Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേരളം  വെയിറ്റിങ്...

കേരളം  വെയിറ്റിങ് ലിസ്റ്റിൽ

text_fields
bookmark_border
covid-19
cancel

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ നിർണായകമായ പ്ലാസ്മ തെറപ്പിക്കായി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി സംസ്ഥാനത്ത് നിന്ന് ആറ് സ്ഥാപനങ്ങൾ അപേക്ഷ നൽകിയെങ്കിലും െഎ.സി.എം.ആർ അനുമതി നൽകിയില്ല. പരീക്ഷണാടിസ്ഥാനത്തിൽ പ്ലാസ്മ തെറപ്പിക്കായി രാജ്യത്തെ 28 ആരോഗ്യഗവേഷണ സ്ഥാപനങ്ങൾക്ക് അനുവാദം നൽകിയപ്പോഴാണ് കേരളത്തെ അവഗണിച്ചത്. പ്ലാസ്മ തെറപ്പി വികസിപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങൾക്ക് രാജ്യത്ത് തുടക്കമിട്ടത് കേരളമാണെന്നിരിക്കെയാണ് ഇൗ തഴയൽ. തിരുവനന്തപുരം മെഡിക്കൽ േകാളജ്, കോഴിക്കോട് മെഡിക്കൽ കോളജ്, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് െമഡിക്കൽ സയൻസസ്, മലബാർ കാൻസർ സെൻറർ എന്നിവക്ക് പുറമേ രണ്ട്  സ്വകാര്യ ആശുപത്രികളാണ് അനുമതി തേടിയത്. ഇൗ ആറ് സ്ഥാപനങ്ങളും െഎ.സി.എം.ആറിെൻറ ‘വെയിറ്റിങ് ലിസ്റ്റി’ലാണ്. 

കേരളത്തിൽ കോവിഡ് േരാഗികളുടെ എണ്ണം കുറഞ്ഞതാണ് അനുമതി നൽകാത്തതിന് കാരണമെന്നാണ് വിവരം. 505 കേസുകൾ സ്ഥിരീകരിച്ച കേരളത്തിൽ 94 ശതമാനവും ദേഭമായിരുന്നു. അതേസമയം പുറത്ത് നിന്ന് മലയാളികൾ മടങ്ങിയെത്തുന്നന്നതും  കോവിഡ് ഭീഷണി പൂർണമായും വിട്ടുമാറാത്തതുമായ സാഹചര്യത്തിൽ പ്ലാസ്മ തെറപ്പിയിൽ കേരളത്തെയും പരിഗണിക്കേണ്ടതാണെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പ്ലാസ്മ തെറപ്പി നടത്തുന്നതിന് അടിസ്ഥാന സൗകര്യങ്ങളുള്ള സ്ഥാപനങ്ങളിൽ നിന്ന് െഎ.സി.എം.ആർ താൽപര്യപത്രം ക്ഷണിച്ചിരുന്നു. കേരളത്തിലെ ആറെണ്ണമടക്കം 100 ഒാളം സ്ഥാപനങ്ങൾ അപേക്ഷിച്ചു. വെള്ളിയാഴ്ചയാണ് 28 സ്ഥാപനങ്ങൾക്ക് പരീക്ഷണാടിസ്ഥാനത്തിലുള്ള ചികിത്സക്ക് അനുമതി നൽകിയത്. ഇത്രയും സ്ഥാപനങ്ങളിലായി 452 പേരിലാണ് പ്ലാസ്മ തെറപ്പി നടത്തുക. 

കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരുടെ രക്തത്തിലെ പ്ലാസ്മയിൽ വൈറസിനെ ചെറുക്കുന്ന ആൻറിബോഡിയുണ്ടാകും. ഇവ ഉപയോഗിച്ച് ചികിത്സിക്കുന്ന രീതിയാണ്  പ്ലാസ്മ തെറപ്പി. രോഗം ഭേദമായവരുടെ രക്തത്തിൽനിന്ന് വേർതിരിച്ചെടുത്ത ആൻറിബോഡി രോഗിയിൽ കുത്തിവെക്കുകയാണ് ചെയ്യുന്നത്.  ഇതോടെ വൈറസിെന ചെറുക്കാനുള്ള പ്രതിരോധശേഷി രോഗി ആർജിക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscovid 19lockdown
News Summary - Kerala waiting list in covid test-Kerala news
Next Story