ബി.ജെ.പി എം.എൽ.എ ക്ഷേത്രത്തിൽ നടത്തിയ ചടങ്ങിൽ ഭക്ഷണത്തോടൊപ്പം മദ്യവും
text_fieldsഹർദോയ്: ഉത്തർപ്രദേശിലെ ശ്രവണ ദേവി ക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ പെങ്കടുത്തവർ തങ്ങൾക്കു ലഭിച്ച ഭക്ഷണ െപ ാതി തുറന്നപ്പോൾ ഞെട്ടി. പൂരിയും മറ്റുമടങ്ങിയ ഭക്ഷണത്തോടൊപ്പം ഒരു കുപ്പി വിദേശ മദ്യവും ഉണ്ടായിരുന്നു. ബി.ജെ. പി എം.എൽ.എ നിതിൻ അഗർവാൾ സംഘടിപ്പിച്ച പരിപാടിയിലാണ് മദ്യക്കുപ്പി അടങ്ങുന്ന ഭക്ഷണ കിറ്റ് വിതരണം ചെയ്തത്.
നിതിൻ അഗർവാളിെൻറ പിതാവും സമാജ്വാദി പാർട്ടി നേതാവുമായ നരേഷ് അഗർവാൾ ബി.െജ.പിയിലേക്ക് എത്തിയതിനോടനുബന്ധിച്ച് നടത്തിയ സമ്മേളനത്തിലാണ് സംഭവം. സംഭവം ദൗർഭാഗ്യകരമാണെന്ന് ഹർദോയ് മണ്ഡലത്തിലെ എം.എൽ.എ അൻഷുൽ വർമ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു നൽകിയ കത്തിൽ വ്യക്തമാക്കി. മദ്യം വിതരണം ചെയ്ത സംഭവം ബി.ജെ.പി കേന്ദ്ര നേതൃത്വത്തിെൻറ ശ്രദ്ധയിൽപെടുത്തുമെന്ന് അേദ്ദഹം പറഞ്ഞു.
നേരത്തെ തങ്ങൾ കോപ്പിയും പേനയും നൽകിയ കൊച്ചു കുട്ടികൾക്ക് മദ്യക്കുപ്പി നൽകിയതിനാലാണ് അതിനെ ദൗർഭാഗ്യകരമെന്ന് താൻ വിളിക്കുന്നതെന്ന് അൻഷുൽ വർമ അഭിപ്രായപ്പെട്ടു. ഇത്രയും വലിയ അളവിൽ മദ്യക്കുപ്പികൾ വിതരണം ചെയ്തത് ശ്രദ്ധയിൽ പെടാതിരുന്നതെങ്ങനെയെന്ന് ആരാഞ്ഞ് എക്സൈസ് വകുപ്പിന് കത്തെഴുതുമെന്നും അദ്ദേഹം പറഞ്ഞു. വിവാദത്തിൽ നരേഷ് അഗർവാളും മകൻ നിതിൻ അഗർവാളും പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.