കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കരുതെന്ന് സുപ്രീംകോടതി കൊളീജിയത്തോട് കേന്ദ്രസർക്കാർ
text_fieldsന്യൂഡല്‍ഹി: മലയാളിയായ ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കരുതെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതി കൊളീജിയത്തോട് ആവശ്യപ്പെട്ടു. ഒരുമാസം മുമ്പ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേന്ദ്രസർക്കാറിന് അയച്ച സുപ്രീംകോടതി ജഡ്ജിമാരുടെ ശിപാർശയിൽ നിന്നാണ് ജോസഫിെൻറ പേര് ഒഴിവാക്കാൻ ആവശ്യപ്പെട്ടത്.
ജസ്റ്റിസ് ജോസഫ് അന്തർസംസ്ഥാന ൈഹകോടതി ജഡ്ജിമാരുടെ സീനിയോറിറ്റിയിൽ 45ാം സ്ഥാനത്താണെന്നും അദ്ദേഹത്തിന് മുകളിലുള്ള 12 പേരും ഹൈകോടതി ചീഫ് ജസ്റ്റിസുമാരാണെന്നുമുള്ള വാദമാണ് കേന്ദ്രസർക്കാർ ഉയർത്തുന്നത്. എന്നാൽ, ഹൈകോടതി ജഡ്ജിമാരുടെ സീനിയോറിറ്റി നോക്കിയല്ല സുപ്രീംകോടതി ജഡ്ജിമാരെ നിയമിച്ചിട്ടുള്ളത്. യോഗ്യതയുള്ളവരെ സിനിയോറിറ്റി മറികടന്ന് നിയമിക്കാമെന്നതാണ് ചട്ടം. പ്രധാനമന്ത്രി നേരന്ദ്ര മോദിക്കും ബി.ജെ.പിക്കും തിരിച്ചടിയായ വിധിയിലൂടെ ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കി വിധി പുറപ്പെടുവിച്ച ജസ്റ്റിസ് ജോസഫ് സുപ്രീംകോടതി ജഡ്ജി ആകാതിരിക്കാൻ മോദിസർക്കാർ സമ്മർദം ചെലുത്തിയിട്ടുണ്ട്. ജസ്റ്റിസ് ജോസഫിെൻറ പേര് മുൻ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹാർ കൊളീജിയം യോഗശേഷം വെട്ടിമാറ്റിയത് വിവാദമായിരുന്നു. സുപ്രീംകോടതിയുടെ ചരിത്രത്തിലാദ്യമായി കൊളീജിയം നടപടിക്കെതിരെ അംഗമായ ജസ്റ്റിസ് ചെലമേശ്വർ വിയോജനക്കുറിപ്പ് രേഖാമൂലം അയച്ചുകൊടുക്കുകയും ചെയ്തു. ഗൗരവതരമായ വിമര്‍ശനം അടങ്ങുന്നതായിരുന്നു വിയോജനക്കുറിപ്പ്. മുന്‍ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുറിെൻറ നേതൃത്വത്തില്‍ കഴിഞ്ഞ ഒക്ടോബറില്‍ കൊളീജിയം ശിപാര്‍ശ ചെയ്ത യോഗ്യതയും പ്രാപ്തിയുമുള്ളവരെ ഒഴിവാക്കിയത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്രയും വിശിഷ്ടനായ ഒരു ജഡ്ജിയെ സുപ്രീംകോടതി ജഡ്ജിയാക്കാതിരിക്കുകവഴി അനാരോഗ്യകരമായ കീഴ്വഴക്കത്തിനാണ് സുപ്രീംകോടതി കൊളീജിയം തുടക്കമിടുന്നതെന്നും അന്ന് ജസ്റ്റിസ് ചെലമേശ്വര്‍ മുന്നറിയിപ്പ് നല്കി.
ജസ്റ്റിസ് കെ.എം. ജോസഫ് അടക്കം അഞ്ച് ജഡ്ജിമാരുടെ പേര് ഒഴിവാക്കിയാണ് കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് മോഹന്‍ ശാന്തന ഗൗഡർ, കര്‍ണാടക ഹൈകോടതി ജഡ്ജി ജസ്റ്റിസ് അബ്ദുല്‍ നസീർ, മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന് കൗൾ, രാജസ്ഥാന് ഹൈകോടതി ചീഫ് ജസ്റ്റിസ് നവീന്‍ സിന്‍ഹ, ഛത്തിസ്ഗഢ് ഹൈകോടതി ചീഫ് ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരാക്കാന്‍ സുപ്രീംകോടതി ശിപാര്‍ശ തയാറാക്കിയത്. ഇവരെല്ലാം ഇപ്പോൾ സുപ്രീംകോടതി ജഡ്ജിമാരാണ്.
കേന്ദ്രസര്‍ക്കാര്‍ നിര്‍ലജ്ജം കള്ളം പറഞ്ഞുവെന്നും സുപ്രീംകോടതി നിഷ്കര്‍ഷിച്ച നിയമത്തിന് വിരുദ്ധമായാണ് രാഷ്ട്രപതിഭരണത്തിനുള്ള ഭരണഘടനയുടെ 356ാം അനുച്ഛേദം കേന്ദ്ര സര്‍ക്കാര്‍ ഉത്തരാഖണ്ഡില്‍ പ്രയോഗിച്ചതെന്നും വിമര്‍ശിച്ചാണ് ചീഫ് ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കിയത്. മോദി സര്‍ക്കാറിനെതിരായ വിധിയെതുടര്‍ന്ന് കഴിഞ്ഞവര്‍ഷം കൊളീജിയം ജസ്റ്റിസ് ജോസഫിനെ സ്ഥലം മാറ്റിയെങ്കിലും അതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ഇതേതുടര്‍ന്നാണ് ജസ്റ്റിസ് ജോസഫ് ഉത്തരാഖണ്ഡില്‍തന്നെ തുടര്‍ന്നത്. അതിനുശേഷമാണ് ഒക്ടോബറില്‍ കൊളീജിയം ഇദ്ദേഹത്തെ സുപ്രീംകോടതി ജഡ്ജിയാക്കാന്‍ ശിപാര്‍ശ ചെയ്തത്.
സുപ്രീംകോടതിയിലും കേരള ഹൈകോടതിയിലും ന്യായാധിപനായിരുന്ന ജസ്റ്റിസ് കെ.കെ. മാത്യുവിെൻറ മകനായ ജോസഫ് 1982ലാണ് ഡല്‍ഹിയില്‍ അഭിഭാഷകനായി ഒൗദ്യോഗിക ജീവിതം ആരംഭിച്ചത്. 2004ല്‍ കേരള ഹൈകോടതി ജഡ്ജിയായി. പിന്നീട് ഉത്തരാഖണ്ഡ് ഹൈകോടതിയിെലത്തി. 2014 ജൂലൈയിലാണ് ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.