ലോക്ഡൗൺ: ഇന്ത്യയിലെ ഗ്രാമങ്ങളിൽ സംഭവിക്കുന്നതെന്ത് ?
text_fieldsന്യൂഡൽഹി: മാർച്ച് 24ന് രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം നഗരങ്ങളെ കുറിച്ചുള്ള വാർത്തകൾ നിറയുന്ന ുണ്ടെങ്കിലും ഗ്രാമീണ ഇന്ത്യയിൽ എന്താണ് സംഭവിക്കുന്നതെന്നതിനെ കുറിച്ച് കൃത്യമായ വിവരങ്ങളുണ്ടായിരുന്നില് ല. കൃഷി ഉപജീവനമാർഗമായ ഉത്തരേന്ത്യയിലെ ഉൾനാടൻ ഗ്രാമങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും കാര്യമായി പുറത്ത ് വന്നിട്ടില്ല.
ഗ്രാമീണ മേഖലയിലെ കാർഷിക പ്രവർത്തനങ്ങൾ പുനഃരാരംഭിക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും ഇതിനെ കുറിച്ച് കൃത്യമായ മാർഗനിർദേശങ്ങൾ പുറത്ത് വന്നിട്ടില്ല. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ കാർഷിക മേഖലക്ക് ഇളവ് നൽകിയ കാര്യം തനിക്കറിയില്ലെന്നാണ് ഉത്തർപ്രദേശിലെ കർഷകനായ മുകേഷ് സഹാനി പറയുന്നത്. തോംസൺ റോയിട്ടേഴ്സ് ഫൗണ്ടേഷനോടയായിരുന്നു സാഹ്നിയുടെ പ്രതികരണം. ഈ മാസം രണ്ട് ദിവസം മാത്രമാണ് പണിയുണ്ടായിരുന്നത്. 400 രൂപയാണ് കൂലിയായി ലഭിച്ചത്. 15 മുതൽ 20 ദിവസം വരെ ജോലിയുണ്ടായിരുന്ന സ്ഥാനത്താണിതെന്നും സാഹ്നി പറയുന്നു.
ഏപ്രിൽ മാസത്തിലാണ് കാർഷികമേഖലയിൽ തൊഴിലാളികളുടെ ആവശ്യം കൂടുതലായുള്ളത്. ലോക്ഡൗൺ വന്നതോടെ എല്ലാവർക്കും പണിയില്ലാതായി. കേന്ദ്രസർക്കാർ കാർഷിക പ്രവർത്തനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ നീക്കിയത് ഭൂരിപക്ഷത്തിനും അറിയില്ല. മെയ് മൂന്ന് വരെ തൊഴിലുണ്ടാവില്ലെന്നും അതിന് ശേഷം സ്ഥിതി മെച്ചപ്പെടുമെന്നുമാണ് ഗ്രാമീണ ഇന്ത്യയുടെ പ്രതീക്ഷ. പല ഗ്രാമങ്ങളും കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നെതന്നും റിപ്പോർട്ടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.