Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലഡാക്ക് :...

ലഡാക്ക് : പ്രധാനമന്ത്രി മോദി പറഞ്ഞത് നുണ- രാഹുൽഗാന്ധി

text_fields
bookmark_border
ലഡാക്ക് : പ്രധാനമന്ത്രി മോദി പറഞ്ഞത് നുണ- രാഹുൽഗാന്ധി
cancel
camera_alt

രാഹുൽഗാന്ധി ലഡാക്കിൽ

കാർഗിൽ: ലഡാക്കിന്റെ ഒരിഞ്ച് ഭൂമി പോലും ആരും തട്ടിയെടുത്തിട്ടില്ലെന്ന് പ്രതിപക്ഷ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് നുണയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലഡാക്കിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ലഡാക്കിന്റെ ഒരിഞ്ച് ഭൂമി പോലും ആരും തട്ടിയെടുത്തിട്ടില്ലെന്ന് പ്രതിപക്ഷ യോഗത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞത് നിർഭാഗ്യകരമാണ്, അതൊരു നുണയാണ്.

ചൈന ഇന്ത്യയുടെ ഭൂമി കൈക്കലാക്കിയെന്ന് ലഡാക്കിലെ എല്ലാവർക്കും അറിയാമെന്നും പ്രധാനമന്ത്രി സംസാരിക്കാൻ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. അന്തരിച്ച പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ജന്മദിനം ആഘോഷിക്കാനാണ് ഒരാഴ്ച മുമ്പ് രാഹുൽ കാർഗിലിലെത്തിയത്. പാങ്കോങ് സോ തടാകത്തിൽ അദ്ദേഹം പിതാവിന് പുഷ്പാഞ്ജലി അർപ്പിച്ചു. യുദ്ധസമയത്ത് കാർഗിലിലെ ജനങ്ങളുടെ പങ്കിനെയും അദ്ദേഹം പ്രശംസിച്ചു. അതിർത്തിയിൽ യുദ്ധമുണ്ടായപ്പോഴെല്ലാം, ജനങ്ങൾ ഒറ്റ സ്വരത്തിൽ ഇന്ത്യയ്‌ക്കൊപ്പം നിന്നു. ലഡാക്കിൽ പലരോടും സംസാരിച്ചെന്നും അവരുടെ മനസ്സിലുള്ളത് എന്താണെന്ന്അറിയാൻ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. വിദ്വേഷമല്ല, കോൺഗ്രസിന്റെ പ്രത്യയശാസ്ത്രമാണ് ലഡാക്കിലെ ജന ഹൃദയത്തിലുള്ളത്.

ലേ, ലഡാക്ക് മേഖലയിലെ പ്രശ്‌നങ്ങളും അദ്ദേഹം ചർച്ച ചെയ്തു. ഈ മേഖലയിലെ ദുർബലമായ മൊബൈൽ കണക്റ്റിവിറ്റിയെകുറിച്ചും ജനങ്ങൾ അദ്ദേഹത്തോട് പരാതിപ്പെട്ടു. ലഡാക്ക് മേഖലയുടെ എല്ലാ കോണുകളിലും താൻ സഞ്ചരിച്ചിട്ടുണ്ടെന്നും ഇത് ഇന്ത്യയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണെന്നും ഇവിടത്തെ ആളുകൾ ഹൃദയത്തിൽ നിന്നും സ്നേഹത്തോടെയുമാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ladakhRahul Gandhi
News Summary - Ladakh: What Prime Minister Modi said was a lie - Rahul Gandhi
Next Story