തമിഴ്നാട്ടിൽ നാല് സീറ്റിൽ ഇടത്; മൂന്നിലും വെല്ലുവിളി
text_fieldsചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽനിന്ന് പരമാവധി നേട്ടമുണ്ടാക്കാൻ ഇടത് കക്ഷികളുടെ ശ്രമം. കേരളത്തിൽ രാഹുൽ ഗാന്ധിയുടെ വരവോടെ കടുത്ത വെല്ലുവിളി നേര ിടുന്ന സാഹചര്യത്തിലാണ് തമിഴ്നാട്ടിൽ കിട്ടിയ നാലു സീറ്റിലും വിജയമുറപ്പിക്കാൻ ക ൊണ്ടുപിടിച്ച നീക്കം നടത്തുന്നത്. ഡി.എം.കെ മുന്നണിയിൽ നേരത്തെ തന്നെ ചേക്കേറിയ സി.പി.െ എ, സി.പി.എം കക്ഷികൾക്ക് രണ്ട് സീറ്റ് വീതമാണ് ലഭിച്ചത്.
കോയമ്പത്തൂർ, മധുര എന്നി വിടങ്ങളിൽ സി.പി.എമ്മും തിരുപ്പൂർ, നാഗപട്ടണം സീറ്റുകളിൽ സി.പി.െഎയുമാണ് മത്സരിക്കുന്നത്. മധുരയിൽ എഴുത്തുകാരനായ എസ്. വെങ്കടേശനാണ് സി.പി.എം സ്ഥാനാർഥി. എതിരാളി അണ്ണാ ഡി.എം.കെയിലെ വി.വി.ആർ. രാജ. അമ്മ മക്കൾ മുന്നേറ്റ കഴകത്തിെൻറ കെ. ഡേവിഡ് അണ്ണാദുെരെ പിടിക്കുന്ന വോട്ടുകൾ സി.പി.എമ്മിന് ഗുണം ചെയ്യും.
സി.പി.എം ജയമുറപ്പിക്കുന്ന സീറ്റാണിത്. കോയമ്പത്തൂരിൽ സി.പി.എമ്മിലെ മുതിർന്ന നേതാവായ പി.ആർ. നടരാജനാണ് കളത്തിൽ. 2009ൽ ഇതേ മണ്ഡലത്തിൽനിന്ന് ഇദ്ദേഹം വിജയിച്ചിരുന്നു. എന്നാൽ, ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമാവില്ലെന്നാണ് വിലയിരുത്തൽ. ബി.ജെ.പിയിലെ സി.പി. രാധാകൃഷ്ണനാണ് എതിർ സ്ഥാനാർഥി. അണ്ണാ ഡി.എം.കെയുമായി സഖ്യമുണ്ടാക്കിയതോടെ ബി.ജെ.പി ഏറെ ആത്മവിശ്വാസത്തിലാണ്. ഇവിടെ സി.പി.എം ആറുതവണ വിജയിച്ചിട്ടുണ്ട്.
മണ്ഡലത്തിലെ നിർണായകമായ ന്യൂനപക്ഷവോട്ടുകൾ ഇത്തവണ അനുകൂലമാവുമെന്നത് മാത്രമാണ് ഡി.എം.കെ മുന്നണിക്ക് ആശ്വാസം പകരുന്നത്. നാഗപട്ടണത്ത് അണ്ണാ ഡി.എം.കെയിലെ ശരവണനും സി.പി.െഎയിലെ ശെൽവരാജും തമ്മിലാണ് പ്രധാനമത്സരം. മത്സ്യത്തൊഴിലാളികളും കർഷകരും നിർണായക വോട്ട് ബാങ്കുകൾ.
കമ്യൂണിസ്റ്റ് പാർട്ടികൾക്ക് പരമ്പരാഗതമായി സ്വാധീനമുള്ള മണ്ഡലമാണിത്. തിരുപ്പൂരിൽ സി.പി.െഎയുടെ കെ. സുബ്ബരായനും അണ്ണാ ഡി.എം.കെയിലെ എം.എസ്.എം ആനന്ദും ഏറ്റുമുട്ടുന്നു. മധുര ഒഴിച്ച് മറ്റു മൂന്ന് മണ്ഡലങ്ങളിലും ശക്തമായ വെല്ലുവിളിയാണ് ഇടതുകക്ഷികൾ നേരിടുന്നത്. 2004ൽ ഡി.എം.കെ മുന്നണിയിൽ കോയമ്പത്തൂർ, തെങ്കാശി സീറ്റുകളിൽ സി.പി.െഎയും നാഗർകോവിൽ, മധുര സീറ്റുകളിൽ സി.പി.എമ്മും മത്സരിച്ച് വിജയിച്ചു. പിന്നീട്, 2009ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇൗ രണ്ട് കക്ഷികളും ജയലളിത സഖ്യത്തിൽ ചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.