കുൽഭൂഷൺ കേസ്: പാക് തുടർവാദത്തിന് അറ്റോണി ജനറൽ
text_fieldsഇസ്ലാമാബാദ്: കുൽഭൂഷൺ ജാദവിെൻറ കേസിൽ തുടർവാദങ്ങൾക്ക് അറ്റോണി ജനറൽ അസ്താർ യൂസുഫ് അലിയെ പാക് സർക്കാർ നിയോഗിച്ചു. കേസിൽ വീണ്ടും വാദം കേൾക്കണമെന്ന ആവശ്യത്തിന് തൊട്ടുപിറകെയാണ് പാകിസ്താെൻറ നടപടി. നേരേത്ത അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കേസ് വാദിച്ച ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖവാർ ഖുറൈശി എന്ന അഭിഭാഷകെൻറ പ്രകടനം മോശമായിരുന്നുവെന്ന് ആരോപണമുയർന്നിരുന്നു.
ഇതുമായി ബന്ധപ്പെട്ട് വ്യാപകമായ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് പാക് സർക്കാർ വീണ്ടും കേസിൽ വാദംകേൾക്കണമെന്ന് ആവശ്യപ്പെടുകയും പുതിയ അഭിഭാഷകനെ നിയമിക്കുകയും ചെയ്തത്. കേസ് വീണ്ടും അന്താരാഷ്ട്ര കോടതിയുടെ മുന്നിലെത്തുംമുമ്പ് കേസിനെക്കുറിച്ച് സൈനികവൃത്തങ്ങളുമായും വിദഗ്ധരുമായും ചർച്ചകൾ നടത്തുമെന്ന് അറ്റോണി ജനറൽ അസ്താർ യൂസുഫ് അലി ജിയോ ടെലിവിഷൻ ചാനലിന് അനുവദിച്ച മുഖാമുഖത്തിൽ പറഞ്ഞു.
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അധികാരപരിധിയെ സംബന്ധിച്ച് പാകിസ്താൻ ഒപ്പുവെച്ച കാര്യങ്ങളെ ചൊല്ലിയുള്ള വിവാദങ്ങൾ അനാവശ്യമാണ്. 1960ൽതന്നെ അന്താരാഷ്ട്ര കോടതിയുടെ അധികാരങ്ങളെ പാകിസ്താൻ അംഗീകരിച്ചതാണ്. 2017 മാർച്ചിൽ ഇതിെൻറ തുടർച്ചയായ നിബന്ധനകളിൽ ചില ഭേദഗതികൾ മാത്രമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.