ഉന്നാവ് ബലാത്സംഗക്കേസിലെ പ്രതി കുൽദീപ് സിങ് സെങ്കാറിെൻറ സഹോദരൻ മരിച്ചു
text_fieldsന്യൂഡൽഹി: ഉന്നാവ് ബലാത്സംഗക്കേസിലെ പ്രതിയായ ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെങ്കാറിെൻറ സഹോദരൻ മനോജ് സ ിങ് സെങ്കാർ അന്തരിച്ചു. എം.എൽ.എയുടെ ഇളയ സഹോദരനായ ഇയാൾ പെൺകുട്ടിക്കും കുടുംബത്തിനുമെതിരെ നടന്ന വധശ്രമക്കേസില െ പ്രതിയാണ്.
ഡൽഹിയിൽ വെച്ചായിരുന്നു മരണം. ഇന്നലെ പുലർച്ചെ രണ്ടരയോടെ നെഞ്ചുവേദന അനുഭവപ്പെട്ട ഇയാളെ മൗലബ്ൻ ആസാദ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നിലവിൽ തിഹാർ ജയിലിൽ കഴിയുന്ന സഹോദരൻെറ കേസ് ആവശ്യത്തിനായാണ് ഇയാൾ ഡൽഹിയിലെത്തിയത്.
ഇത് ഞങ്ങളുടെ കുടുംബത്തെ ഞെട്ടിച്ചു, എൻെറ അമ്മാവൻെറ മരണ കാരണം ഇപ്പോഴും വ്യക്തമല്ല. എല്ലാ കുടുംബാംഗങ്ങളും ഡൽഹിയിലേക്കുള്ള യാത്രയിലാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ അദ്ദേഹത്തിന് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക് മനസ്സിലാകുകയുള്ളൂ -സെംഗാറിൻെറ അനന്തരവൻ പ്രകാശ് പ്രതാപ് സിങ് പറഞ്ഞു.
ഉന്നാവ് ബലാൽസംഗ കേസിലെ പെൺകുട്ടിയുടെ അപകടവുമായി ബന്ധപ്പെട്ട് ഒമ്പത് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ജൂലൈ 28ന് ബന്ധുക്കളോടൊപ്പം സഞ്ചരിക്കുേമ്പാൾ ട്രക്ക് വന്നിടിച്ച് പെൺകുട്ടിയുടെ കാർ അപകടത്തിൽപെടുകയായിരുന്നു. കുൽദീപ് സിങ് സെങ്കാറും അപകട കേസിൽ പ്രതിയാണ്. 2017 ജൂൺ 4നാണ് ഉന്നാവ് പെൺകുട്ടി ബലാൽസംഗത്തിനിരയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.