യു.പിയിൽ വെടിയേറ്റു മരിച്ചവരുടെ കുടുംബങ്ങൾക്ക് ലീഗ് ധനസഹായം
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്ര തിഷേധത്തിനിടെ ഉത്തർപ്രദേശ് പൊലീ സിെൻറ വെടിയേറ്റു മരിച്ചവരുടെ കുടുംബങ്ങൾക്ക് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ധനസഹായം നൽകി. മീററ്റ്, കാൺപുർ, ബിജ്നോർ എന്നിവിടങ്ങളിൽ കൊല്ലപ്പെട്ട 10 പേരുടെ കുടുംബങ്ങൾക്ക് മൂന്നു ലക്ഷം വീതമാണ് ധനസഹായം നൽകിയത്. മറ്റിടങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും ഉടൻ സഹായം നൽകുമെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി.
ബുധനാഴ്ച മീററ്റിൽ നടന്ന ധനസഹായ വിതരണ ചടങ്ങ് മുസ്ലിം ലീഗ് ദേശീയ പ്രസിഡൻറ് പ്രഫ. ഖാദർ മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി അധ്യക്ഷത വഹിച്ചു. ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ട്രഷറർ പി.വി. അബ്ദുൽ വഹാബ് എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, നവാസ് കനി എം.പി, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈർ, വൈസ് പ്രസിഡൻറ് അഡ്വ. വി.കെ. ഫൈസൽ ബാബു, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻറ് പി.വി. അഹമ്മദ് സാജു, സിറാജുദ്ദീൻ നദ്വി, ഷിബു മീരാൻ, കൈസർ അബ്ബാസ് തുടങ്ങിയവരും ചടങ്ങിൽ പെങ്കടുത്തു.
ഡൽഹിയിൽ വർഗീയ ആക്രമണത്തിൽ കൊല്ലെപ്പട്ട 10 പേരുടെ കുടുംബങ്ങൾക്ക് ലീഗ് ഒരു ലക്ഷം രൂപ വീതം കഴിഞ്ഞ ദിവസം വിതരണം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.