Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടക: വിശ്വാസ...

കർണാടക: വിശ്വാസ വോട്ടിൽ ഇടെപട്ട് ഗവർണർ; രാപ്പകൽ സമരവുമായി ബി.ജെ.പി

text_fields
bookmark_border
karnataka-assemply
cancel

ബംഗളൂരു: കർണാടക നിയമസഭയിൽ ഗവർണറുടെ അസാധാരണ ഇടപെടൽ. വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് മുമ്പ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി വിശ്വാസം തെളിയിക്കണമെന്ന് ഗവർണർ വാ ജുഭായി വാല വ്യാഴാഴ്ച രാത്രി കത്ത് നൽകി. സഭാ നടപടി പുരോഗമിക്കുന്നതിനിടെ ഗവർണ ർ മുഖ്യമന്ത്രിക്ക് നൽകിയ കത്തിെൻറ ഭരണഘടന സാധുതയും ഇതോടെ ചർച്ചവിഷയമായി.

ബ ി.ജെ.പി നേതാക്കളുടെ നിവേദനത്തെ തുടർന്ന് ഗവർണർ വ്യാഴാഴ്ച തന്നെ വിശ്വാസവോെട്ടട ുപ്പ് നടത്തണമെന്ന് നേരത്തേ സ്പീക്കർക്ക് കത്തുനൽകിയെങ്കിലും പരിഗണിക്കാതെ സഭ പിരിയുകയായിരുന്നു.യെദിയൂരപ്പയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എം.എൽ.എ മാർ നിയമസഭയ ിൽ തുടർന്നതോടെയാണ് ഗവർണർ വിശ്വാസവോെട്ടടുപ്പിന് സമയപരിധി നിശ്ചയിച്ചത്. ഗ വർണറുടെ കത്തിൽ സ്പീക്കറും മുഖ്യമന്ത്രിയും എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഉറ ്റുനോക്കുകയാണ് രാഷ്ട്രീയവൃത്തങ്ങൾ.

വ്യാഴാഴ്ച സഭ ചേർന്നപ്പോൾ കർണാടകയി ലെ 15 വിമത എം.എൽ.എമാരുടെ രാജി സംബന്ധിച്ച ഹരജിയിൽ സുപ്രീംകോടതി നടത്തിയ പരാമർശം തു റുപ്പുചീട്ടാക്കിയായിരുന്നു സഖ്യസർക്കാർ നീക്കം. വിമതർക്ക് വിപ്പ് ബാധകല്ലെന്ന സുപ്രീംകോടതി പരാമർശത്തിൽ വ്യക്തത വേണമെന്നും ശേഷം വിശ്വാസവോെട്ടടുപ്പ് മതിയെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. വിഷയം ഉയർത്തുന്നതോടൊപ്പം അനുനയനീക്കങ്ങൾക്ക് സാവകാശം ലഭിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു സഖ്യനേതാക്കൾ. എന്നാൽ അർധരാത്രിക്കാണെങ്കിലും വ്യാഴാഴ്ചതന്നെ വിശ്വാസവോെട്ടടുപ്പ് ആവശ്യപ്പെട്ട ബി.ജെ.പി, വോെട്ടടുപ്പ് നടക്കുംവരെ നടുത്തളത്തിൽ രാപ്പകൽ സമരം പ്രഖ്യാപിച്ചു.

BJP-mla-karnataka-18-7-19.jpg
ബി.ജെ.പി എം.എൽ.എ പ്രഭു ചവാൻ ബെഡ് ഷീറ്റും തലയിണയുമായി കർണാടക വിധാൻ സൗദയിലെത്തിയപ്പോൾ

ഗവർണർ വാജുഭായി വാല നിയോഗിച്ച നിരീക്ഷകെൻറ സാന്നിധ്യത്തിലായിരുന്നു സഭ നടപടികൾ. വിശ്വാസപ്രേമയം അവതരിപ്പിച്ച മുഖ്യമന്ത്രി കുതിരക്കച്ചവടത്തിലൂെട സർക്കാറിനെ അട്ടിമറിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ജനാധിപത്യത്തെ ദുർബലപ്പെടുത്താനുള്ള ബി.ജെ.പി നീക്കം ചർച്ചചെയ്യണമെന്നും അഭ്യർഥിച്ചു.

ചർച്ച പുരോഗമിക്കവെ, ക്രമപ്രശ്നമുന്നയിച്ച് കോൺഗ്രസ് നിയമസഭ കക്ഷി നേതാവ് സിദ്ധരാമയ്യ വിപ്പുമായി ബന്ധപ്പെട്ട കോടതി ഇടപെടൽ ശ്രദ്ധയിൽെകാണ്ടുവന്നു. സുപ്രീംകോടതി വിധി ആശയക്കുഴപ്പം സൃഷ്ടിച്ചതായും കക്ഷി നേതാവായ തെൻറ അധികാരത്തെ ചോദ്യം ചെയ്യുന്നുണ്ടെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. നിയമസഭയിൽ മുൻകൂർ അനുമതിയില്ലാതെ ഹാജരാവാതിരുന്നാൽ വിപ്പ് ബാധകമാവുെമന്ന് മറുപടി നൽകിയ സ്പീക്കർ, ഇക്കാര്യത്തിൽ അഡ്വക്കറ്റ് ജനറലിെൻറ ഉപദേശവും തേടി.

