കോവിഡ് കുതിക്കുന്നു; മുംബൈയിൽ ലോക്ഡൗൺ നീണ്ടേക്കും
text_fieldsമുംബൈ: കോവിഡ് വ്യാപനം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ മുംബൈ, പുണെ നഗരങ്ങ ളിൽ ലോക്ഡൗൺ മേയ് 15 വരെ നീട്ടാനാവശ്യം. ശനിയാഴ്ച മഹാരാഷ്ട്രയിൽ പുതുതായി 811 രോഗി കളെയാണ് കണ്ടെത്തിയത്. ഇതിൽ 602 പേരും മുംബൈയിൽ നിന്നാണ്.
സംസ്ഥാനത്തെ രോഗികളുടെ എ ണ്ണം ഏഴായിരവും മുംബൈയിലേത് അയ്യായിരവും കടന്നു. ഇതോടെ മുംബൈ, പുണെ, നാസിക്, നാഗ്പുർ നഗരങ്ങളിൽ ലോക്ഡൗൺ നീട്ടണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. സർക്കാർ തീരുമാനം മറ്റ് ഘടകങ്ങളെയും ആശ്രയിച്ചിരിക്കും.
മുംബൈ നഗരത്തിലെ രോഗികളും മരിച്ചവരിൽ ഏറെപേരും ചേരികളിൽ കഴിയുന്നവരാണ്. അതിനാൽ, ചേരികളിൽ പൂട്ടിയ ചെറു ക്ളിനിക്കുകൾ ഉടൻ തുറന്നു പ്രവർത്തിക്കാനും വ്യാപക പരിശോധനകൾ നടത്താനും നഗരസഭ ആവശ്യപ്പെട്ടു. ധാരാവിയിൽ 350 ക്ലിനിക്ക് പ്രവർത്തനം പുനരാരംഭിക്കുകയാണ്. 241 പേർക്കാണ് ഇതുവരെ ധാരാവിയിൽ രോഗം ബാധിച്ചത്, 14 പേർ മരിച്ചു.
ഇതിനിടെ, കോവിഡ് രോഗികൾക്ക് ഹോമിയോ മരുന്ന് നൽകാൻ മുംബൈയിലെ ഡോക്ടർ കേന്ദ്രാനുമതി തേടി. സെവൻഹിൽസ് ആശുപ്രിയിലെ ഡീൻ ഡോ. മോഹൻ ജോഷിയാണ് സിൻകം മുറിയാറ്റികം (Zincum Muriaticum ) എന്ന മരുന്ന് നൽകാൻ അനുമതി തേടിയത്. ആശുപത്രിയിലെ 24 കോവിഡ് രോഗികളിൽ ഹോമിയോ മരുന്ന് പരീക്ഷിച്ചതായും ഇൗ രോഗികൾ മറ്റ് രോഗികളെക്കാൾ വേഗം സുഖംപ്രാപിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.