ലോക്ഡൗൺ ലംഘിച്ച് ആത്മീയ നേതാവിെൻറ സംസ്കാരച്ചടങ്ങിൽ ആയിരങ്ങൾ
text_fieldsന്യൂഡൽഹി: ലോക്ഡൗൺ നിയമം ലംഘിച്ച് മധ്യപ്രദേശിൽ ആത്മീയ നേതാവിെൻറ മരണാനന്തര ചടങ്ങിൽ പങ്കെടുത്തത് ആയിരങ്ങൾ. കോൺഗ്രസ്, ബി.ജെ.പി നേതാക്കളും നടൻ അശുതോഷ് റാണ അടക്കമുള്ള താരപ്രമുഖരും വിലക്ക് നിലനിൽക്കെ ചടങ്ങിൽ സംബന്ധിച്ചു. ദാദ്ദാജി എന്ന പേരിൽ പ്രസിദ്ധനായ 82കാരനായ ദേവ് പ്രഭാകർ ശാസ്ത്രിയാണ് ശ്വാസകോശം, വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്ന് ഞായറാഴ്ച മരിച്ചത്.
ഡൽഹിയിൽ ചികിത്സയിലായിരുന്ന ശാസ്ത്രിയെ നില വഷളായതിനെ തുടർന്ന് മുൻ സംസ്ഥാന മന്ത്രി സഞ്ജയ് പതക്കിെൻറ മേൽനോട്ടത്തിൽ മധ്യപ്രദേശിലേക്ക് കൊണ്ടുവരുകയായിരുന്നു. ഇവിടുത്തെ കാത്നി ജില്ലയിൽ സാമൂഹിക അകലം പാലിക്കാതെ നൂറുകണക്കിന് പേർ കൂടിച്ചേർന്ന് ‘ദാദ്ദാജി’ക്ക് അന്തിമോപചാരം അർപ്പിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ, ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്വർഗ്യ, എം.പിയും കോൺഗ്രസ് നേതാവുമായ കമൽനാഥ്, മുതിർന്ന നേതാവായ ദിഗ്വിജയ് സിങ് എന്നീ പ്രമുഖരും അക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ, ആരും നിയമലംഘനം നടത്തിയിട്ടില്ലെന്നും സാമൂഹിക അകലം പാലിച്ചാണ് എല്ലാവരും അന്തിമോപചാരം അർപ്പിച്ചതെന്നുമാണ് കാത്നി ജില്ലാ കലക്ടർ ശശിഭൂഷൺ സിങ്ങിെൻറ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.