ഒാപറേഷൻ താമര: സ്പീക്കർക്ക് ബി.ജെ.പി 50 കോടി വാഗ്ദാനം ചെയ്തെന്ന് കുമാരസ്വാമി
text_fieldsബംഗളൂരു: സഖ്യസർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി നടത്തുന്ന ഒാപറേഷൻ താമരക്ക് തെള ിവായി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ബി.ജെ.പി അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പയുടെ ശബ ്ദസന്ദേശം പുറത്തുവിട്ടു. വെള്ളിയാഴ്ച ബജറ്റ് അവതരണത്തിന് തൊട്ടുമുമ്പ് മുഖ്യ മന്ത്രിയുടെ വസതിയായ കൃഷ്ണയിൽ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലാണ് ജെ.ഡി.എസ് എം.എൽ.എമാരെ ചാക്കിടാൻ ബി.ജെ.പി ശ്രമിക്കുന്നെന്ന ഗുരുതര ആരോപണവുമായി കുമാരസ്വാമി രംഗത്തെത്തിയത്. സർക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പങ്കുണ്ടെന്നും സ്പീക്കർ കെ.ആർ. രമേശ്കുമാറിന് ബി.ജെ.പി 50 കോടി വാഗ്ദാനം ചെയ്തതായും ആരോപിച്ചു.
ബി.എസ്. യെദിയൂരപ്പ ജെ.ഡി.എസിെൻറ ഗുർമിത്കൽ എം.എൽ.എ നന്ദനഗൗഡ കങ്കൂറിെൻറ മകൻ ശരൺ ഗൗഡയുമായി വെള്ളിയാഴ്ച പുലർച്ച നടത്തിയ സംഭാഷണം സംബന്ധിച്ച വിവരങ്ങളും മാധ്യമപ്രവർത്തകർക്ക് കൈമാറി. പിൻനിരയിലുണ്ടായിരുന്ന ശരൺഗൗഡയെ മൈക്കിന് മുന്നിലേക്ക് ഇരുത്തി യെദിയൂരപ്പയുടെ നേതൃത്വത്തിൽ നടന്ന നീക്കങ്ങളും പങ്കുവെച്ചു. വ്യാഴാഴ്ച രാത്രി 11ഒാടെ തന്നെ ബി.ജെ.പി നേതാക്കൾ വിളിച്ച് യെദിയൂരപ്പ സംസാരിക്കാൻ ആഗ്രഹിക്കുന്നതായി അറിയിച്ചെന്നും ഇൗ വിവരം സഹോദരനെയും പിതാവിനെയും മുഖ്യമന്ത്രി കുമാരസ്വാമിയെയും അറിയിച്ചശേഷം യെദിയൂരപ്പയെ കാണാൻ പുലർച്ച 12.30ഒാടെ ദേവദുർഗയിലെത്തിയെന്നും ശരൺഗൗഡ പറഞ്ഞു. ‘മൊബൈൽഫോണിൽ റെക്കോഡർ ഒാൺ ചെയ്തിരുന്നു. യെദിയൂരപ്പയെ കൂടാതെ ആ സ്ഥലത്ത് ബി.ജെ.പിയുടെ ഹാസൻ എം.എൽ.എ പ്രീതം ഗൗഡ, ദേവദുർഗ എം.എൽ.എ ശിവനഗൗഡ നായക് എന്നിവരുമുണ്ടായിരുന്നു.
11 കോൺഗ്രസ്, ജെ.ഡി.എസ് എം.എൽ.എമാർ തങ്ങളുടെ പക്കലുണ്ടെന്നാണ് അവർ പറഞ്ഞത്. ചിക്കബല്ലാപുര കോൺഗ്രസ് എം.എൽ.എ ഡോ. സുധാകറും മറ്റു രണ്ടു എം.എൽ.എമാരും വൈകാതെ ഒപ്പം ചേരുമെന്നും അവർ പറഞ്ഞു. 25 കോടി നൽകാമെന്നും പിതാവിനോടും തന്നോടും എത്രയും വേഗം മുംബൈയിലെത്തണമെന്നും പറഞ്ഞു’ -ശരൺ വെളിപ്പെടുത്തി. എന്നാൽ, മുഖ്യമന്ത്രിയുടെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് യെദിയൂരപ്പ പ്രതികരിച്ചു. താനാരെയും കണ്ടിട്ടില്ലെന്നും ആേരാപണങ്ങൾ തെളിഞ്ഞാൽ 24 മണിക്കൂറിനകം താൻ രാഷ്ട്രീയം വിടാൻ തയാറാണെന്നും പറഞ്ഞ അദ്ദേഹം, ആരോപണങ്ങൾക്കെതിരെ നിയമനടപടി സംബന്ധിച്ച് മൗനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.