സയെൻറ മൊഴിയെടുക്കാൻ നിബന്ധന വെച്ച തമിഴ്നാട് പൊലീസ് നടപടി വിവാദത്തിൽ
text_fields
കോയമ്പത്തൂർ: കോടനാട് എസ്റ്റേറ്റ് കേസിൽ മുഖ്യപ്രതി സയെൻറ മൊഴിയെടുക്കാൻ കേരള പൊലീസിന് നിബന്ധനയേർപ്പെടുത്തിയ തമിഴ്നാട് പൊലീസ് നടപടി വിവാദത്തിൽ. പാലക്കാട് കണ്ണാടിക്ക് സമീപം വാഹനാപകടത്തിൽപ്പെട്ട സയൻ കോയമ്പത്തൂർ കുപ്പുസ്വാമി നായിഡു മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ്.
പാലക്കാട് സൗത്ത് പൊലീസാണ് വാഹനാപകട കേസ് രജിസ്റ്റർ ചെയ്തത്. എസ്.െഎ ശശി ഉൾപ്പെടെ രണ്ട് ഉദ്യോഗസ്ഥരാണ് സയെൻറ മൊഴിയെടുക്കാൻ കോയമ്പത്തൂരിലെത്തിയത്. ആരോഗ്യനില മോശമാണെന്ന് പറഞ്ഞ് ആശുപത്രി മാനേജ്മെൻറും ലോക്കൽ പൊലീസും മൊഴിയെടുക്കാൻ അനുമതി നൽകിയില്ല. പാലക്കാട് എസ്.പിയുടെ കത്ത് വേണമെന്നും അവർ ആവശ്യപ്പെട്ടു. തുടർന്ന്, സി.െഎ മനോജ്കുമാർ പാലക്കാട് എസ്.പിയുടെ കത്തുമായി എത്തി. എന്നാൽ, നീലഗിരി എസ്.പിയുടെ അനുമതി വേണമെന്ന് പറഞ്ഞതോടെ പാലക്കാട് എസ്.പിയെ വിവരം അറിയിച്ചു. തുടർന്ന്, പാലക്കാട് എസ്.പി തമിഴ്നാട് പൊലീസിലെ ഉന്നതരുമായി ബന്ധപ്പെട്ട ശേഷമാണ് നിബന്ധനകളോടെ മൊഴിയെടുക്കാൻ അനുവദിച്ചത്. വാഹനാപകടവുമായി ബന്ധപ്പെട്ട് മാത്രമെ മൊഴിയെടുക്കാവൂ എന്നായിരുന്നു പ്രധാന നിബന്ധന.
എസ്റ്റേറ്റിലെ കൊലപാതകവും മോഷണവും സംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിക്കരുത്, ഒരു ഉദ്യോഗസ്ഥന് മാത്രെമ പ്രവേശനാനുമതി നൽകൂ, മൊഴിയെടുക്കുേമ്പാൾ തമിഴ്നാട് പൊലീസിലെ ഒരു ഉദ്യോഗസ്ഥനുണ്ടായിരിക്കും എന്നതായിരുന്നു മറ്റു നിബന്ധനകൾ. എസ്റ്റേറ്റ് കേസിൽ സയൻ യഥാർഥ വസ്തുത പുറത്തുപറയുമോയെന്ന ആശങ്കയാവാം മൊഴിയെടുപ്പിന് നിബന്ധന വെക്കാൻ കാരണമെന്ന് ആരോപണമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
