Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതടവുകാരില്ല;...

തടവുകാരില്ല; തെലങ്കാനയിൽ  അഞ്ച് സബ് ജയിലുകൾ പൂട്ടുന്നു

text_fields
bookmark_border
തടവുകാരില്ല; തെലങ്കാനയിൽ  അഞ്ച് സബ് ജയിലുകൾ പൂട്ടുന്നു
cancel

ഹൈദരാബാദ്: തടവുകാരുടെ എണ്ണം കുറവായതിനാൽ തെലങ്കാനയിൽ അഞ്ച് സബ് ജയിലുകൾ പൂട്ടുന്നു. ജയിൽ വകുപ്പിെൻറ നേതൃത്വത്തിലുള്ള നവീകരണ-പുനരധിവാസ നടപടികളുടെ ഫലമായാണ് ഇൗ തീരുമാനമെടുക്കാനായതെന്ന് ജയിൽ ഡയറക്ടർ ജനറൽ വി.കെ. സിങ് പറഞ്ഞു. തെലങ്കാനയിൽ മൊത്തം 35 സബ് ജയിലുകളാണുള്ളത്. ഇൗവർഷം അവസാനത്തോടെ മൂന്ന് സബ് ജയിലുകൾ കൂടി പൂട്ടാൻ ആലോചനയുണ്ട്. നിസാമാബാദ് ജില്ലയിലെ അർമൂർ, ബോധൻ ജയിലുകൾ, വാറങ്കലിലെ നരസാംപേട്ട്, പാർകൽ ജയിലുകൾ, ഖമ്മത്തെ മറ്റൊരു ജയിൽ എന്നിവയാണ് പൂട്ടുന്നത്. അർമൂർ ജയിലിൽ 10 പേരെ പാർപ്പിക്കാമെങ്കിലും നിലവിൽ ഇവിടെ രണ്ടുപേർ മാത്രമാണുള്ളത്. ബോധനിൽ 17 പേരെ തടവിലിടാം. എന്നാൽ, ഇവിടെയുള്ളത് രണ്ടുപേരാണ്. 30 പേരെ പാർപ്പിക്കാൻ സൗകര്യമുള്ള നരസാംപേട്ടിൽ ഏഴുപേരും പാർകലിൽ രണ്ടുപേരുമാണുള്ളത്. 

സംസ്ഥാനത്തെ മൊത്തം തടവുകാരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. 2014ൽ തടവുകാരുടെ എണ്ണം 6012 ആയിരുന്നു. ഇപ്പോഴത് 5348 ആയി. പുനരധിവസിക്കപ്പെട്ട തടവുകാരുടെയും സാമൂഹികപ്രവർത്തകരുടെയും ജനങ്ങളുടെയും സഹായത്തോടെ കുറ്റകൃത്യനിരക്ക് അടുത്ത അഞ്ചുവർഷത്തിനുള്ളിൽ പകുതിയായി കുറക്കാൻ ശ്രമിക്കുകയാണ് സർക്കാർ. എല്ലാ മുൻ തടവുകാർക്കും ഒറ്റക്ക് കഴിയുന്ന സ്ത്രീകൾക്കും അനാഥർക്കും ജോലി നൽകാനും പദ്ധതിയുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Telanganaprisonmalayalam newsinmates
News Summary - Lack of inmates in prison at Telengana - India news
Next Story