Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്ഡൗൺ നീട്ടും;...

ലോക്ഡൗൺ നീട്ടും; ചർച്ച ഇന്ന്

text_fields
bookmark_border
ലോക്ഡൗൺ നീട്ടും; ചർച്ച ഇന്ന്
cancel

ന്യൂഡൽഹി: ലോക്ഡൗൺ ഏപ്രിൽ 14നുശേഷം ചുരുങ്ങിയത് രണ്ടാഴ്ച തുടരാനുള്ള സാധ്യത ഏറിയ ിരിക്കേ, എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ് ച നിർണായക ചർച്ച നടത്തും. കോവിഡ് വ്യാപനം തുടരുന്നതിനാൽ ലോക്ഡൗൺ നീട്ടാൻ കൂടുത ൽ സംസ്ഥാനങ്ങൾ തയാറായി നിൽക്കുന്നതിനിടയിലാണ് യോഗം. ഒഡിഷക്കു പിന്നാലെ, ഏപ്രിൽ 30വ രെ ലോക്ഡൗൺ നീട്ടുകയാണെന്ന് പഞ്ചാബും പ്രഖ്യാപിച്ചു. മഹാനഗരങ്ങൾ ഉൾപ്പെടുന്ന മഹാ രാഷ്ട്ര, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ ലോക്ഡൗൺ പിൻവലിക്കാവുന്ന സ്ഥിതിയല്ല. ഡൽഹി ക്കു പുറമെ യു.പിയിലും നിരവധി പ്രദേശങ്ങൾ സീൽ ചെയ്തുകഴിഞ്ഞു. നിലവിലെ സാഹചര്യത്തിൽ മെച്ചപ്പെട്ട വഴി ലോക്ഡൗണായി തമിഴ്നാട്, കർണാടക, മധ്യപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളും കാണുന്നു.

നിരവധി സംസ്ഥാനങ്ങളും വിദഗ്ധരും ലോക്ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം നടന്ന വിവിധ കക്ഷിനേതാക്കളുടെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. കക്ഷിനേതാക്കളിൽ 80 ശതമാനവും ലോക്ഡൗണിന് അനുകൂലമായാണ് സംസാരിച്ചതെന്ന് കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദും വ്യക്തമാക്കി. ചില്ലറ ഇളവുകൾ മാത്രം നൽകി സമ്പൂർണ ലോക്ഡൗണിന് സമാനമായ സ്ഥിതി ഏതാനും ആഴ്ചത്തേക്കുകൂടി തുടരുമെന്നതിെൻറ വ്യക്തമായ സൂചനകളാണ് ഇവ. മുഖ്യമന്ത്രിമാരുമായി നടത്തുന്ന ചർച്ചക്കുശേഷം കേന്ദ്ര സർക്കാർ ലോക്ഡൗൺ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. അടുത്ത ദിവസം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് സൂചന.

ഇതിനിെട, ലോക്ഡൗൺ നീട്ടിയാൽ നിലവിലെ ഇളവുകൾക്കുപുറമെ, ഏതേതു ജനവിഭാഗങ്ങൾക്കും സേവനങ്ങൾക്കും ഇളവ് നൽകണമെന്ന കാര്യത്തിൽ അഭിപ്രായം അറിയിക്കാൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു. കോവിഡ് പോസിറ്റിവ് കേസുകളുള്ള മേഖലകൾ തീവ്രമായ വിലക്കുകളിൽ തുടരും. ബഹുഭൂരിപക്ഷം പ്രദേശങ്ങളും അതിനു പുറത്താണെങ്കിലും ജാഗ്രത തുടരേണ്ടതുണ്ടെന്നിരിക്കേ അന്തർ സംസ്ഥാന ഗതാഗതം, ട്രെയിൻ, വിമാന സർവിസ്, മെട്രോ ട്രെയിൻ, ബസ് സർവിസുകൾ തുടങ്ങി പൊതുഗതാഗത സൗകര്യങ്ങൾ പുനരാരംഭിക്കില്ല.

അവശ്യ സേവനങ്ങൾക്കുപുറമെ, ചരക്കുനീക്കവും നാമമാത്രമായ ട്രെയിൻ, വിമാന സർവിസുകളും അനുവദിച്ചേക്കും. നിർമാണ, ഉൽപാദന പ്രവർത്തനങ്ങൾ തുടർന്നും സ്തംഭിക്കുന്നത് വിപണി കൈവിട്ടുപോകാൻ ഇടയാക്കുമെന്നതിനാൽ ഈ മേഖലയിൽ ഇളവുകൾ നൽകാൻ സർക്കാറിനുമേൽ കടുത്ത സമ്മർദമുണ്ട്. 

കേരളം വിയോജിക്കില്ല; പ്രാദേശിക ഇളവ് നൽകണമെന്നും ആവശ്യം

തിരുവനന്തപുരം: ലോക്ഡൗൺ നീട്ടാൻ കേന്ദ്രം തീരുമാനിച്ചാൽ സംസ്ഥാനം വിയോജിക്കില്ല. സംസ്ഥാന സാഹചര്യം പരിഗണിച്ച് പ്രാദേശികതലത്തിൽ ഇളവ് വേണമെന്ന് ആവശ്യപ്പെടും. ലോക്ഡൗൺ നീട്ടലുമായി ബന്ധപ്പെട്ട് ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി നടത്തുന്ന വിഡിയോ കോൺഫറൻസിൽ  സംസ്ഥാനം നിലപാട് അറിയിക്കും.

ലോക്ഡൗൺ പിൻവലിക്കുന്നതിനെക്കുറിച്ച് ഡോ. കെ.എം. എബ്രഹാം അധ്യക്ഷനായ കർമസമിതിയുടെ റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറിയിരുന്നു. സംസ്ഥാനത്തിെൻറ നിലപാട് സംബന്ധിച്ച് മുഖ്യമന്ത്രി ആശയവിനിമയം നടത്തിവരികയാണ്. നിയന്ത്രണം പൂർണമായി നീക്കാവുന്ന നിലയിൽ കേരളത്തിലെ സാഹചര്യമെത്തിയിട്ടില്ല. ലോക്ഡൗൺ മാറിയാൽ സംസ്ഥാനത്തിന് പുറത്തുള്ളവരും മറ്റ് രാജ്യങ്ങളിലുള്ളവരും വൻതോതിൽ എത്താൻ സാധ്യതയുണ്ട്. ഇൗ സാഹചര്യം നേരിടുകയാണ് വെല്ലുവിളി. ഇതുകൂടി പരിഗണിച്ചാകും നിലപാട്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ചില ഇളവുകൾക്ക് അനുമതി വേണമെന്ന നിലപാട് സംസ്ഥാനത്തിനുണ്ട്. മൂന്നുഘട്ടമായി മാത്രമേ ഇളവ് നൽകാവൂവെന്നാണ് വിദഗ്ധസമിതി റിപ്പോർട്ട്. സംസ്ഥാനത്ത് സമൂഹവ്യാപനമുണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscovid 19lockdown
News Summary - lockdown will extend; today discussion -india news
Next Story