ന്യൂഡൽഹി: ലാവ്ലിൻ കേസ് ഒക്ടോബർ ഒമ്പതിന് പരിഗണിക്കുമെന്ന് സുപ്രീംകോടതി. കേസ് പരിഗണക്കുന്നതിനായി കഴിഞ്ഞ ദിവസം ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും സമയം വൈകിയതോടെ എടുത്തില്ല.
മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെ, സോളിസ്റ്റർ ജനറൽ തുഷാർ മേത്ത ലാവ്ലിൻ കേസ് ഗൗരവമുള്ളതാണെന്നും അടിയന്തരമായി കേൾക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ, കേസ് അടുത്ത വ്യാഴാഴ്ച പരിഗണിക്കുമെന്ന് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് അറിയിക്കുകയായിരുന്നു.
പിണറായി വിജയനടക്കം മൂന്നു പേർക്കെതിരെയുള്ള കുറ്റപത്രം ഹൈകോടതി റദ്ദാക്കിയതിനെതിരെ സി.ബി.ഐ നൽകിയ ഹരജിയാണ് സുപ്രീംകോടതിയിലുള്ളത്.