Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'അലോപ്പതി മണ്ടത്തരം,...

'അലോപ്പതി മണ്ടത്തരം, മരുന്ന് കഴിച്ച് മരിച്ചത് ലക്ഷക്കണക്കിന് കോവിഡ് രോഗികൾ' -ബാബാ രാംദേവ്; തുറങ്കിലടക്കണമെന്ന് ഐ.എം.എ

text_fields
bookmark_border
അലോപ്പതി മണ്ടത്തരം, മരുന്ന് കഴിച്ച് മരിച്ചത് ലക്ഷക്കണക്കിന് കോവിഡ് രോഗികൾ -ബാബാ രാംദേവ്; തുറങ്കിലടക്കണമെന്ന് ഐ.എം.എ
cancel
camera_alt

യൂത്ത് കോൺഗ്രസ് വാക്താവ് ശ്രീവത്സ ട്വിറ്ററിൽ പങ്കുവെച്ച, രാംദേവ് ആശുപത്രിയിൽ കഴിയുന്ന ചിത്രം

ന്യൂഡൽഹി: അലോപ്പതിക്കെതിരെ രൂക്ഷമായ ആരോപണവുമായി യോഗഗുരു ബാബാ രാംേദേവ് രംഗത്ത്. അലോപ്പതി മണ്ടൻ ശാസ്ത്രമാണെന്നും ലക്ഷക്കണക്കിന് കോവിഡ് രോഗികൾ മരിച്ചുവീണത് അലോപ്പതി മരുന്ന് കഴിച്ചിട്ടാണെന്നും രാംദേവ് ആരോപിച്ചു. ഇതിനെതിരെ കടുത്ത നിലപാടമായി ടഡോക്ടർമാരുടെ സംഘടനയായ െഎ.എം.എ രംഗത്തെത്തി. അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ച് പൊതുജനങ്ങളെ ചികിത്സയിൽനിന്ന് അകറ്റുന്ന രാംദേവിനെ പിടിച്ച് തുറങ്കിലടക്കണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടു.

പതഞ്ജലി സംഘടിപ്പിച്ച കോവിഡ് ബോധവത്കരണ ചടങ്ങിൽ രാംേദവ് സംസാരിക്കുന്ന വിഡിയോ ആണ് ഇപ്പോൾ വൈറലായത്. "അലോപ്പതി ഒരു മണ്ടൻ, മുടന്തൻ ശാസ്ത്രമാണ്. ആദ്യം, ഹൈഡ്രോക്സി ക്ലോറോക്വിൻ പരാജയപ്പെട്ടു. പിന്നെ റെംഡെസിവിർ, ഐവർമെക്റ്റിൻ, പ്ലാസ്മ തെറാപ്പി എന്നിവയും പരാജയപ്പെട്ടു. ഫാബിഫ്ലു, സ്റ്റിറോയിഡുകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് ആൻറിബയോട്ടിക്കുകളും പരാജയപ്പെട്ടു. ഓക്സിജന്‍റെ അഭാവം കാരണമല്ല, അലോപ്പതി മരുന്നുകൾ മൂലമാണ് ലക്ഷക്കണക്കിന് കോവിഡ് രോഗികൾ മരിച്ചത്" -ബാബാ രാംദേവ് പറഞ്ഞു.

ഇതിനെതിരെ രാജ്യത്തിന്‍റെ വിവധ കോണുകളിൽനിന്ന് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. രാംദേവിന്‍റെ അടിസ്ഥാനരഹിതമായ പ്രസ്താവനക്കെതിരെ കേന്ദ്ര ആരോഗ്യ മന്ത്രാലയം നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ഐഎംഎ മുന്നറിയിപ്പ് നൽകി. "രാംദവിന്‍റെ ആരോപണം കേന്ദ്ര ആരോഗ്യമന്ത്രി മുഖവിലക്കെടുക്കുന്നുണ്ടെങ്കിൽ രാജ്യത്തെ അലോപ്പതി സംവിധാനം പിരിച്ചുവിടണം. അല്ലെങ്കിൽ രാംദവിനെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസെടുക്കുകയും തുറങ്കിലടക്കുകയും ചെയ്യണം" -ഐ.എം.എ ആവശ്യപ്പെട്ടു.

രാജ്യത്തെ ഡ്രഗ് കൺട്രോളർ ജനറലിന്‍റെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെയും നിലനിൽപിനെ തന്നെയാണ് രാംദേവ് ചോദ്യം ചെയ്യുന്നത്. ചികിത്സാസംവിധാനത്തിനെതിരെയുള്ള അയാളുടെ ആരോപണം ജനങ്ങളെ ചികിത്സയിൽനിന്ന് പിന്തിരിപ്പിക്കുകയും അതുവഴി നിരവധി പേരുടെ ജീവൻ അപകടത്തിലാക്കുകയും െചയ്യും. ഈ സാഹചര്യം കണക്കിലെടുത്ത് രാംദേവിനെ പകർച്ച വ്യാധി നിയമപ്രകാരം ശിക്ഷിക്കണം -ഐ‌എം‌എ പ്രസ്താവനയിൽ പറഞ്ഞു.

പതഞ്ജലി മരുന്നുകമ്പനിയുടെ ഉടമയും കോർപ്പറേറ്റ് ഭീമനുമായ രാംദേവ് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തന്‍റെ ഉൽ‌പ്പന്നങ്ങൾ വിറ്റഴിക്കാനാണ് ശ്രമിക്കുന്നത്. പൊതുജനങ്ങളിൽ ഭയവും നിരാശയും സൃഷ്ടിച്ച് അംഗീകാരമില്ലാത്ത തന്‍റെ മരുന്നുകൾ വിറ്റ് ചുളുവിൽ പണം സമ്പാദിക്കാനുമാണ് അയാളുടെ ശ്രമം -ഐ‌എം‌എ ആരോപിച്ചു.

അതേസമയം, രോഗബാധിതനായപ്പോൾ നിരവധി തവണ മികച്ച ആശുപത്രികളിൽ പ്രവേശിച്ച് ചികിത്സതേടിയ രാംദവ് ഇപ്പോൾ ഡോക്ടർമാരെ ചീത്ത വിളിക്കുകയും മെഡിക്കൽ സയൻസിനെ പരിഹസിക്കുകയും ചെയ്യുകയാണെന്ന് യൂത്ത് കോൺഗസ് വാക്താവ് ശ്രീവത്സ ആരോപിച്ചു. മോദിയുടെ അനുഗ്രഹാശിസ്സുകളാണ് ഇത്തരക്കാെര ശക്തിപ്പെടുത്തുന്നത്. ഈ തട്ടിപ്പ് ബാബയെ പകർച്ചവ്യാധി നിയമപ്രകാരം അറസ്റ്റ് ചെയ്യണം -അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Baba RamdevimapatanjaliAllopathy
News Summary - ‘Lakhs died due to allopathic medicine,’ says Baba Ramdev; medical fraternity condemn
Next Story