Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.എം. കുട്ടി;...

ബി.എം. കുട്ടി; വഴിത്തിരിവായത് വൈലത്തൂരില്‍നിന്ന് ലാഹോറിലേക്കുള്ള ആ യാത്ര

text_fields
bookmark_border
bm-kutty
cancel

കറാച്ചി: പാക് രാഷ്ട്രീയത്തിലെ ഇടതുപക്ഷ ശബ്ദവും മലയാളിമുഖവുമായിരുന്ന ബി.എം. ക ുട്ടി (89) അന്തരിച്ചു. ശനിയാഴ്ച രാവിലെ കറാച്ചിയിലായിരുന്നു അന്ത്യം. ബിയ്യാത്തിൽ മുഹ് യുദ്ദീൻ കുട്ടി എന്നാണ് മുഴുവൻ പേര്. 1930ൽ മലപ്പുറം ജില്ലയിലെ തിരൂരിലാണ് ജനനം. 1949ൽ 19ാം വ യസ്സിലാണ് ബി.എം. കുട്ടി പാകിസ്താനിലേക്ക് കുടിയേറിയത്. ചെന്നൈയിലെ മുഹമ്മദൻസ് കോളജിലെ പഠനകാലത്ത്  കൗതുകത്തിെൻറ പേരിൽ മലയാളി സുഹൃത്തുക്കൾക്കൊപ്പം കറാച്ചിയിലേക്ക് വണ്ടികയറുകയായിരുന്നു.

ഏഴു പതിറ്റാണ്ട് പാക് രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നു. ഇടത് അഭിമുഖ്യമുള്ള പാകിസ്താനി അവാമി ലീഗ്, നാഷനൽ ഡെമോക്രാറ്റിക് പാർട്ടി എന്നിവകളിൽ പ്രവർത്തിച്ചു. കൊൽക്കത്ത പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത ബി.എം. കുട്ടി, പാകിസ്താൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗമായി. പാകിസ്താൻ നാഷനൽ വർക്കേഴ്സ് പാർട്ടി രൂപവത്കരിച്ചു. തിരൂരിലും ചെന്നൈയിലും കമ്യൂണിസ്റ്റ് നേതാക്കളുമായി അടുപ്പം പുലർത്തിയിരുന്നതാണ് ഇടത് ആഭിമുഖ്യമുള്ള സംഘടനകളിലേക്ക് നയിച്ചത്. പാക് പൗരത്വം സ്വീകരിച്ചിരുന്നെങ്കിലും ജന്മനാടുമായി അദ്ദേഹം നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.

പാകിസ്താനി അവാമി ലീഗ് ബലൂചിസ്താനിൽ അധികാരമേറ്റതിന് പിന്നാലെ ഗവർണർ ജി.ബി. ബിസഞ്ചോയുടെ രാഷ്ട്രീയ ഉപദേഷ്ടാവായി. പിന്നീട് റഷ്യൻബന്ധം ആരോപിച്ച് തടങ്കലിലായി. പാകിസ്താൻ പീസ് െകായലിഷൻ സെക്രട്ടറി ജനറലും പാകിസ്താൻ ലേബർ എജുക്കേഷൻ ആൻഡ് റിസർച്ചി‍െൻറ ഡയറക്ടറുമായും പ്രവർത്തിച്ചുവരുകയായിരുന്നു. പരേതയായ ബിർജിസ് ആണ് ഭാര്യ. മക്കൾ: ജാവേദ് മുഹ്യുദ്ദീൻ, റൂബി മുഹ്യുദ്ദീൻ, ഷാഫിയ മുഹ്യുദ്ദീൻ. സഹോദരങ്ങൾ: ബീരാൻ (റിട്ട. അസി. കമീഷണര്‍ ഓഫ് കസ്റ്റംസ്), മുഹമ്മദ്കുട്ടി, പാത്തുമ്മു. ഖബറടക്കം കറാച്ചിയിൽ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsBM Kutty
News Summary - life story of bm kutti
Next Story