കർണാടകയിൽ ഏഴാം ക്ലാസിലും പൊതുപരീക്ഷ
text_fieldsബംഗളൂരു: തമിഴ്നാടിന് പിന്നാലെ ഏഴാം ക്ലാസിൽ പൊതുപരീക്ഷ ഏർപ്പെടുത്താനുള്ള തീരുമാനവുമായി കർണാടക വിദ്യാഭ്യാസ വകുപ്പ്. പത്താം ക്ലാസ് വരെ വിദ്യാർഥികളെ തോൽപിക്കേണ്ടതില്ലെന്ന നയമാണ് ഇതോടെ കർണാടക എടുത്തുകളയുന്നത്. വിദ്യാഭ്യാസത്തിെൻറ ഗുണനിലവാരം ഉറപ്പുവരുത്താനാണ് ഈ അധ്യയനവർഷം മുതൽ ഏഴാം ക്ലാസിൽ പൊതുപരീക്ഷ ഏർപ്പെടുത്തുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ വിശദീകരണം.
അതേസമയം, പുതിയ തീരുമാനത്തിനെതിരെ വിദ്യാഭ്യാസ സംഘടനകൾ രംഗത്തെത്തി. ഏഴാം ക്ലാസിൽ പൊതുപരീക്ഷ ഏർപ്പെടുത്തുന്നത് വിദ്യാർഥികൾക്ക് ദുരിതമാകുമെന്നും സർക്കാർ തീരുമാനം പിൻവലിക്കണമെന്നും ഓൾ ഇന്ത്യ സേവ് എജുക്കേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. സ്കൂൾ വിദ്യാഭ്യാസത്തിെൻറ ഗുണനിലവാരം വർധിപ്പിക്കാൻ രാജ്യത്തെ വിദ്യാഭ്യാസ വിദഗ്ധർ നിർദേശിക്കുന്ന രീതികൾ നടപ്പാക്കുകയാണ് വേണ്ടതെന്നും ഇവർ ചൂണ്ടിക്കാണിച്ചു.
വിദ്യാഭ്യാസ വകുപ്പിലെ സാങ്കേതിക കമ്മിറ്റി പഠിച്ചശേഷമായിരിക്കും ഈ അധ്യയനവർഷം മുതൽ ഏഴാം ക്ലാസ് പൊതുപരീക്ഷ ഏർപ്പെടുത്തുകയെന്നാണ് പ്രാഥമികതല വിദ്യാഭ്യാസ മന്ത്രി സുരേഷ് കുമാർ വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.