Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത് സമ്പൂർണ്ണ...

രാജ്യത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ - നരേന്ദ്ര മോദി

text_fields
bookmark_border
modi
cancel

ന്യൂഡൽഹി: കോവിഡ് വ്യാപനം തടയാൻ 21 ദിവസത്തെ ദേശവ്യാപക കർഫ്യൂ. എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും മൂന്നാഴ്ച സമ്പൂർണമായി അടച്ചിടാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപിച്ചത്. രാജ്യത്ത െ അഭിസംബോധനചെയ്താണ് ഇക്കാര്യം അറിയിച്ചത്. ലോക്ഡൗൺ അർധരാത്രി പ്രാബല്യത്തിൽ വന്നു.

ഇത്രയും ദീർഘമായ ല ോക്ഡൗൺ മറ്റൊരു രാജ്യവും സ്വീകരിച്ചിട്ടില്ല. വൈറസിെൻറ കണ്ണികൾ മുറിക്കാൻ വീടുകളിൽനിന്ന് ആരും പുറത്തിറങ ്ങാതിരിക്കുകയല്ലാതെ മറ്റൊരു മാർഗമില്ല. അതുകൊണ്ട് ഈ ബന്ധനം ജനങ്ങൾ ഒറ്റക്കെട്ടായി സ്വീകരിച്ചേ മതിയാവൂ. 21 ദിവസം അതിനു കഴിഞ്ഞില്ലെങ്കിൽ പല കുടുംബങ്ങളേയും എന്നെന്നേക്കുമായി ഇല്ലാതാക്കി ഇന്ത്യയെ വൈറസ് 21 വർഷം പുറകിലേക്ക് നയിക്കും.

അവശ്യസാധനങ്ങൾക്ക് മുടക്കം വരാതിരിക്കാൻ സർക്കാർ ശ്രമിക്കും. കോവിഡ് പ്രതിരോധത്തിന് 15,000 കോടി രൂപ ചെലവിടും. സ്രവ പരിശോധന, സംരക്ഷണ സാമഗ്രികൾ, സമ്പർക്ക വിലക്കുള്ളവർക്ക് വേണ്ട കിടക്കകൾ, ഐ.സി.യു, വെൻറിലേറ്റർ തുടങ്ങിയ ആവശ്യങ്ങൾക്ക് ഈ തുക ചെലവിടും. ആദ്യ ഘട്ടത്തിൽ 67 ദിവസം കൊണ്ട് ലക്ഷം പേരെയാണ് കോവിഡ് പിടികൂടിയത്. തൊട്ടടുത്ത 12 ദിവസം കൊണ്ട് രണ്ടു ലക്ഷം പേർ വൈറസ് ബാധിതരായി. അടുത്ത നാലു ദിവസം കൊണ്ടുമാത്രം കൊറോണ ബാധിതരുടെ എണ്ണം മൂന്നു ലക്ഷമായി. അത്ര വേഗം പടരുന്ന വ്യാധിയുടെ ഗൗരവം ഓരോരുത്തരും ഉൾക്കൊള്ളണം.

യു.എസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ആരോഗ്യ, ആശുപത്രി സംവിധാനങ്ങൾ വിപുലമായിട്ടും കോവിഡ് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് കടക്കുന്നത്. സാമൂഹിക അകലം പാലിച്ച് വൈറസിെൻറ കണ്ണി മുറിക്കുകയല്ലാതെ വഴിയില്ല. സർക്കാർ നിർദേശം പാലിച്ച് ജനങ്ങൾ വീടിനു പുറത്തിറങ്ങാതെ കഴിഞ്ഞ രാജ്യങ്ങളാണ് മഹാമാരിയെ അതിജീവിച്ചത്. ഒരാവശ്യത്തിനും വീടിനു പുറത്തിറങ്ങരുത്. വാതിൽപ്പടിയിൽ വിലക്കിെൻറ ലക്ഷ്മണരേഖയുണ്ടെന്ന് ഓർക്കണം. മറ്റു രോഗമുള്ളവരെമാത്രം വീഴ്ത്തുന്ന വൈറസാണിതെന്ന തെറ്റിധാരണ വേണ്ട.

ഫലത്തിൽ കർഫ്യൂതന്നെയാണ് നടപ്പാക്കുന്നത്. ഞായറാഴ്ച നടത്തിയ ജനത കർഫ്യൂവിനേക്കാൾ കടുത്തത്. സംസ്ഥാനങ്ങൾ നടത്തുന്ന പ്രതിരോധ ശ്രമങ്ങൾ എല്ലാവരും ഗൗരവത്തിലെടുക്കണം. ഓരോരുത്തരുടെയും ജീവനാണ് പ്രധാനം -പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India News
News Summary - lock down in all country modi
Next Story