സർക്കാറെന്ന് ഖാർഗെ കുറ്റപ്പെടുത്തി. ലോക്പാൽ സെലക്ഷൻ കമ്മിറ്റിയിൽ പ്രതിപക്ഷത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവിനെ ഉൾക്കൊള്ളിക്കുന്ന തരത്തിൽ ചട്ടങ്ങൾ മാറ്റാൻ 2014 മുതൽ ഇതുവരെയും ഒരു ശ്രമം പോലും സർക്കാർ നടത്തിയില്ലെന്നും ഖാർഗെ വിമർശിച്ചു.
പാർലെമൻറിലെ ആകെ 543 സീറ്റുകളിൽ 10 ശതമാനമെങ്കിലും നേടുന്ന പാർട്ടിക്ക് മാത്രമേ പ്രതിപക്ഷ നേതാവുണ്ടാകൂ. കോൺഗ്രസിനോ മറ്റ് പാർട്ടികൾക്കോ ഇത്രയും സീറ്റുകൾ നേടാൻ സാധിക്കാത്തതിനാൽ പ്രതിപക്ഷ നേതാവ് സ്ഥാനം ആർക്കും നൽകിയിട്ടില്ല. അതിനാൽ പ്രധാന പാനലുകളിൽ പ്രതിപക്ഷ നേതാവ് സ്ഥാനം നൽകുന്നതിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
ലോക്പാൽ രൂപീകരിക്കാൻ ഏത് ദിവസം സെലക്ഷൻ കമ്മിറ്റി യോഗം ചേരുെമന്ന് 10 ദിവസത്തിനുള്ളിൽ തീരുമാനിക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ലോക്പാൽ അംഗങ്ങളെ തെരഞ്ഞെടുക്കുന്ന നടപടി ഇന്ന് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.