കഴിഞ്ഞ ദിവസം മുംബൈയിലേക്കുപോയ കോൺഗ്രസ് എം.എൽ.എ ശ്രീമന്ത് പാട്ടീലിനെ ബി.ജെ.പി തട്ടിക്കൊണ്ടുപോയതാണെന്ന് കോൺഗ്രസ് ആരോപിച്ചത് സഭയിൽ ബഹളത്തിനിടയാക്കി. ശ്രീമന്ത്പാട്ടീൽ നൽകിയ തീയതിയില്ലാത്ത കത്ത് വിശ്വാസയോഗ്യമല്ലെന്നും കാണാതായത് സംബന്ധിച്ച് വെള്ളിയാഴ്ച വിശദ റിപ്പോർട്ട് സമർപ്പിക്കണമെന്നും ആഭ്യന്തരവകുപ്പിനോട് സ്പീക്കർ ആവശ്യപ്പെട്ടു. തുടർന്ന്, സ്പീക്കർ സർക്കാറിനെ രക്ഷിക്കാൻ ശ്രമം നടത്തുന്നെന്ന് ആരോപിച്ച് മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിെൻറ നേതൃത്വത്തിൽ ബി.ജെ.പി നേതാക്കൾ ഗവർണറെ കണ്ടു.

ഇടവേളക്ക് ശേഷം സഭ പുനരാരംഭിച്ചപ്പോൾ, വ്യാഴാഴ്ചതന്നെ വിശ്വാസ വോെട്ടടുപ്പ് നടത്തണമെന്ന് നിർദേശിച്ച് ഗവർണർ ൈകമാറിയ കത്ത് സ്പീക്കർ സഭയിൽ വായിച്ചു. സഭാനടപടികളിൽ ഇടപെടാൻ ഗവർണർക്ക് അധികാരമില്ലെന്ന് ഭരണപക്ഷം ചൂണ്ടിക്കാട്ടി. സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് സ്പീക്കറും വ്യക്തമാക്കി. വൈകീട്ട് ആേറാടെ സഭ പിരിഞ്ഞെങ്കിലും യെദിയൂരപ്പയുടെ നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾ സഭയിൽ പ്രതിഷേധവുമായി തുടർന്നു. വെള്ളിയാഴ്ച രാവിലെ 11ന് സഭ വീണ്ടും ചേരും.

കർണാടക: 20 പേർ സഭയിലെത്തിയില്ല
ബംഗളൂരു: സർക്കാർ വിശ്വാസ വോെട്ടടുപ്പ് പ്രഖ്യാപിച്ച വ്യാഴാഴ്ച സഭയിൽനിന്ന് വിട്ടുനിന്നത് 20 അംഗങ്ങൾ. രാജി പിൻവലിച്ച കോൺഗ്രസ് എം.എൽ.എ രാമലിംഗ റെഡ്ഡി ഹാജരായപ്പോൾ, രാജിവെച്ച മറ്റു 15 എം.എൽ.എമാർ ആരും സഭയിലെത്തിയില്ല. ഇവർക്കുപുറമെ, ഭരണപക്ഷത്തെ ബി.എസ്.പി അംഗം എൻ. മഹേഷ്, കോൺഗ്രസ് എം.എൽ.എമാരായ ശ്രീമന്ത് പാട്ടീൽ, ബി. നാഗേന്ദ്ര എന്നിവരും പ്രതിപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച സ്വതന്ത്രൻ എച്ച്. നാഗേഷ്, കെ.പി.ജെ.പി അംഗം ആർ. ശങ്കർ എന്നിവരും വിട്ടുനിന്നു. ബി.ജെ.പിയുടെ 105 അംഗങ്ങളും ഹാജരായപ്പോൾ ഭരണപക്ഷത്ത് സഖ്യത്തിന് 99 അംഗങ്ങളാണുണ്ടായിരുന്നത്. 204 അംഗങ്ങൾ എത്തിയ വ്യാഴാഴ്ച 103 ആയിരുന്നു വിശ്വാസവോെട്ടടുപ്പ് വിജയിക്കാൻ വേണ്ട ഭൂരിപക്ഷം.

ശ്രീമന്ത്പാട്ടീലും ബി. നാഗേന്ദ്രയും ബി.ജെ.പി വലയത്തിലാണെന്നാണ് വിവരം. നാഗേന്ദ്ര ബംഗളൂരുവിലെ ആശുപത്രിയിലും ശ്രീമന്ത് പാട്ടീൽ മുംബൈയിലെ ആശുപത്രിയിലുമാണുള്ളത്. കോൺഗ്രസ് എം.എൽ.എമാർക്കൊപ്പം കഴിയുന്നതിനിടെ ബുധനാഴ്ച രാത്രി റിസോർട്ട് വിട്ട ശ്രീമന്തിനെ ബന്ധപ്പെടാൻ പിന്നീട് നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല. വ്യാഴാഴ്ച രാവിലെ ഇദ്ദേഹം മുംബൈയിലെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
നെഞ്ചുവേദനയായിരുന്നെങ്കിൽ റിസോർട്ടിന് സമീപത്തെ ആശുപത്രികളിൽ ചികിത്സ തേടാതിരുന്നത് സംശയകരമാണെന്നും ബി.ജെ.പി അദ്ദേഹത്തെ കടത്തുകയായിരുന്നെന്നും കെ.പി.സി.സി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു നിയമസഭയിൽ ചോദ്യമുയർത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsHD KumaraswamyTrust Motion
News Summary - Kumaraswamy moves Trust Motion- India news
Next Story