ലോക്ഡൗൺ നീക്കും, ഘട്ടങ്ങളായി
text_fieldsന്യൂഡൽഹി: കോവിഡ് വ്യാപനം തടയാൻ പ്രഖ്യാപിച്ച 21 ദിവസത്തെ ദേശവ്യാപക ലോക്ഡൗൺ നീട്ട ില്ല. പരിമിത പ്രവർത്തനം മാത്രം അനുവദിക്കും. വൈറസിെൻറ പ്രഭവകേന്ദ്രങ്ങളായി തുടരു ന്ന മേഖലകളിൽ അടച്ചുപൂട്ടൽ തുടരും. അതാതു സംസ്ഥാനങ്ങളുടെ മേൽനോട്ടത്തിൽ പ്രാദേ ശിക സാഹചര്യങ്ങൾക്ക് അനുസൃതമായി ലോക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കാം. മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ സൂചന നൽകിയത്. ഔദ്യോഗിക പ്രഖ്യാപനമില്ല. ഈ മാസം 14ന് ലോക്ഡൗൺ കഴിയുന്നതുകൊണ്ട് ജാഗ്രത അവസാനിപ്പിക്കാൻ പാടില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ലോക്ഡൗൺ സൃഷ്ടിച്ച സ്തംഭനാവസ്ഥയിൽനിന്ന് പുറത്തുകടക്കാൻ പൊതുതന്ത്രം രൂപപ്പെടുത്തണമെന്ന് പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് നിർദേശിച്ചു. ജനങ്ങളുടെ പരിമിത സഞ്ചാരത്തിന് പദ്ധതിവേണം. അഭിപ്രായം കേന്ദ്രവുമായി പങ്കുവെക്കണം. അടുത്ത ഏതാനും ദിവസങ്ങളിൽ പരിശോധന, കണ്ടെത്തൽ, സമ്പർക്ക വിലക്ക് എന്നിവക്ക് ഊന്നൽ നൽകണം
ലോക്ഡൗണിനു ശേഷം കാര്യങ്ങൾ പഴയപടിയാകാൻ പറ്റില്ല. മുൻകരുതൽ തുടർന്നേ പറ്റൂ. സാമൂഹിക അകലത്തിൽ ഉറച്ചുനിന്ന് സംസ്ഥാനങ്ങൾ ലോക്ഡൗൺ ഗൗരവപൂർവം നടപ്പാക്കണം. ഡൽഹിയിലെ തബ്ലീഗ് ആസ്ഥാനത്ത് എത്തിയവരെയും അവരുടെ യാത്രാ സമ്പർക്കങ്ങളും തേടിപ്പിടിച്ച് പ്രതിരോധ നടപടി സ്വീകരിക്കണം.േകാവിഡ് ബാധിതർക്ക് പ്രത്യേക ആശുപത്രിയും സംവിധാനങ്ങളുംവേണം. ജില്ലാ തലത്തിൽ പ്രതിസന്ധി നിവാരണസംഘം വേണം. ആഗോളതലത്തിൽ സാഹചര്യം ശരിയെല്ലന്ന് മോദി പറഞ്ഞു. ചില രാജ്യങ്ങളിൽ രണ്ടാമതും വൈറസ് വ്യാപിച്ചേക്കാമെന്ന ഊഹം നിലനിൽക്കുന്നു.
കടുത്ത പണഞെരുക്കം മുൻനിർത്തി കേന്ദ്രം പ്രത്യേക സഹായം നൽകണമെന്ന് മുഖ്യമന്ത്രിമാർ വിഡിയോ കോൺഫറൻസ് ചർച്ചയിൽ ആവശ്യപ്പെട്ടു. ജി.എസ്.ടി ഇനത്തിലും മറ്റുമുള്ള കുടിശ്ശിക സംസ്ഥാനങ്ങൾക്ക് പൂർണമായി നൽകണം. എന്നാൽ, ഇക്കാര്യങ്ങളിൽ പ്രതികരണം ഉണ്ടായില്ല. വിഡിയോ കോൺഫറൻസിൽ പ്രധാനമന്ത്രിക്കു പുറമെ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവർ കേന്ദ്രത്തെ പ്രതിനിധാനംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.