എന്നെക്കൂടി കൊണ്ടുപോയി കൊല്ലൂ...
text_fieldsഹൈദരാബാദ്: ഭർത്താവിനെ പൊലീസ് വകവരുത്തിയ സ്ഥലത്തേക്ക് എന്നെയും കൊണ്ടുപോകൂ.. അതേപോലെ എന്നെയും കൊന്ന് തള്ളൂ... യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാലു പ്രതികളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഏങ്ങലടിച്ച് പ്രതികളിലൊരാളുടെ ഭാര്യ.
ഇതേകുറ്റം ചെയ്തവർക്കെല്ലാം സമാനശിക്ഷയാണെങ്കിൽ ജയിലിൽ കഴിയുന്ന മറ്റുള്ളവരുടെ കാര്യത്തിൽ എന്താണ് അങ്ങനെ സംഭവിക്കാത്തതെന്ന ചോദ്യമാണ് ആ ഭാര്യയിൽനിന്നുയർന്നത്. പ്രതിയായ ചിന്നകേശവലുവിെൻറ ഭാര്യയാണ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വികാരഭരിതയായത്. ഇവര്‍ ഗര്‍ഭിണിയാണ്.
ഒരു വര്‍ഷം മുമ്പായിരുന്നു വിവാഹം. പൊലീസ് നടപടിയെ അഭിനന്ദിച്ച് പൊതുജനം നഗരത്തിൽ ആഘോഷം കൊഴുപ്പിക്കുന്നതിനിടെയാണ് ഭർത്താവ് നഷ്ടപ്പെട്ട യുവതിയുടെ വിലാപം. അങ്ങേയറ്റം ദരിദ്രാവസ്ഥയിലാണ് ഈ ഗ്രാമത്തിലുള്ളവരുടെ ജീവിതം. വരുമാനത്തിൽ ഏറിയ പങ്കും മദ്യത്തിനായി ചെലവിടുന്നതാണ് പൊതുരീതി.
അന്വേഷണത്തിെൻറ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടെ പ്രതികൾ പൊലീസിനെതിരെ തിരിഞ്ഞതോടെയാണ് വെടിയുതിർത്തതെന്നാണ് പൊലീസ് ഭാഷ്യം. നാലുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.
വ്യാഴാഴ്ച പുലർച്ചയാണ് ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിൽ കത്തിക്കരിഞ്ഞ നിലയിൽ ഡോക്ടറുടെ മൃതദേഹം കണ്ടത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ തെലങ്കാനയിലെ നാരായൺപേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറെയും സഹായികളായ മൂന്ന് യുവാക്കളെയും പൊലീസ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.