വിദ്വേഷ പ്രചാരണത്തിൽ മനംമടുത്ത് മന്ത്രി കുശ്വാഹയും മുന്നണി വിടുന്നു
text_fieldsവാല്മീകി നഗർ (ബിഹാർ): എൻ.ഡി.എയുമായി ഭിന്നത മൂർച്ഛിച്ചതിനെ തുടർന്ന് ഉപേന്ദ്ര കുശ്വാഹയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക് സമത പാർട്ടി(ആർ.എൽ.എസ്.പി) മുന്നണി വിടുന്നു. കേന്ദ്ര മന്ത്രിസഭയിൽ മാനവ വിഭവശേഷി സഹമന്ത്രിയായ കുശ്വാഹയും രാജിക്കൊരുങ്ങുകയാണ്. ഡൽഹിയിലെത്തി പ്രധാനമന്ത്രി നേരന്ദ്ര മോദിയെ കണ്ടശേഷം തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.
ഇവിടെ ചേർന്ന പാർട്ടിയുടെ ദ്വിദിന സമ്മേളനത്തിനുശേഷം ബി.ജെ.പിക്കും കേന്ദ്ര സർക്കാറിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് കുശ്വാഹ ഉന്നയിച്ചത്. ക്ഷേത്രം പണിയൽ രാഷ്ട്രീയക്കാരുടെ ജോലിയല്ലെന്നും ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അയോധ്യയിൽ ക്ഷേത്രനിർമാണ വിഷയമുയർത്തി ജനങ്ങളിൽ വിദ്വേഷം പടർത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിലെ സീറ്റ് വിഭജനം സംബന്ധിച്ച പാർട്ടി നിർദേശങ്ങളോട് പ്രതികരിക്കാൻ ബി.ജെ.പി തയാറാകാത്തതും ആർ.എൽ.എസ്.പിയെ ചൊടിപ്പിച്ച ഘടകമാണ്. 40 സീറ്റുള്ള ബിഹാറിൽ ആർ.എൽ.എസ്.പിക്ക് രണ്ട് സീറ്റാണ് എൻ.ഡി.എ അനുവദിച്ചത്.
2014ൽ ബി.ജെ.പിയും ലോക്ജനശക്തി പാർട്ടിയുമായും സഖ്യമുണ്ടായിരുന്നുവെന്നും എന്നാൽ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിെൻറ ജെ.ഡി.യുവുമായി കൂട്ടുചേർന്നിട്ടില്ലെന്നും കുശ്വാഹ പറഞ്ഞു. യോഗത്തിൽ സംസാരിച്ച 90 പാർട്ടി നേതാക്കളിൽ 80 പേരും സഖ്യം വിടണമെന്ന നിലപാടാണെടുത്തത്. അതേസമയം, സഖ്യം മുന്നോട്ടുകൊണ്ടുപോകുന്നതിന് കുശ്വാഹ ശ്രമിച്ചെങ്കിലും ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ അവഗണിച്ചതായി ഒരു പാർട്ടി നേതാവ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.