വാൽപ്പാറയിൽ സ്ത്രീയെ കൊന്ന പുലി വനം വകുപ്പിെൻറ വലയിൽ കുടുങ്ങി
text_fieldsമലക്കപ്പാറ: കേരള- തമിഴ്നാട് അതിർത്തിഗ്രാമമായ വാൽപ്പാറയിൽ നാട്ടുകാർക്ക് ഭീഷണിയായ പുലി വനംവകുപ്പിെൻറ വലയിൽ കുടുങ്ങി. ഇന്നലെ രാത്രിയാണ് പുലി വനംവകുപ്പിെൻറ കൂട്ടിൽ കുടുങ്ങിയത്. ഇന്ന് പുലർച്ചെ പുലിയെ ചെെന്നെയിലെ മൃഗശാലയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം വീടിനു മുന്നിൽ തുണിയലക്കുകയായിരുന്ന കൈലാസവതി പുലിയുടെ ആക്രമണത്തിൽ െകാല്ലപ്പെട്ടിരുന്നു. സ്ത്രീയുടെ കഴുത്തിൽ കടിച്ചു വലിച്ചുെകാണ്ടുപോവുകയായിരുന്നു. നാട്ടുകാർ പിറകെ ഒാടിയതിനെ തുടർന്ന് ഇവരെ െപാന്തക്കാട്ടിൽ ഉപേക്ഷിച്ച് പുലി രക്ഷപ്പെെട്ടങ്കിലും സ്ത്രീ മരിച്ചു.
ഒരു മാസത്തിനിെട അഞ്ചു തവണയാണ് ഇവിെട പുലിയുടെ ആക്രമണമുണ്ടായത്. എന്നാൽ പുലിെയ പിടിക്കാൻ ഫലപ്രദമായ നടപടികൾ എടുക്കാത്ത വനംവകുപ്പിെനതിെര ശക്തമായ പ്രതിഷേധവും ഉയർന്നിരുന്നു. കൈലാസവതിയുെട മൃതദേഹവും വെച്ചായിരുന്നു പ്രതിഷേധവും റോഡുപരോധവും.
തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ നാട്ടുകാരുമായി നടത്തിയ ചർച്ചെക്കാടുവിൽ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് പുലി വനം വകുപ്പിെൻറ വലയിൽ കുടുങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.