മുൻ മിസ് ഇന്ത്യ യൂനിവേഴ്സിനെതിരെ ആൾക്കൂട്ട ആക്രമണം; പൊലീസ് സഹായിച്ചില്ലെന്ന് ആരോപണം
text_fieldsന്യൂഡൽഹി: കൊല്‍ക്കത്തയില്‍ വെച്ച് താൻ സഞ്ചരിച്ച വാഹനത്തിനെതിരെ ആൾക്കൂട്ട ആക്രമണമുണ്ടായെന്ന് മുന്‍ മിസ് ഇ ന്ത്യ യൂണിവേഴ്‌സ് ഉഷോഷി സെന്‍ഗുപ്ത. ബൈക്കിൽ പിന്തുടർന്ന ഒരുസംഘം യുവാക്കള്‍ താൻ സഞ്ചരിച്ചിരുന്ന കാര്‍ ആക്രമിച ്ചെന്നും ഊബർ ഡൈവ്രറെ പിടിച്ചിറക്കി ക്രൂരമായി മർദിച്ചുവെന്നും ഉഷോഷി ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തി. അക്രമത ്തെ കുറിച്ച് പരാതി നൽകിയപ്പോൾ പൊലീസ് നിരുത്തരവാദപരമായാണ് പെരുമാറിയതെന്നും അവർ ഫേസ്ബുക്ക് പോസ്റ്റി ൽ കുറിച്ചു.
തിങ്കളാഴ്ച രാത്രി 11.40 ഓടെയാണ് ഉഷോഷിക്കെതിരെ അക്രമമുണ്ടായത്. ജോലികഴിഞ്ഞ് തിരികെ ഊബറില്‍ വീ ട്ടിലേക്കു പോകുകയായിരുന്ന തനിക്കു നേരെ വഴിയില്‍വെച്ച് ഒരുസംഘം യുവാക്കള്‍ ആക്രമണം നടത്തിയെന്നാണ് ഉഷോഷി പറയുന്നത്. കാറിൻെറ മുന്‍വശത്തെ ചില്ല് അടിച്ചുതകര്‍ത്ത സംഘം ബൈക്കിൽ പിന്തുടരുകയായിരുന്നു. പിന്നീട് സംഘം കാർ തടഞ്ഞ് ഡ്രൈവറെ പിടിച്ചിറക്കി മർദിക്കുകയായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിനൊപ്പം കാറിൻെറ ചില്ല് തകർത്തതിെൻറയും ഡ്രൈവറെ മർദിക്കുന്നതിെൻറയും ദൃശ്യങ്ങൾ ഉഷോഷി പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഡ്രൈവറെ മർദിക്കുന്നത് ചോദ്യം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത ഉഷോഷിക്ക് നേരെയും കൈയേറ്റശ്രമമുണ്ടായി. തുടർന്ന് തൊട്ടടുത്തുള്ള മൈദാൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോൾ സംഭവം തങ്ങളുടെ സ്റ്റേഷൻ പരിധിയിൽപെടുന്ന കാര്യമല്ലെന്ന് പറഞ്ഞ് പരാതി സ്വീകരിച്ചില്ലെന്നും അവർ ആരോപിച്ചു. പിന്നീട് പൊലീസ് എത്തിയെങ്കിലും അക്രമികൾ അവരെ തള്ളിമാറ്റി രക്ഷപ്പെടുകയായിരുന്നു.
വളരെ വൈകിയാണ് ഭാവാനിപുർ സ്റ്റേഷനിൽ നിന്ന് പൊലീസ് എത്തിയത്. എന്നാൽ സംരക്ഷണം നൽകാൻ തയാറായില്ല. യാത്ര തുടരുന്നതിനിടെയിൽ അക്രമി സംഘം വീണ്ടുമെത്തി കാറിലേക്ക് കല്ലെറിഞ്ഞ് വാഹനം തടഞ്ഞ് നിർത്തി. ഉഷോഷിയെ വലിച്ചിറക്കി ഫോൺ പിടിച്ചുവാങ്ങി വിഡിയോ ദൃശ്യം നശിപ്പിക്കാൻ ശ്രമിക്കുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷപ്പെടുത്തിയതെന്നും അവർ പറയുന്നു.
ചാരു മാര്‍ക്കറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ സംഭവസ്ഥലത്തെത്തിയ പൊലീസുകാര്‍ പറഞ്ഞു. അവിടെ എത്തി സബ് ഇൻസ്പെക്ടറെ കണ്ടപ്പോൾ ഭവാനിപോര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നൽകാനാണ് പറഞ്ഞത്. ബഹളം വെച്ചതിനെ തുടർന്നാണ് അവർ പരാതി സ്വീകരിച്ചത്.
പക്ഷേ ഊബര്‍ ഡ്രൈവറുടെ പരാതി സ്വീകരിക്കാന്‍ തയാറായില്ല. ഒരേ വിഷയത്തില്‍ രണ്ടു പരാതി സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് പൊലീസ് അറിയിച്ചതെന്നും ഉഷോഷി ആരോപിച്ചു.
ഉഷോഷിയുടെ പോസ്റ്റ് വിവാദമായതിനെ തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പരാതി സ്വീകരിക്കാത്തതില്‍ ഉന്നതതലത്തില്‍ അന്വേഷണത്തിന് കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ടെന്നും കൊല്‍ക്കത്ത പൊലീസ് വിശദീകരണം നല്‍കി. ട്വിറ്ററിലൂടെയായിരുന്നു പൊലീസിൻെറ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.