കുടക് ജില്ലയിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി; മൂന്നു നഗരസഭകളിൽ ഭരണം നഷ്ടമായി
text_fieldsബംഗളൂരു: കുടക് ജില്ലയിലെ മൂന്നു നഗരസഭകളിലെ (ടൗൺ പഞ്ചായത്ത്) തെരഞ്ഞെടുപ്പിലെ പരാജയം ബി.ജെ.പിക്ക് വൻ തിരിച്ചടിയായി. നവംബർ മൂന്നിന് സംസ്ഥാനത്തെ അഞ്ചു മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കർണാടക ബി.ജെ.പിക്ക് അവരുടെ ശക്തികേന്ദ്രങ്ങളിൽ തിരിച്ചടി നേരിടേണ്ടിവന്നത്. കുടക് ജില്ലയിലെ വീരാജ്പേട്ട്, കുശാൽനഗർ, സോംവാർപേട്ട് എന്നീ നഗരസഭകളിലാണ് ബി.ജെ.പിക്ക് ഭരണം നഷ്ടമായത്.
കുടക് ജില്ലയിലെ രണ്ടു നിയമസഭ മണ്ഡലങ്ങളിലും അതുപോലെ ലോക്സഭ എം.പിയും ബി.ജെ.പി പ്രതിനിധികളാണ്. കൂടാതെ, മടിക്കേരി ജില്ല പഞ്ചായത്തും ജില്ലയിലെ മൂന്നു താലൂക്ക് പഞ്ചായത്തും മൂന്നു നഗരസഭകളും വർഷങ്ങളായി ബി.ജെ.പിയുടെ നിയന്ത്രണത്തിലായിരുന്നു. എന്നാൽ, മൂന്നു നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി പരാജയപ്പെടുകയായിരുന്നു.
സോംവാർപേട്ടിൽ 22 വർഷത്തെ പാർട്ടിയുടെ ഭരണത്തിനാണ് അന്ത്യം കുറിച്ചിരിക്കുന്നത്. 11 അംഗ നഗരസഭ കൗൺസിലിൽ ബി.ജെ.പി മൂന്നു സീറ്റിലൊതുങ്ങിയപ്പോൾ കോൺഗ്രസ് നാലു സീറ്റും ജെ.ഡി.എസ് മൂന്നു സീറ്റും നേടിയാണ് മുന്നിെത്തിയത്. 16 അംഗ കുശാൽനഗർ നഗരസഭയിൽ ബി.ജെ.പി ആറു സീറ്റിലേക്ക് ചുരുങ്ങിയപ്പോൾ കോൺഗ്രസ് ആറു സീറ്റിലും ജെ.ഡി.എസ് നാലു സീറ്റുകളിലും വിജയിച്ചു. കുശാൽനഗറിലും സോംവാർപേട്ടിലും കോൺഗ്രസ് -ജെ.ഡി.എസ് സഖ്യം ഭരണം ഉറപ്പാക്കി.
രാമനഗരയിൽ വോെട്ടടുപ്പിന് മുേമ്പ ബിജെ.പിക്ക് തിരിച്ചടി; പാർട്ടി സ്ഥാനാർഥി കോൺഗ്രസിൽ
ബംഗളൂരു: ശനിയാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കർണാടകയിലെ രാമനഗര നിയമസഭ മണ്ഡലത്തിൽ ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടി നൽകി പാർട്ടി സ്ഥാനാർഥി കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ്-ജനതാദൾ എസ് സഖ്യ സ്ഥാനാർഥിയായ അനിത കുമാരസ്വാമിക്കെതിരെ ബി.ജെ.പി നിർത്തിയ എൽ. ചന്ദ്രശേഖറാണ് കോൺഗ്രസിലേക്ക് ചേക്കേറിയത്.
തെൻറ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പിയിൽനിന്ന് മതിയായ പിന്തുണ ലഭിച്ചില്ലെന്നും തന്നെ ബലിയാടാക്കാനാണ് ബി.ജെ.പി ശ്രമമമെന്നും അതിനാൽ സ്ഥാനാർഥിത്വം പിൻവലിക്കുകയാണെന്നും അദ്ദേഹം വ്യാഴാഴ്ച രാവിലെ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാമനഗര എം.പിയും കോൺഗ്രസ് നേതാവുമായ ഡി.കെ. സുരേഷിനൊപ്പമായിരുന്നു ചന്ദ്രശേഖറിെൻറ വാർത്താസമ്മേളനം. ചന്ദ്രശേഖറിനെ ബി.ജെ.പിയിലെത്തിക്കാൻ മുൻ കോൺഗ്രസുകാരൻ കൂടിയായ സി.പി. യോഗേശ്വറായിരുന്നു ചരടുവലിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.