ചുവപ്പ്, ഓറഞ്ച്, പച്ച; മേഖലകൾക്ക് പുതിയ മാനദണ്ഡം
text_fieldsന്യൂഡൽഹി: കോവിഡ് വ്യാപനത്തിെൻറ അടിസ്ഥാനത്തിൽ ചുവപ്പ്, ഓറഞ്ച്, പച്ച മേഖല വേർതിരിക്കാൻ പുതിയ മാർഗരേഖയുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സംസ്ഥാനങ്ങളുടെ മേഖല പുനർനിർണയത്തിന് ഇത് ബാധകമാണ്.രോഗബാധിതർ, ഒരു ലക്ഷം പേരിൽ എത്രപേർക്കാണ് രോഗം, രോഗബാധിതരുടെ എണ്ണം ഇരട്ടിയാകുന്നതിെൻറ നിരക്ക്, മരണ നിരക്ക്, പരിശോധനയുടെ അനുപാതം, രോഗ സ്ഥിരീകരണ നിരക്ക് എന്നിവയുടെ അടിസ്ഥാനത്തിലാണ് മേഖല നിശ്ചയിക്കേണ്ടത്.
രോഗബാധിതരായി 200 പേരുണ്ടെങ്കിൽ, ആ മേഖല റെഡ് സോണിൽ. ഒരു ലക്ഷം ജനസംഖ്യയിൽ 15ൽ കൂടുതൽ സജീവ കേസുണ്ടെങ്കിലും റെഡ്സോണിൽ. രോഗബാധിതർ ഇരട്ടിയാകുന്നതിെൻറ നിരക്ക് 14 ദിവസത്തിൽ കുറവാണെങ്കിൽ, ആ ജില്ലയും റെഡ് സോണിൽ. 21 ദിവസമായി പുതിയ കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിൽ ഗ്രീൻ സോൺ. മരണനിരക്ക് ആറു ശതമാനത്തിൽ കൂടിയാൽ ചുവപ്പ്; ഒരു ശതമാനത്തിൽ കുറഞ്ഞാൽ പച്ച.
പരിശോധന അനുപാതം 65ൽ കുറഞ്ഞാൽ ചുവപ്പ് മേഖല. ഗ്രീൻ സോണിൽ ഉൾപ്പെടാൻ ഈ അനുപാതം 200ൽ അധികമാകണം. രോഗസ്ഥിരീകരണ നിരക്ക് ആറു ശതമാനത്തിൽ കൂടിയാൽ ചുവപ്പ് മേഖല. പച്ചയിൽ ഇത് രണ്ടു ശതമാനത്തിൽ താഴെ.നാലാം ലോക്ഡൗണിൽ റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകളായി ജില്ലകളെ വേർതിരിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകി. കണ്ടെയ്ൻറ്മെൻറ്, ബഫർ സോണുകളെ തിരിച്ചറിയാനും അതിർത്തി നിർണയിക്കാനുമുള്ള അധികാരം ജില്ല ഭരണകൂടത്തിനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.