ലത്തീഹാറിലെ സംഘ്പരിവാർ കൊലയിൽ ബി.െജ.പി നേതാവിനെ രക്ഷിച്ചെന്ന് കുടുംബം
text_fieldsന്യൂഡൽഹി: ഝാർഖണ്ഡിലെ ലത്തീഹാറിൽ കാലിക്കച്ചവടക്കാരനായ മസ്ലൂം അൻസാരിയെയും (32) ഇ ംതിയാസ് ഖാനെയും (11) തല്ലിക്കൊന്ന് മരത്തിൽ കെട്ടിത്തൂക്കി കാലികളെ കവർന്ന എട്ട് സംഘ ്പരിവാർ പ്രവർത്തകരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചുവെങ്കിലും പ്രധാന പ്രതിയായ ബി.ജെ.പി നേതാവിനെ കേസിൽനിന്ന് രക്ഷപ്പെടുത്തി. വിനോദ് പ്രജാപതി എന്ന ബി.ജെ.പി നേതാവി നെയാണ് എഫ്.െഎ.ആറിൽ പേരുണ്ടായിട്ടും കേസിെൻറ വിചാരണക്കിടയിൽ പ്രോസിക്യൂഷൻ രക്ഷപ്പെടുത്തിയതെന്ന് ന്യൂഡൽഹി പ്രസ്ക്ലബിൽ നടത്തിയ വാർത്തസേമ്മളനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ വ്യക്തമാക്കി. ആശ്രിതർക്ക് നഷ്ട പരിഹാരവും സർക്കാർ ജോലിയും വേണമെന്നും പ്രതികളുമായി ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഭീഷണിയുള്ള സാഹചര്യത്തിൽ സംരക്ഷണം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
പശുവിെൻറ പേരിൽ സംഘ്പരിവാർ ഝാർഖണ്ഡിൽ നടത്തിയ ആദ്യ ആക്രമണത്തിന് രണ്ട് വർഷം പൂർത്തിയായിട്ടും കുടുംബത്തിന് ഒരു തരത്തിലുള്ള നഷ്ടപരിഹാരവും സർക്കാറിൽനിന്ന് ലഭിച്ചില്ലെന്ന് കൊല്ലപ്പെട്ട മസ്ലൂം അൻസാരിയുടെ സഹോദരൻ മുഹമ്മദ് അഫ്സൽ അൻസാരി ‘മാധ്യമ’ത്തോട് പറഞ്ഞു. ഇന്നുവരെ സ്ഥലം എം.എൽ.എയോ എം.പിയോ വീട് സന്ദർശിച്ചിട്ടു പോലുമില്ല.
സർക്കാർ ഒരു ലക്ഷം രൂപയുടെ ചെക്കുമായി വന്ന് വാങ്ങാൻ നിർബന്ധിച്ചെങ്കിലും ഒരാളുടെ ജീവന് കണക്കാക്കിയ ആ തുക അംഗീകരിക്കാനാവാത്തതിനാൽ നിരസിച്ചു. ന്യായമായ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. കുടുംബത്തിലൊരാൾക്ക് ജോലിയും നൽകണം. ഇതിനായി ഝാർഖണ്ഡ് ഹൈകോടതിയിൽ രണ്ട് കുടുംബങ്ങളും വെവ്വേറെ ഹരജി നൽകിയിട്ടുണ്ട്. വിവിധ സംഘടനകളും ജനങ്ങളും കുടുംബത്തിന് കൂടുതൽ സഹായം ചെയ്യുന്നതായും അൻസാരി തുടർന്നു. പ്രതികൾ ജയിലിലായ ശേഷം ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും കുടുംബം തുടർന്നു.
പ്രോസിക്യൂഷൻ നേരിട്ട് നടത്തിയ ഇൗ കേസടക്കം രാജ്യത്തെല്ലായിടത്തുമുള്ള ആൾക്കൂട്ട ആക്രമണ കേസുകൾ ഏറ്റെടുത്ത് നടത്താൻ പോപ്പുലർ ഫ്രണ്ട് തനിക്ക് ചുമതല നൽകിയതായി വാർത്തസമ്മേളനത്തിൽ അഡ്വ. ശൈഫാൻ ൈശഖ് പറഞ്ഞു. മസ്ലൂം അൻസാരിയുടെ ഭാര്യ സൈറാബാനു, കൊല്ലപ്പെട്ട ഇംതിയാസ് ഖാെൻറ പിതാവ് ആസാദ് ഖാൻ, മാതാവ് നജ്മ ബീബി എന്നിവരും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.