വിവാഹത്തിൽ ഖാപ്പ് പഞ്ചായത്ത് ഇടപെടേണ്ട -സുപ്രീം കോടതി
text_fieldsന്യൂഡൽഹി: മുതിർന്ന രണ്ടുപേർ വിവാഹതിരാകുന്നതിൽ ഇടെപടാൻ നിങ്ങൾ ആരുമല്ലെന്ന് ഖാപ്പ് പഞ്ചായത്തുകളോട് സുപ്രീം കോടതി. നിങ്ങൾ സമൂഹത്തിെൻറ മനഃസാക്ഷി സൂക്ഷിപ്പികാരാകേണ്ടെന്നും കോടതി മുന്നറിയിപ്പ് നൽകി. പ്രായപുർത്തിയായവർ പരസ്പര സമ്മതത്തോടു കൂടി നടത്തുന്ന വിവാഹത്തിൽ ഇടപെടുന്നത് ഖാപ്പ് പഞ്ചായത്തുകൾ അവസാനിപ്പിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ഖാപ്പ് പഞ്ചായത്തുകളെ നിരോധിക്കണമെന്നും ദുരഭിമാനക്കൊല അവസാനിപ്പിക്കാൻ മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കെവയാണ് കോടതിയുടെ നിരീക്ഷണം. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ഏത് വിവാഹമാണ് സാധുവായത്, നല്ലത്, ചീത്തത് എന്ന് നമുക്ക് പറയാനാകില്ല. അതിൽ ഇടപെടാതിരിക്കുക. രണ്ടു മുതിർന്നവർ വിവാഹിതരാകുന്നുവെങ്കിൽ മൂന്നാമെതാരാൾക്ക് അതിൽ ഇടപെടാൻ അവകാശമില്ല എന്നും കോടതി നിരീക്ഷിച്ചു.
എന്നാൽ, വ്യത്യസത മതസ്ഥർ തമ്മിലോ വ്യത്യസ്ത ജാതിക്കാർ തമ്മിലോ ഉള്ള വിവാഹത്തെയല്ല, ഒരേ ഗോത്രക്കാർ തമ്മിലുള്ള വിവാഹത്തെയാണ് ഖാപ്പ് പഞ്ചായത്ത് എതിർക്കുന്നതെന്നും അവർ സമുദായ സംരക്ഷകരാണെന്നും എതിർവിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ സമൂഹത്തിെൻറ മനഃസാക്ഷി സൂക്ഷിപ്പുകാരാകാൻ ആരും മുതിരേണ്ടെന്ന് ചീഫ് ജസ്റ്റിസ് ഒാർമപ്പെടുത്തി. കേസ് ഫെബ്രുവരി 16ന് വീണ്ടും കേൾക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.