ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സഖ്യത്തെ രാഹുൽ ഗാന്ധി നയിക്കണം- കുമാരസ്വാമി
text_fieldsന്യൂഡൽഹി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കണമെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. മഹാസഖ്യത്തെ ജനങ്ങൾ സ്വീകരിക്കും. രാഹുൽ വളരെ നിഷ്കളങ്കനായ രാഷ്ട്രീയ പ്രവർത്തകനാണെന്നും കുമാരസ്വാമി പറഞ്ഞു. പാർട്ടിയെ പിന്തുണച്ച കോൺഗ്രസിനെ തിരിച്ചും പിന്തുണക്കുകയെന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടകയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളില്‍ രണ്ട് നിയസഭാ സീറ്റും രണ്ട് ലോക്‌സഭാ സീറ്റും കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചിരുന്നു.
ഉപതെരഞ്ഞെടുപ്പിലെ വിജയം 2019 ലെ വിജയത്തിലേക്കുള്ള ആദ്യ പടിയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ജെ.ഡി(എസ്)- കോൺഗ്രസ് സഖ്യമായി മത്സരിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 28 സീറ്റുകൾ നേടുക എന്നതാണ് ലക്ഷ്യമിടുന്നത്. ജനപിന്തുണ നേടുന്നതിനായി അവർക്ക് ഉപകാരപ്രദമായ പദ്ധതികൾ കൊണ്ടുവരും. ഇത് വിജയിച്ച സന്തോഷത്തിലുള്ള വെറും വാഗ്ദാനമല്ല. ഇൗ വിജയം ജനങ്ങൾ തങ്ങളിലർപ്പിച്ച ആത്മവിശ്വാസമാണ് പ്രതിഫലിപ്പിക്കുന്നതെന്നും കുമാരസ്വാമി വാർത്താസമ്മേളത്തിൽ പറഞ്ഞു.
ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ ബെല്ലാരി രണ്ട് ലക്ഷത്തിലേറെ വോട്ടിെൻറ വന്‍ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് നേതാവ് ഉഗ്രപ്പ തിരിച്ചു പിടിച്ചത്. യെദ്യൂരപ്പയുടെ തട്ടകവുമായ ശിവമോഗയില്‍ വെറും 47000 വോട്ടുകള്‍ക്കാണ് ബി.ജെ.പി ആശ്വാസ ജയം നേടിയത്. ബി.എസ് യെദ്യൂരപ്പയുടെ മകന്‍ ബി.വൈ രാഘവേന്ദ്രയാണ് വിജയിച്ചത്. 2014ല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന ബി.എസ് െയദ്യൂരപ്പ മൂന്നുലക്ഷത്തിലധികം വോട്ടിൈൻറ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലമാണ് ശിവമോഗ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.