ന്യൂഡൽഹി: ടി.ആർ.പി റേറ്റിങ് തട്ടിപ്പിൽ റിപബ്ലിക് ടി.വിയുടെ ഹരജി സ്വീകരിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് റിപബ്ലിക് ടി.വിയുടെ ഹരജി. എന്നാൽ, എല്ലാ പൗരൻമാരെയും പോലെ ഹരജി ആദ്യം ഹൈകോടതിയിൽ നൽകുവെന്ന് ചാനലിനോട് സുപ്രീംകോടതി പറഞ്ഞു. ടി.ആർ.പി റേറ്റിങ് തട്ടിപ്പിൽ മുന്ന് ചാനലുകൾക്കെതിരെ മുംബൈ െപാലീസാണ് അന്വേഷണം നടത്തുന്നത്.
നിങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. നിങ്ങളുടെ ഈ ഹരജി അനുവദിച്ചാൽ ഹൈകോടതിയിൽ വിശ്വാസമില്ലെന്ന സന്ദേശമാവും അത് നൽകുക. മറ്റ് ഏത് പൗരനേയും പോലെ സി.ആർ.പ ി.സി പ്രകാരമുള്ള കേസിന് ഹൈകോടതിയെയാണ് ആദ്യം സമീപിക്കേണ്ടതെന്ന് സുപ്രീംകോടതി അർണബിനെ ഓർമിപ്പിച്ചു.
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ഇന്ദു മൽഹോത്ര, ഇന്ദിര ബാനർജി എന്നിവരടങ്ങുന്ന ബെഞ്ചിേൻറതാണ് ഉത്തരവ്. ബോംബെ ഹൈകോടതിക്ക് അടുത്തുള്ള സ്ഥലത്താണ് റിപബ്ലിക് ടി.വിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. വാദത്തിനിടെ സുപ്രീംകോടതി ഇതും ചൂണ്ടിക്കാട്ടി.