മൃതദേഹം കുടുങ്ങിയത് അറിഞ്ഞില്ല; ബസ് സഞ്ചരിച്ചത് 70 കിലോമീറ്റർ
text_fieldsബംഗളൂരു: ബസിനടിയിൽ മൃതദേഹം കുടുങ്ങിയതറിയാതെ കർണാടക ആർ.ടി.സി സഞ്ചരിച്ചത് 70 കിലോമീറ്റർ. തമിഴ്നാട്ടിലെ കൂനൂരിൽനിന്ന് ശനിയാഴ്ച പുലർച്ചെ ബംഗളൂരുവിലെത്തിയ ബസിെൻറ അടിയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ശാന്തിനഗർ ഡിപ്പോയിലെ ആർ.ടി.സി ഡ്രൈവർ മുഹിയുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു.
മൈസൂരു-മാണ്ഡ്യ വഴിയാണ് ബസ് ബംഗളൂരുവിലെത്തിയത്. ബസ് ചന്നപട്ടണത്തെത്തിയപ്പോൾ എന്തോ ശബ്ദം കേട്ടതായി ഡ്രൈവർ പറയുന്നു. ബസ് കല്ലിലിടിച്ചതാണെന്ന് കരുതി. മൈസൂരു റോഡിലെ സാറ്റ്ൈലറ്റ് ബസ് സ്റ്റേഷനിൽ യാത്രക്കാരെ ഇറക്കിയതിനുശേഷം പുലർച്ചെ 2.35ഓടെ ശാന്തിനഗറിലെത്തി. ബസ് നിർത്തിയിട്ടശേഷം മുഹിയുദ്ദീൻ ഉറങ്ങാൻപോയി.
രാവിലെ എട്ടിന് ബസ് കഴുകുന്നതിനിടെയാണ് ജീവനക്കാർ മൃതദേഹം കാണുന്നത്. വിത്സൺ ഗാർഡൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. 30നും 40നും ഇടയിൽ പ്രായമുണ്ട്. മൈസൂരു-ബംഗളൂരു ദേശീയപാതയിൽ നിരവധി സ്പീഡ് ബ്രേക്കറുകളുണ്ട്. ഇതുവഴി വന്ന ഏതെങ്കിലും വാഹനത്തിൽനിന്ന് വീണതാകാമെന്നാണ് ഡ്രൈവർ പറയുന്നത്. 10 വർഷത്തെ പ്രവൃത്തി പരിചയമുള്ള ഡ്രൈവർ ഇതുവരെ ഒരപകടവും വരുത്തിയിട്ടില്ലെന്ന് കർണാടക ആർ.ടി.സി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.