Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഅ്ദനിയുടെ യാത്രബിൽ;...

മഅ്ദനിയുടെ യാത്രബിൽ; സുപ്രീംകോടതി വിധി ഇന്ന്

text_fields
bookmark_border
മഅ്ദനിയുടെ യാത്രബിൽ; സുപ്രീംകോടതി വിധി ഇന്ന്
cancel

ബംഗളൂരു: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്രക്ക് കർണാടക സർക്കാർ സുരക്ഷ ചെലവ് എത്ര രൂപ നല്‍കണമെന്ന കാര്യത്തില്‍ സുപ്രിംകോടതി ഇന്ന് വിധിപറയും.  സുരക്ഷാചെലവിന് മഅ്ദനിയിൽ നിന്ന് ഏറ്റവും കുറഞ്ഞ തുക ഇൗടാക്കണമെന്ന കോടതി ഉത്തരവ് അട്ടിമറിക്കാൻ നോക്കരുതെന്ന് കഴിഞ്ഞദിവസം സുപ്രീംകോടതി കർണാടക സർക്കാറിനെ താക്കീത് ചെയ്തിരുന്നു.െപാലീസുകാരുടെ യാത്രബത്തയും ദിനബത്തയും മാത്രം കൂട്ടി പുതിയ കണക്ക് ഇന്ന് സമർപ്പിക്കാനും ഉത്തരവിട്ടിരുന്നു.

 മഅ്ദനിയുടെ ബംഗളൂരുവിലെ അഭിഭാഷകൻ അഡ്വ.ഉസ്മാന് കർണാടക സർക്കാർ കൈമാറിയ 14.8 ലക്ഷം രൂപയുടെ ബിൽ സുപ്രീംകോടതി അഭിഭാഷകരായ പ്രശാന്ത് ഭൂഷണും ഹാരിസ് ബീരാനും ജസ്റ്റിസ് ബോബ്െഡക്ക് കൈമാറിയിരുന്നു. ചരക്കുസേവനനികുതി അടക്കമുള്ള ചെലവിെൻറ കണക്ക് കണ്ട് ഞെട്ടിയ ജസ്റ്റിസ് ബോബ്െഡ കർണാടകയുടെ അഭിഭാഷകൻ അരിസ്റ്റോട്ടിലിനെ രൂക്ഷമായി നോക്കി എന്താണിത്? എത്രയാണിത്? എന്ന് ചോദിച്ചു. 

കർണാടകസർക്കാർ കേവലം 12.54 ലക്ഷം രൂപ മാത്രമാണ് ഇൗടാക്കുന്നതെന്നും അത് സർവിസ്ചട്ടമനുസരിച്ചുള്ള തുകയാണെന്നും ജയിലിലുള്ള മഅ്ദനിക്കായി ഇതിനകം ആറ് കോടി രൂപ സർക്കാർ ചെലവഴിച്ചിട്ടുണ്ടെന്നും അഡ്വ. അരിസ്റ്റോട്ടിൽ പറഞ്ഞത് ജസ്റ്റിസ് ബോബ്ഡെയെ രോഷാകുലനാക്കി. കാര്യങ്ങൾ ഇങ്ങനെ അട്ടിമറിക്കേണ്ടെന്നും അൽപം ഗൗരവമൊക്കെ കോടതി പ്രതീക്ഷിക്കുന്നുണ്ടെന്നും അഭിഭാഷകന് ജഡ്ജി മുന്നറിയിപ്പ് നൽകി.  

‘‘മഅ്ദനിയുടെ കേരളയാത്ര അസാധ്യമാക്കാനാണ് നേർക്കുനേരെയല്ലാതെ നിങ്ങളാഗ്രഹിക്കുന്നത്. ഒരു അസിസ്റ്റൻറ് െപാലീസ് കമീഷണർക്ക് ദിവസം 8400 രൂപ നൽകാൻ അദ്ദേഹം നിങ്ങളുടെ തൊഴിലുടമയാണോ? 13 ദിവസത്തിന് 2.20 ലക്ഷം. അേപ്പാൾ എ.സി.പിക്ക് എത്രയാണ് കർണാടക കൊടുക്കുന്ന ശമ്പളം. 13 ദിവസത്തിന് രണ്ടേകാൽ ലക്ഷമാണോ ശമ്പളം? അകമ്പടിക്കൊപ്പം അവർക്ക് പ്രത്യേകിച്ച് മറ്റു വല്ല പണിയുമുണ്ടോ? 4000 രൂപ ഡ്രൈവറുടെ െചലവായി എഴുതിവെച്ചിരിക്കുന്നു. ഡ്രൈവറുടെ ജോലി വാഹനമോടിക്കലാണ്. അത് എങ്ങോട്ട് ഒാടിച്ചാലും. അകമ്പടി, െപാലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടിയാണ്. അതിന് അവർക്ക് ശമ്പളം മഅ്ദനിയല്ല നൽകേണ്ടത്. യാത്രബത്തയും ദിനബത്തയും മാത്രമാണ് മഅ്ദനി നൽകേണ്ടത്. അൽപം സാമാന്യബുദ്ധി ഉപയോഗിക്കൂ’’. 

തുരുതുരാ വന്ന വിമർശനത്തിനിടയിൽ നാണക്കേട് കൊണ്ട് അഭിഭാഷകൻ തല താഴ്ത്തിയ ഘട്ടത്തിൽ താങ്കളോടല്ല, താങ്കൾ പ്രതിനിധീകരിക്കുന്ന കർണാടക സർക്കാറിനോടാണ് തങ്ങളിത് പറയുന്നതെന്ന് ജസ്റ്റിസ് ബോബ്ഡെ വിമർശനം തുടർന്നു. ‘‘ഇങ്ങനെയല്ല മഅ്ദനിക്ക് അകമ്പടി നൽേകണ്ടത്. അകമ്പടി എന്നത് ഭരണകൂടത്തിെൻറ ജോലിയാണ്. ആരുെട അറിവോടുകൂടിയാണ് ഇത്തരം തീരുമാനങ്ങളെടുക്കുന്നതെന്ന തിരിച്ചറിവ് താങ്കൾക്ക് വേണം. ഇക്കാര്യം ഗൗരവത്തിലെടുക്കണം. ഇൗ കോടതിവിധിയോട് നീതികാണിക്കുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്’’. ഇങ്ങനെയൊക്കെയാേണാ ഒരു സംസ്ഥാനസർക്കാർ കോടതിവിധികളെ ൈകകാര്യം ചെയ്യേണ്ടതെന്നാണോ നിങ്ങളുടെ വഴിയെന്നും ചോദിച്ച് കർണാടകക്ക് പിന്നീടൊന്നും പറയാനുള്ള അവസരം പോലും സുപ്രീംകോടതി നൽകിയില്ല.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madanimalayalam newsAbdul Nasser Madanisupreme court
News Summary - Kerala Travel of madani: SC Today-Kerala News
Next Story